x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുഖ്യമന്ത്രിയുടെ 'രണ്ടാം വിവാഹം': വ്യാജ ആരോപണത്തില്‍ ഗൂഢാലോചന, പരാതിക്കാരന്‍റെ മൊഴിയെടുത്തു

സ്വന്തം ലേഖകൻ
Published: September 19, 2026 01:42 PM IST | Updated: September 19, 2026 02:06 PM IST

പ്രതീകാത്മക ചിത്രം

കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ വ്യാജ വിവാഹ ആരോപണത്തില്‍ പരാതിക്കാരനായ കോണ്‍ഗ്രസ് നേതാവ് രാജു പി. നായരുടെ മൊഴി കളമശേരി പൊലിസ് രേഖപ്പെടുത്തി. ആന്‍റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കിയാണ് പൊലിസ് കേസ് എടുത്തത്.

റിപ്പോര്‍ട്ടര്‍ ചാനലില്‍ എസ്‌ഐടി നടത്തിയ റെയ്ഡിന് പിന്നാലെ ആയിരുന്നു മുഖ്യമന്ത്രിയുടെ രണ്ടാം കല്യാണത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കൊന്നും മറുപടിയില്ല എന്ന് ആന്‍റോ അഗസ്റ്റിന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. അതിന് പിന്നാലെയാണ് മുഖ്യമന്ത്രിയെ പൊതുമധ്യത്തില്‍ അവഹേളിക്കുന്ന വ്യാജ ആരോപണമാണ് ഇതെന്ന് ചൂണ്ടിക്കാട്ടി രാജു പി. നായര്‍ കളമശേരി പൊലിസില്‍ പരാതി നല്‍കിയത്.

ബൈന്ദൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നുള്ള വിവാഹ സര്‍ട്ടിഫിക്കറ്റ് അടക്കം കൈവശമുണ്ടെന്നായിരുന്നു ആന്‍റോ അഗസ്റ്റിന്‍റെ അവകാശവാദം. രാജു പി. നായരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്ന് പേര്‍ക്കെതിരെ പൊലിസ് കേസ് എടുത്തിരുന്നു.

വ്യാജ ആരോപണത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയെന്ന് രാജു പി. നായര്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയില്‍ ഉള്‍പ്പെടെ റെയ്ഡ് നടന്നപ്പോള്‍ ആരോപണം ആന്‍റോ വീണ്ടും ആവര്‍ത്തിച്ചു. ഇതിന് പിന്നില്‍ ബ്ലാക്ക് മെയില്‍ തന്ത്രമാണ്. വ്യാജ രേഖ പൊതുസമൂഹത്തിന് മുന്നില്‍ കാണിക്കണമായിരുന്നുവെന്നും രാജു പി. നായര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Tags : ChiefMinister Marriage Police Case Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up