Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Arrest

നെതന്യാഹുവിനെ തൊട്ടാൽ കളി മാറും; ന്യൂയോർക്ക് മേയർക്ക് മറുപടിയുമായി ട്രംപ്

വാഷിംഗ്ടൺ: അമേരിക്കയിലെത്തുന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യില്ലെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ന്യൂയോർക്കിലെത്തുന്ന നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാൻ കഴിയുമോയെന്ന് പരിശോധിക്കുകയാണെന്ന് ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി പറഞ്ഞിരുന്നു.

ഇതിനു മറുപടിയായിട്ടാണ് ട്രംപ് രംഗത്തെത്തിയത്. ഐക്യരാഷ്ട്രസംഘടനയുടെ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാൻ സെപ്റ്റംബറിൽ നെതന്യാഹു ന്യൂയോർക്കിലെത്തും. അമേരിക്കയിൽ എവിടെ വച്ചും നെതന്യാഹുവിനെ ഒരു തരത്തിലും അറസ്റ്റ് ചെയ്യില്ലെന്ന് സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു.

ന്യൂയോർക്ക് സിറ്റി മേയറെ പേരെടുത്തു പരാമർശിച്ചില്ലെങ്കിലും ഇസ്രയേൽ പ്രധാനമന്ത്രിക്ക് യുഎസ് മണ്ണിൽ പൂർണ സംരക്ഷണം ഉണ്ടാകുമെന്ന് ട്രംപ് വ്യക്തമാക്കി. രാജ്യാന്തര ക്രിമിനൽ കോടതി കുറ്റം ചുമത്തിയ യുദ്ധക്കുറ്റവാളിയാണ് നെതന്യാഹു എന്ന വാദമുയർത്തിയാണ് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി വിമർശനം കടുപ്പിച്ചത്.

 

Kerala

മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയില്‍ ബാലവേലയ്‌ക്കെത്തിച്ച ഒമ്പതു കുട്ടികളെ രക്ഷപ്പെടുത്തി

കൊച്ചി: ബിഹാറില്‍ നിന്നും ബാലവേലയ്‌ക്കെത്തിച്ച ഒമ്പതു ആണ്‍കുട്ടികളെ രക്ഷപ്പെടുത്തി. കുട്ടികളെ കൊച്ചിയില്‍ എത്തിച്ച രണ്ടു ബിഹാര്‍ സ്വദേശികളെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. ബിഹാര്‍ സ്വദേശികളായ ഡബ്ലുനാട്ട് (35), സുനില്‍ മൊണ്ടാല്‍ (22) എന്നിവരാണ് അറസ്റ്റിലായത്.

പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറിയിലെ ജോലിക്ക് മണിക്കൂറിന് 50 രൂപ കൂലി വാഗ്ദാനം ചെയ്താണ് കുട്ടികളെ എത്തിച്ചത്. കുട്ടികളെ എത്തിക്കാന്‍ ആവശ്യപ്പെട്ട മലയാളി ഏജന്റിനായി തെരച്ചില്‍ തുടരുകയാണ്. ബിഹാറില്‍ നിന്നു ഞായറാഴ്ച പുലര്‍ച്ചയോടെയാണ് പട്‌ന-എറണാകുളം സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ കുട്ടികളെ എത്തിക്കുന്നത്.

സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ കുട്ടികള്‍ ഉള്‍പ്പെട്ട പതിനൊന്നംഗ സംഘത്തെ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തതോടെയാണ് കുട്ടികളെ ബാലവേലയ്ക്ക് വേണ്ടി എത്തിച്ചതാണെന്ന വിവരം ലഭിക്കുന്നത്.

മലയാളി ഏജന്റ് ആവശ്യപ്പെട്ട പ്രകാരമാണ് കുട്ടികളെ കൊണ്ടുവന്നത് എന്നാണ് ബിഹാര്‍ സ്വദേശികളുടെ മൊഴി. ചൈല്‍ഡ് വെല്‍ഫയര്‍ ഹോമില്‍ പാര്‍പ്പിച്ച കുട്ടികളെ ഇന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാക്കും.

 

Kerala

വിജയ്‌യെ വിമർശിച്ച് പ്രസംഗം; ഡിഎംകെ എംഎൽഎ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ നടത്തിയ വിവാദ പ്രസംഗത്തിൽ ഡിഎംകെ എംഎൽഎ മാർക്കണ്ഡേയൻ അറസ്റ്റിൽ. വിളാത്തുകുളം മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ മാർക്കണ്ഡേയനെ ഇന്ന് പുലർച്ചെ വീട്ടിലെത്തിയാണ് ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

‌കോവിൽപെട്ടിയിൽ രണ്ട് ദിവസം മുൻപ് നടത്തിയ പ്രസംഗത്തിലാണ് നടപടി. യോഗത്തിൽ പ്രസംഗിക്കുന്നതിനിടെ മാർക്കണ്ഡേയൻ രൂക്ഷഭാഷയിൽ വിജയ്‌യെ വിമർശിച്ചിരുന്നു. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഇത്രയും മോശക്കാരനായ ഒരു മുഖ്യമന്ത്രി ഉണ്ടായിട്ടില്ലെന്ന് മാർക്കണ്ഡേയൻ പറഞ്ഞു.

കരൂരിലെ ആൾക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട് വിജയ്ക്കെതിരെ അപകീർത്തികരമായ പ്രസ്താവനകളും മാർക്കണ്ഡേയൻ നടത്തി. ഇതിനെതിരെ തൂത്തുക്കുടി ടിവികെ നോർത്ത് ജില്ലാ സെക്രട്ടറി ബാലസുബ്രഹ്മണ്യൻ തൂത്തുക്കുടി നൽകിയ പരാതിയിലാണ് നടപടി.

Kerala

നിതിൻ രാജിന്‍റെ മരണം: മുഖ്യപ്രതി ഡോ. എം.കെ. റാം കുടകിൽ അറസ്റ്റിൽ

കണ്ണൂർ: അഞ്ചരക്കണ്ടിയിലെ കണ്ണൂർ മെഡിക്കൽ കോളജ് ഒന്നാംവർഷ ഡെന്‍റൽ വിദ്യാർഥി തിരുവനന്തപുരം സ്വദേശി നിതിൻ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിഞ്ഞുവന്നിരുന്ന അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാം അറസ്റ്റിൽ.

കുടകിൽ ഒളിവിൽ കഴിഞ്ഞു വരുന്നതിനിടെ ക്രൈബ്രാഞ്ച് വിഭാഗമാണ് ഡോ. എം.കെ. റാമിനെ ഇന്നു പുലർച്ചയോടെ അറസ്റ്റ് ചെയ്ത് കണ്ണൂരിലെത്തിച്ചത്. കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫീസിൽ ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

കഴിഞ്ഞ ഏപ്രില്‍ 10നാണ് നിതിന്‍രാജ് കോളജ് കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. ഡോ. എം.കെ. റാമുൾപ്പടെയുള്ള അധ്യാപകരുടെ അധിക്ഷേപത്തിൽ മനംനൊന്താണ് നിതിൻ രാജ് ജീവനൊടുക്കിയതെന്നാണ് കുടുംബവും സഹപാഠികളും ആരോപിച്ചിരുന്നു.

നിതിൻ രാജിന്‍റെ മരണത്തിനു പിന്നാലെ ഒളിവിൽ പോയ ഡോ. എം.കെ. റാം മുൻകൂർ ജാമ്യഹർജിക്കായി ജില്ലാ കോടതിയിലും ഹൈക്കോടതിയിലും സമർപ്പിച്ച ഹർജികൾ തള്ളിയിരുന്നു. സുപ്രീം കോടതിയിലും മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചിരുന്നെങ്കിലും ഇക്കഴിഞ്ഞ 14ന് സുപ്രീം കോടതിയും തള്ളുകയായിരുന്നു.

ക്രൈംബ്രാഞ്ച് പ്രതിക്കായി സ്വദേശമായ ആന്ധ്രാപ്രദേശ് ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ വ്യാപിപ്പിച്ചിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇതിനിടെയാണ് കുടകിൽ ഒളിച്ചു താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചത്. താടി വളർത്തി രൂപമാറ്റം വരുത്തി പെട്ടെന്ന് തിരിച്ചറിയാത്ത രീതിയിലായിരുന്നു ഇയാൾ കുടകിൽ ഒളിവിൽ കഴിഞ്ഞു വന്നിരുന്നത്. ക്രൈബ്രാഞ്ച് എസ്പി വേണുഗോപാലിന്‍റെ നേതൃത്വത്തിൽ സിഐ ശ്രീജിത്ത് കൊടേരിയും സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഡോ. റാമിന് പുറമെ അധ്യാപികയായ സംഗീത നമ്പ്യാരും കേസിലെ പ്രതിയാണ്. നിതിൻ രാജിന്‍റെ മരണത്തെ തുടർന്ന് ഇരുവരെയും കോളജിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. സംഗീതയ്ക്ക് ഏപ്രില്‍ 25ന് തലശേരി നാലാം അഡീഷണല്‍ ജില്ലാ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

എന്നാല്‍, ഒന്നാം പ്രതിയായ റാമിന്‍റെ ഹർജി പരിഗണിച്ച കോടതി കേസില്‍ ജാതീയമായ അധിക്ഷേപം നടന്നതായി നിരീക്ഷിച്ചായിരുന്നു ജാമ്യാപേക്ഷ തള്ളിയത്. ഹൈക്കോടതിയും സുപ്രീംകോടതിയും കീഴ്ക്കോടതിയുടെ നിരീക്ഷണം ശരിവച്ചാണ് മുൻകൂർ ജാമ്യഹർജികൾ തള്ളിയത്. സുപ്രീം കോടതി ഡോ. റാമിനെതിരെ രൂക്ഷ വിമർശനവും ഉന്നയിച്ചിരുന്നു.

Kerala

റെയിൽ പാളത്തിൽ കരിങ്കൽ കഷണങ്ങൾ; രണ്ടു വിദ്യാർഥികൾ പിടിയിൽ

കണ്ണൂർ: റെയിൽ പാളത്തിൽ കരിങ്കൽ കഷണങ്ങൾ വച്ച വിദ്യാർഥികളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ചിറക്കൽ ആർപ്പാംതോട് റെയിൽവേ ഗേറ്റിനും പന്നേൻപാറ ഗേറ്റിനും ഇടയിലുള്ള കുന്നാവ് ഭാഗത്ത് ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു സംഭവം. പുഴാതി ഭാഗത്തെ രണ്ടു വിദ്യാർഥികളാണ് പാളത്തിൽ കല്ലുകൾ വച്ചത്.

സമീപത്തെ ക്ഷേത്രക്കുളത്തിൽ കുളിക്കാനെത്തിയതായിരുന്നു വിദ്യാർഥികൾ. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ആർപിഎഫ് സ്ഥലത്തെത്തി കുട്ടികളുടെ രക്ഷിതാക്കളെ വിവരം അറിയിച്ച് താക്കീത് നൽകി വിട്ടയയ്ക്കുകയായിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിനെത്തുടർന്ന് പോലീസ് ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തമാക്കിയിരുന്നു.

National

സോനം വാംഗ്‌ചുക്കിന്‍റെ ചിത്രം വരച്ചു; ഗുവാഹത്തിയിൽ രണ്ടുപേർ അറസ്റ്റിൽ

ഗുവാഹത്തി: സാമൂഹിക പ്രവർത്തകനും പരിസ്ഥിതി വാദിയുമായ സോനം വാംഗ്ചുക്കിന്‍റെ ചിത്രം പൊതുസ്ഥലങ്ങളിൽ വരച്ചതിന് രണ്ടുപേരെ അറസ്റ്റ് ചെയ്ത് ഗുവാഹത്തി പോലീസ്. അനുമതിയില്ലാതെയാണ് ചിത്രം വരച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.

ദിബ്രുഗഡ് സ്വദേശിയായ നകുൽ മിലി, ഗുവാഹത്തി ദക്ഷിൺഗാവ് സ്വദേശിയായ ഗൗരവ് സിംഗ് എന്നിവരെയാണ് ദിസ്പുർ പോലീസ് അറസ്റ്റ് ചെയ്തത്. ബസിസ്ത ഫ്ലൈ ഓവറിനടിയിലും ജ്യോതി-വിഷ്ണു ഇന്‍റർനാഷണൽ ആർട്ട് തിയേറ്ററിന് സമീപവുമാണ് ഇവർ ചിത്രം വരച്ചത്. ഔദ്യോഗിക അനുമതിയില്ലാതെ പൊതുസ്ഥലങ്ങളിൽ ഇത്തരം പ്രവർത്തികൾ ചെയ്തതിനാണ് കേസെടുത്തിരിക്കുന്നത്.

നീറ്റ് പരീക്ഷാ ക്രമക്കേടുകളിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെതിരെ സമരം ചെയ്ത് ആരോഗ്യനില മോശമായതിനെ തുടർന്ന് സോനം വാംഗ്ചുക്കിനെ ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ദിവസമാണ് ഗുവാഹത്തിയിൽ ഈ അറസ്റ്റ് നടന്നത്.

ഇവർക്കെതിരായ കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. സമാനമായ രീതിയിൽ സോനം വാംഗ്ചുക്കിന്‍റെ ചിത്രം മറ്റൊരു സ്ഥലത്തും വരച്ചതുമായി ബന്ധപ്പെട്ട് മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്; ഇതിൽ ഉൾപ്പെട്ടവർക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്.

 

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്കെതിരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് പിടിയിൽ. കോഴിക്കോട് മാവൂര്‍ സ്വദേശി അഭിജിത്ത്(24) ആണ് പിടിയിലായത്. പന്തീരാങ്കാവ് പോലീസ് ആണ് പ്രതിയെ പിടികൂടിയത്.

സമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് തന്ത്രപൂര്‍വം വീട്ടിലെത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി. തുടർന്ന് പെണ്‍കുട്ടി തന്നെയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.

Kerala

അമ്മയെ ആക്രമിച്ച് കൈ തല്ലിയൊടിച്ച കേസ്; മകന്‍ അറസ്റ്റില്‍

തൃശൂര്‍: കുടുംബത്തിനെതിരെ മന്ത്രവാദം ചെയ്‌തെന്ന് ആരോപിച്ച് അമ്മയെ ആക്രമിച്ച് കൈ തല്ലിയൊടിച്ച കേസില്‍ മകന്‍ അറസ്റ്റില്‍. ഏങ്ങണ്ടിയൂര്‍ ചേറ്റുവ സ്വദേശി മനോജ് (46) ആണ് അറസ്റ്റിലായത്.

അമ്മ തുളസി (71)യാണ് ആക്രമണത്തിനിരയായത്. ഈ മാസം ആറാം തീയതി രാത്രി പത്തോടെയായിരുന്നു സംഭവം. മനോജിന്‍റെ കുടുംബത്തിന് ഉണ്ടായ ദുരിതങ്ങള്‍ക്ക് കാരണം അമ്മയായ തുളസി മന്ത്രവാദം ചെയ്തതാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

ചേറ്റുവയിലുള്ള തറവാട് വീട്ടില്‍ കസേരയില്‍ ഇരിക്കുകയായിരുന്ന തുളസിയെ മകന്‍ ബലംപ്രയോഗിച്ച് താഴെയിടുകയും കൈകള്‍കൊണ്ട് മര്‍ദ്ദിക്കുകയും കാലുകൊണ്ട് ചവിട്ടുകയും ചെയ്തു. ഇടത് കൈ പിടിച്ചു തിരിച്ച് ഒടിക്കുകയും അരയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തില്‍ കുത്തിക്കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു.

മനോജ് 2025 ല്‍ വീട്ടില്‍ വച്ച് ഭാര്യയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസ്സിലും 2024 ല്‍ വാര്‍ഡ് മെമ്പറെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലും പ്രതിയാണ്.

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; ഒരാള്‍ക്കൂടി അറസ്റ്റില്‍

കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഒരാള്‍ക്കൂടി അറസ്റ്റില്‍. ഡിവൈഎഫ്‌ഐ നേതാവ് അമലിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. റെഡ് ബറ്റാലിയന്‍ എന്ന വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് വ്യാജ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് അമല്‍ പ്രചരിപ്പിച്ചു എന്നാണ് എസ്‌ഐടി കണ്ടെത്തൽ.

ഡിവൈഎഫ്‌ഐ വടകര ടൗണ്‍ മേഖലാ ബ്ലോക്ക് കമ്മിറ്റി അംഗവും കണ്ണങ്കുഴി ബ്രാഞ്ച് അംഗവുമാണ് അമല്‍. അന്വേഷണസംഘം നേരത്തെ അമലിനെ ചോദ്യം ചെയ്തിരുന്നു.

കേസില്‍ പ്രതി ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കണമെന്ന എസ്‌ഐടി ഹര്‍ജി കോടതി തള്ളിയിരുന്നു. വടകര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഹര്‍ജി തള്ളിയത്. സെഷന്‍സ് കോടതിയുടെ ജാമ്യ വ്യവസ്ഥ ജിതിന്‍ ഭാസ്‌കര്‍ ലംഘിച്ചു എന്നായിരുന്നു എസ്ഐടി വാദം.

ജിതിന്‍ ഭാസ്‌കര്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ സിപിഎം നേതൃത്വത്തില്‍ പ്രകടനം നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസ് എടുത്ത കേസില്‍ ജിതിന്‍ ഭാസ്‌കറും പ്രതിയാണ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രത്യേക അന്വേഷണ സംഘം കോടതിയെ സമീപിച്ചത്.

അതിനിടെ കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന് കഴിഞ്ഞ ദിവസം കോടതി മുന്‍കൂര്‍ജാമ്യം നല്‍കിയിരുന്നു. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

കേസ് അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ പ്രതി ചേര്‍ക്കപ്പെട്ടേക്കാമെന്ന നിഗമനത്തിലാണ് റിബേഷ് മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. എന്നാല്‍ റിബേഷിന് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ കോടതിയില്‍ ശക്തമായി എതിര്‍ത്തു.

കാഫിര്‍ പരാമര്‍ശമടങ്ങിയ സ്‌ക്രീന്‍ ഷോട്ട് വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആദ്യമായി പോസ്റ്റ് ചെയ്തത് ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷാണെന്ന ആരോപണവുമായി കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം രംഗത്തെത്തിയിരുന്നു. ആറങ്ങോട്ട് എംഎല്‍പി സ്‌കൂള്‍ അധ്യാപകനായ റിബേഷുള്‍പ്പെടെയുള്ളവരെ സംരക്ഷിക്കാനാണ് പോലീസിന്‍റെ
ശ്രമമെന്നും കാസിം ആരോപിച്ചിരുന്നു.

Kerala

കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം; കായംകുളം ഡിപ്പോയിലെ ജീവനക്കാരൻ അറസ്റ്റിൽ

ആലപ്പുഴ: കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം. സംഭവവുമായി ബന്ധപ്പെട്ട് കായംകുളം ഡിപ്പോയിലെ കെഎസ്ആർടിസി ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ഹരിപ്പാടാണ് സംഭവം നടന്നത്.

കൊല്ലത്തേക്ക് യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരിക്ക് നേരെയാണ് അതിക്രമമുണ്ടായത്. ബസിൽ വച്ച് ജീവനക്കാരൻ ഇവരെ കടന്നുപിടിക്കുകയായിരുന്നു. അതിക്രമത്തിന് ഇരയായ യാത്രക്കാരി ഉടൻ തന്നെ ബഹളം വച്ചതോടെ, പ്രതി ബസിൽ നിന്ന് ഇറങ്ങി ഓടാൻ ശ്രമിച്ചു. തുടർന്ന് ബസിലെ ഡ്രൈവർ പ്രതിയെ പിന്നാലെ ഓടിച്ചെന്ന് പിടികൂടുകയുമായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഹരിപ്പാട് പോലീസ് യാത്രക്കാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

National

ജന്തർ മന്ദറിൽ നാടകീയ രംഗങ്ങൾ: സോനം വാംഗ്ചുക്കിനെ അറസ്റ്റ് ചെയ്ത് പോലീസ്; ആശുപത്രിയിലേക്ക് മാറ്റി

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്ദറിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തിവന്നിരുന്ന പ്രമുഖ പരിസ്ഥിതി-വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാംഗ്ചുക്കിനെ ഡൽഹി പോലീസ് സമരപ്പന്തലിൽ നിന്ന് മാറ്റി.

നിരാഹാര സമരം 21-ാം ദിവസത്തിലേക്ക് കടന്ന ഇന്ന് പുലർച്ചെയോടെയാണ് നാടകീയ നീക്കങ്ങൾ നടന്നത്. സമരവേദിയിലേക്ക് ഇരച്ചെത്തിയ പോലീസ് സോനം വാംഗ്ചുക്കിനെ അറസ്റ്റ് ചെയ്യുകയും സമരക്കാരോട് ജന്തര്‍ മന്ദര്‍ ഒഴിയാന്‍ ആവശ്യപ്പെടുകയുമായിരുന്നു. നിലവിൽ അദ്ദേഹത്തെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പുലർച്ചെ വൻ പോലീസ് സന്നാഹം സമരപ്പന്തലിൽ എത്തുകയും വാംഗ്ചുക്കിനെ നിർബന്ധിതമായി മാറ്റാൻ ശ്രമിക്കുകയുമായിരുന്നു. ഇതിനെതിരെ "കോക്രോച്ച് ജനതാ പാർട്ടി' പ്രവർത്തകരും മറ്റ് പ്രതിഷേധക്കാരും ശക്തമായി രംഗത്തെത്തിയതോടെ പ്രദേശത്ത് വലിയ രീതിയിൽ വാക്കുതർക്കവും സംഘർഷവുമുണ്ടായി.

വാംഗ്ചുക്കിനെ പോലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് തടങ്കലിൽ വച്ചിരിക്കുകയാണെന്നും സമരത്തിന് നേതൃത്വം നൽകുന്ന സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ ഉൾപ്പെടെയുള്ള പ്രവർത്തകരെ പോലീസ് മർദിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തുവെന്നും സിജെപി ഭാരവാഹികൾ ആരോപിച്ചു.

എന്നാൽ വാംഗ്ചുക്കിനെ അറസ്റ്റ് ചെയ്തതല്ലെന്നും അദ്ദേഹത്തിന്‍റെ വഷളായിക്കൊണ്ടിരിക്കുന്ന ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നും ഡൽഹി പോലീസ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.

കോടതി നിർദേശം നടപ്പാക്കുന്നതിനിടെ പ്രതിഷേധക്കാർ തടസം സൃഷ്ടിക്കാൻ ശ്രമിച്ചതാണ് ചെറിയ തോതിലുള്ള സംഘർഷത്തിന് കാരണമായതെന്നും ജന്തർ മന്ദറിലുള്ള പ്രതിഷേധക്കാർ എത്രയും വേഗം പ്രദേശം സമാധാനപരമായി ഒഴിഞ്ഞുതരണമെന്നും പോലീസ് ആവശ്യപ്പെട്ടു.

Kerala

യുവാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം; പ്രതി അറസ്റ്റിൽ

പാലക്കാട്: അധ്യാപക നിയമനവുമായി ബന്ധപ്പെട്ട പണമിടപ്പാടിന്‍റെ പേരിൽ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. മുണ്ടൂർ കാഞ്ഞിക്കുളം സ്വദേശിയായ പി.വി. അജയ് ആണ് അറസ്റ്റിലായത്.

കോങ്ങാട് പോലീസാണ് അജയ്‌യെ അറസ്റ്റ് ചെയ്തത്. കന്നിമാരി സ്വദേശി ജിഷ്ണുവിനെയാണ് കാർ ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. പരിക്കേറ്റ ജിഷ്ണു പാലക്കാട്ടെ ആശുപത്രിയിൽ ചികിത്സയിലാണ്.

അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് പരിക്കേറ്റ യുവാവ് അജയ്ക്കും കേസിലെ രണ്ടാം പ്രതിയായ അനൂപ് കുമാറിനും 35 ലക്ഷം രൂപ നൽകിയിരുന്നു. ഇത് തിരികെ ചോദിച്ചതിന്‍റെ വൈരാഗ്യത്തിലാണ് പ്രതികൾ യുവാവിനെ ആക്രമിക്കുകയും കാറിൽ സഞ്ചരിക്കുന്നതിനിടെ മറ്റൊരു ഒരു വാഹനം കൊണ്ടുവന്നിടിച്ച് അപായപ്പെടുത്താനും ശ്രമിച്ചത്. പ്രതിയെ റിമാൻഡ് ചെയ്തു.

Kerala

നെല്ലിക്കുന്ന് സ്വകാര്യ റിസോർട്ടിലെ മോഷണം; രണ്ട് പേർ അറസ്റ്റിൽ‌

തിരുവനന്തപുരം: നെല്ലിക്കുന്ന് സ്വകാര്യ റിസോർട്ടിലെ ജനറേറ്ററിന്‍റെ സ്‌റ്റാർട്ടർ കോയിലുകളും കോപ്പർ കേബിളുകളും മോഷ്‌ടിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. വിഴിഞ്ഞം മുല്ലൂർ സ്വദേശികളായ വിഷ്ണു‌(28), സുരേഷ്(40) എന്നിവരാണ് അറസ്‌റ്റിലായത്.

വിഴിഞ്ഞം പോലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. റിസോർട്ട് ഉടമയുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ ദിവസം രാത്രി 11:15 ഓടെയാണ് മോഷണം നടന്നത്.

റിസോർട്ട് വളപ്പിലെ ജനറേറ്റർ റൂമിന്‍റെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തുകയറിയത്. തുടർന്ന് അവിടെ സ്ഥാപിച്ചിരുന്ന ജനറേറ്ററിൽ നിന്നും സ്റ്റാർട്ടർ മോട്ടോർ അഴിച്ചെടുത്ത് കടന്നുകളയുകയായിരുന്നു.

സംഭവസ്ഥലം സന്ദർശിച്ച പോലീസ് വിശദമായ പരിശോധന നടത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. മോഷണ വസ്‌തുക്കൾ വിൽപന നടത്താനുള്ള ശ്രമത്തിനിടെ പ്രതികൾ പിടിയിലാകുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

Sports

ലങ്കൻ പ്രീമിയർ ലീഗിൽ ഒത്തുകളിശ്രമം: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അറസ്റ്റിൽ

കൊളംബോ: ലങ്കൻ പ്രീമിയർ ലീഗിൽ ഒത്തുകളിക്ക് ശ്രമിച്ചെന്ന് ആരോപിച്ച് മുൻ ഇന്ത്യൻ അണ്ടർ-19 ക്രിക്കറ്റ് താരം മൻജോത് കൽറ ശ്രീലങ്കയിൽ അറസ്റ്റിലായി. എൽപിഎൽ ഫ്രാഞ്ചൈസിയായ ജാഫ്ന കിംഗ്സിന്‍റെ സഹഉടമകളിൽ ഒരാളാണ് മൻജോത് കൽറ.

കായികരംഗത്തെ അഴിമതികളും കുറ്റകൃത്യങ്ങളും തടയുന്നതിനുള്ള ലങ്കൻ പോലീസിന്‍റെ പ്രത്യേക അന്വേഷണ വിഭാഗമാണ് കൽറയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ 31 വരെ റിമാൻഡ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് യുവരാജ് പുഷ്പ എന്ന മറ്റൊരു ഇന്ത്യൻ പൗരനെയും അറസ്റ്റിലായിട്ടുണ്ട്.

2018ൽ ഇന്ത്യ അണ്ടർ-19 ലോകകപ്പ് കിരീടം നേടുമ്പോൾ ഫൈനലിൽ സെഞ്ചുറി നേടി തിളങ്ങിയ താരമാണ് ഓപ്പണറായ മൻജോത് കൽറ. പിന്നീട് സ്പോർട്സ് ബിസിനസിലേക്ക് തിരിഞ്ഞ ഇയാൾ ഈ വർഷം ആദ്യമാണ് ജാഫ്ന കിംഗ്സ് ഫ്രാഞ്ചൈസിയുടെ നിക്ഷേപകനാകുന്നത്.

അതേസമയം വെള്ളിയാഴ്ച ആരംഭിച്ച ലങ്ക പ്രീമിയർ ലീഗിന്‍റെ സുഗമമായ നടത്തിപ്പിനെ ഈ അറസ്റ്റുകൾ ബാധിക്കില്ലെന്ന് ശ്രീലങ്ക ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. ടൂർണമെന്‍റിന്‍റെ സുതാര്യത നിലനിർത്താൻ പൂർണ പ്രതിബദ്ധതയുണ്ടെന്നും അന്വേഷണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ വിഭാഗത്തിന് എല്ലാ സഹകരണവും നൽകുമെന്നും ലങ്കൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു.

National

പീഡനം: മദ്രസ അധ്യാപകൻ അറസ്റ്റിൽ; തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

ഗുവാഹത്തി: മദ്രസയിൽ വച്ച് പ്രായപൂർത്തിയാകാത്ത വിദ്യാർഥിനികളെ പീഡിപ്പിച്ച കേസിലെ മുഖ്യപ്രതിയായ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. അസമിലെ ബോംഗൈഗാവ് ജില്ലയിൽ നടന്ന സംഭവത്തിലെ അമിനുൽ ഇസ്ലാമാണ് പിടിയിലായത്.

ലൈംഗിക പീഡന പരാതി ഉയർന്നതിന് പിന്നാലെ ബുധനാഴ്ച ജില്ലാ ഭരണകൂടം ഈ മദ്രസ പൂട്ടിച്ച് സീൽ ചെയ്തിരുന്നു. 149 പെൺകുട്ടികളായിരുന്നു ഈ സ്ഥാപനത്തിൽ താമസിച്ചു പഠിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മദ്രസയുടെ മാനേജിംഗ് ട്രസ്റ്റിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മറ്റ് രണ്ട് ട്രസ്റ്റിമാരെ ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്.

ലൈംഗിക പീഡന പരാതി ലഭിച്ചയുടൻ തന്നെ പ്രതികൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു. എന്നാൽ പോക്സോ കേസിന് പുറമെ, മദ്രസയുടെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും പോലീസ് ഇപ്പോൾ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ പോലീസ് നിരീക്ഷണത്തിലുള്ള ചില നിരോധിത സംഘടനകളുമായി ഈ സ്ഥാപനത്തിന് ബന്ധമുണ്ടോ എന്നാണ് പരിശോധിക്കുന്നത്.

മദ്രസയിൽ നിന്ന് ചില തീവ്രവാദ സ്വഭാവമുള്ള സാഹിത്യ ഗ്രന്ഥങ്ങൾ പിടിച്ചെടുത്തിട്ടുണ്ടെന്നും, ഇവ കുട്ടികളിൽ തീവ്രവാദ ചിന്താഗതി വളർത്താൻ ഉപയോഗിച്ചിട്ടുണ്ടോ എന്ന് വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിച്ചു വരികയാണെന്നും ബോംഗൈഗാവ് സീനിയർ പോലീസ് സൂപ്രണ്ട് നുമൽ മഹത്ത പറഞ്ഞു. 

Kerala

വീട്ടിൽ സെന്‍സസ് ഡ്യൂട്ടിക്കെത്തിയ വനിതാ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറി; 55കാരന്‍ അറസ്റ്റില്‍

കൊച്ചി: മുളന്തുരുത്തിയില്‍ സെന്‍സസ് ഡ്യൂട്ടിക്കെത്തിയ സര്‍ക്കാര്‍ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയയാള്‍ അറസ്റ്റില്‍. മുളന്തുരുത്തി സ്വദേശി ശശികുമാര്‍ (55) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം ശശികുമാറിന്‍റെ വീട്ടിലെത്തി കാര്യങ്ങള്‍ ചോദിച്ചറിയുന്നതിനിടെ ജീവനക്കാരിയോട് മോശമായി പെരുമാറുകയും പിടിച്ചുതള്ളാന്‍ ശ്രമിക്കുകയുമാണ് ചെയ്തത്.

ജീവനക്കാരിയുടെ പരാതിയില്‍ മുളന്തുരുത്തി പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. മോശമായി പെരുമാറിയതിനും കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനുമായി രണ്ടു വകുപ്പുകള്‍ ചേര്‍ത്താണ് ശശികുമാറിനെതിരെ കേസ് എടുത്തിരിക്കുന്നത്. പ്രതിയെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും.

Kerala

'കൈ വിറയ്ക്കുന്ന പോലീസ് എങ്ങനെ നീതി നടപ്പാക്കും?' ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്യാത്തതില്‍ അതൃപ്തി പ്രകടമാക്കി ഹൈക്കോടതി

കൊച്ചി: അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്‍റെ മരണത്തില്‍ പ്രതിയായ ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്യാത്തതില്‍ അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിട്ടും അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി ചോദിച്ചു.

ഡോ. റാമിനെ അറസ്റ്റ് ചെയ്യാത്തതില്‍ പോലീസിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ പോലീസിന് രണ്ടു നീതിയാണെന്നും കൈ വിറയ്ക്കുന്ന പോലീസിന് എങ്ങനെ നീതി നടപ്പാക്കാനാകുമെന്നും കോടതി വിമര്‍ശിച്ചു. പ്രതിയെ പിടികൂടാത്തതിന്‍റെ ഉത്തരവാദിത്തം എഡിജിപി എച്ച് വെങ്കിടേഷിനാണെന്നും കോടതി പറഞ്ഞു.

ബോഡി ബില്‍ഡര്‍മാരായ ഷിനു ചൊവ്വയുടെയും ചിത്തരേഷിന്‍റെയും വിവാദ നിയമന ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റീസ് എ. ബദറുദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് പോലീസിനെതിരേ വിമര്‍ശനം ഉയര്‍ത്തിയത്. ഡോ. റാമിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ആദ്യം തലശേരി സെഷന്‍സ് കോടതിയും ഹൈക്കോടതിയും തുടര്‍ന്ന് സുപ്രീം കോടതിയും തള്ളിയിരുന്നു.

Kerala

ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ വീണ്ടും അറസ്റ്റ്; യൂട്യൂബർ രാജൻ ജോസഫ് അടൂർ പോലീസ് കസ്റ്റഡിയിൽ

പത്തനംതിട്ട: കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചെന്ന കേസിൽ യൂട്യൂബർ രാജൻ ജോസഫ് വീണ്ടും അറസ്റ്റിൽ. നേരത്തെ ഇതേ പരാതിയിൽ അറസ്റ്റിലായി ജാമ്യം നേടി പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെ, വീണ്ടും അപകീർത്തികരമായ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനാണ് അടൂർ പോലീസ് ഇയാളെ എറണാകുളത്ത് നിന്ന് പിടികൂടിയത്. ഇന്നലെ രാത്രിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ജാമ്യം ലഭിച്ച അതേ ദിവസം തന്നെ ശ്രീനാദേവി കുഞ്ഞമ്മയെ മോശമായി ചിത്രീകരിക്കുന്ന വീഡിയോ ഇയാൾ തന്‍റെ ചാനലിലൂടെ പങ്കുവെക്കുകയായിരുന്നു. രാജൻ ജോസഫിന് പുറമെ 'സിബി' എന്നൊരാൾക്കെതിരെയും പരാതി ലഭിച്ചിട്ടുണ്ട്. നിലവിൽ അടൂർ പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലുള്ള പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കും.

 

Kerala

ആക്രി കച്ചവടത്തിന്‍റെ മറവിൽ ഹെറോയിൻ വിൽപ്പന; ലഹരിസംഘത്തലവൻ 'ദാദ' ഷെഫീഖുൾ പിടിയിൽ!

കൊച്ചി: അസമിൽ നിന്ന് കേരളത്തിലേക്ക് വൻതോതിൽ ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ മുഖ്യസൂത്രധാരനെ പോലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശിയായ ഷെഫീഖുൾ ഇസ്‌ലാമാണ് പിടിയിലായത്. ലഹരി സംഘങ്ങൾക്കിടയിൽ ദാദ എന്ന വിളിപ്പേരിലറിയപ്പെടുന്ന ഇയാൾ പെരുമ്പാവൂർ, ആലുവ കേന്ദ്രീകരിച്ച് ആക്രി കച്ചവടത്തിന്‍റെ മറവിലായിരുന്നു ഹെറോയിൻ വിൽപ്പന നടത്തിയിരുന്നത്.

ഒരു മാസം മുൻപ് അങ്കമാലിയിൽ വെച്ച് 609 ഗ്രാം ഹെറോയിനുമായി അസമിൽ നിന്ന് കാറിലെത്തിയ മൂന്ന് പേരെ പോലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ലഹരി ശൃംഖലയിലെ വമ്പൻ സ്രാവായ ഷെഫീഖുളിലേക്ക് അന്വേഷണം എത്തിയത്. അസമിൽ നിന്ന് വലിയ അളവിൽ എത്തിക്കുന്ന ഹെറോയിൻ ചെറിയ ബോട്ടിലുകളിൽ നിറച്ചാണ് വിതരണം ചെയ്തിരുന്നത്.

ഇതിനായി ഇതരസംസ്ഥാന തൊഴിലാളികളെയാണ് ഇയാൾ വിതരണക്കാരായി ഉപയോഗിച്ചിരുന്നത്. ലഹരിപ്പണം ഒഴുകിയെത്തിയതോടെ ആഡംബര ജീവിതമായിരുന്നു ഷെഫീഖുൾ നയിച്ചിരുന്നത്. അസമിലേക്കും തിരികെ കൊച്ചിയിലേക്കുമുള്ള യാത്രകളെല്ലാം വിമാന മാർഗമായിരുന്നു. പ്രതി പോഞ്ഞാശേരിയിൽ താമസിച്ചിരുന്ന വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ രണ്ട് ചാക്ക് നിറയെ ചെറിയ പ്ലാസ്റ്റിക് ബോട്ടിലുകൾ കണ്ടെടുത്തു.

പ്രതിയുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ടെന്നും ഇതിന് പിന്നിൽ വൻ സംഘമുണ്ടെന്നും പോലീസ് വ്യക്തമാക്കി. റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ വലയിലാക്കിയത്.

Kerala

പാലിയേക്കരയിലെ വയോധികന്‍റെ മരണം കൊലപാതകം; പ്രതി പിടിയിൽ

തൃശൂർ: പാലിയേക്കര മേൽപ്പാലത്തിന് സമീപം കഴിഞ്ഞ ദിവസം വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. തലവണിക്കരയിൽ വാടകയ്ക്ക് താമസിക്കുന്ന പണ്ടാരപ്പറമ്പിൽ ചന്ദ്രൻ (70) ആണ് കൊല്ലപ്പെട്ടത്.

കേസിൽ തമിഴ്‌നാട് ധർമ്മപുരി സ്വദേശിയായ പ്രഭാകരനെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ വലയിലാക്കിയത്.

ജൂലൈ 14-ന് രാവിലെയാണ് പാലിയേക്കര മേൽപ്പാലത്തിന്‍റെ തൂണിൽ ചാരിയിരിക്കുന്ന നിലയിൽ ചന്ദ്രന്‍റെ മൃതദേഹം നാട്ടുകാർ കണ്ടെത്തുന്നത്. ആദ്യം സാധാരണ മരണമെന്ന് കരുതിയെങ്കിലും ശരീരത്തിലെ പരിക്കുകളാണ് പോലീസിന് സംശയമുണ്ടാക്കിയത്.

കുടുംബവുമായി അകന്നു കഴിഞ്ഞിരുന്ന ചന്ദ്രൻ പാലിയേക്കര മേൽപ്പാലത്തിനടിയിലായിരുന്നു രാത്രികളിൽ കഴിഞ്ഞിരുന്നത്. ആക്രി സാധനങ്ങൾ ശേഖരിച്ച് വിറ്റാണ് ഇയാൾ ഉപജീവനത്തിനുള്ള പണം കണ്ടെത്തിയിരുന്നത്. ഇതേ മേഖലയിൽ ആക്രി പെറുക്കുന്ന പ്രതി പ്രഭാകരനും കഴിഞ്ഞ ഒരാഴ്ചയായി ചന്ദ്രനൊപ്പമാണ് രാത്രി ചെലവഴിച്ചിരുന്നത്.

സംഭവദിവസം ആക്രി വിറ്റുകിട്ടിയ തുകയുമായി ഇരുവരും ആദ്യം കള്ളുഷാപ്പിലെത്തി മദ്യപിച്ചു. തുടർന്ന് വീണ്ടും മദ്യവുമായെത്തി മേൽപ്പാലത്തിനടിയിലിരുന്ന് കുടിക്കുന്നതിനിടയിൽ ഇവർ തമ്മിൽ വാക്കേറ്റമുണ്ടായി.

തർക്കത്തിനിടെ പ്രതി അടുത്തുണ്ടായിരുന്ന കരിങ്കല്ലും കോൺക്രീറ്റ് കഷണങ്ങളും ഉപയോഗിച്ച് ചന്ദ്രന്‍റെ തലയ്ക്ക് ക്രൂരമായി ഇടിച്ചും എറിഞ്ഞും കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം കുട്ടനെല്ലൂർ ഭാഗത്തുള്ള ആളൊഴിഞ്ഞ ഒരു വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ മൊബൈൽ ലൊക്കേഷനും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പോലീസ് പിടികൂടിയത്.

Kerala

പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവം; മധ്യവയസ്കൻ അറസ്റ്റിൽ

കോഴിക്കോട്: ബാലുശേരിയിൽ ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ഉണ്ണികുളം മങ്ങാട് സ്വദേശി സി.പി. ലത്തീഫ് (59) ആണ് അറസ്റ്റിലായത്.

ബാലുശേരി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികൾക്കെതിരെ ഇയാൾ ലൈംഗികാതിക്രമം നടത്തിയെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഈ മൂന്ന് സംഭവങ്ങളിലും പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

ഇരുചക്രവാഹനത്തിൽ കയറ്റി കുട്ടികളെ വീട്ടിലെത്തിച്ച ശേഷം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.

Kerala

തുറവൂരിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ

ആലപ്പുഴ: മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ. കൊല്ലം തട്ടാമല ഷംനാദ് മൻസിലിൽ നസീറിന്റെ മകൻ ഷംനാദാണ് പിടിയിലായത്.

എക്സൈസ് വകുപ്പിന്‍റെ സംസ്ഥാനവ്യാപക ലഹരിവിരുദ്ധ പരിശോധനയായ ‘ഓപ്പറേഷൻ തണ്ടറി’ ലാണ് യുവാവ് പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ ചാക്കോ സക്കായിയുടെ നേതൃത്വത്തിൽ തുറവൂരിൽ നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് പ്രതി വലയിലായത്.

ഇയാളിൽനിന്ന് 2.89 ഗ്രാം എംഡിഎംഎയും 96 ഗ്രാം കഞ്ചാവും എക്സൈസ് സംഘം പിടിച്ചെടുത്തു. ലഹരിവസ്തുക്കൾ കടത്താൻ ഉപയോഗിച്ച പ്രതിയുടെ റോയൽ എൻഫീൽഡ് ഹിമാലയൻ ബൈക്കും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പ്രതിക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കി. ലഹരിവേട്ട നടത്തിയ പരിശോധനാ സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജി.ആർ. ജോസഫ്, സിവിൽ എക്സൈസ് ഓഫിസര്‍മാരായ ആർ. രഞ്ജിത്ത്, ടി.എം. മഹേഷ് , നന്ദു, എക്സൈസ് ഡ്രൈവർ സന്തോഷ് എന്നിവരും ഉണ്ടായിരുന്നു.

Kerala

ഓപ്പറേഷൻ തൂഫാന്‍; കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

കൊച്ചി: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി നടന്ന പരിശോധനയിൽ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. വെസ്റ്റ് ബംഗാൾ-മൂർഷിദാബാദ് സ്വദേശികളായ ഫിറോജ് മിയ (44), ബാബർ അലി (32), മണിപ്പൂർ സ്വദേശി നരേഷ് ദാസ് ( 72) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 20 കിലോ കഞ്ചാവ് പിടികൂടി.

റൂറൽ ജില്ല ഡാൻസാഫ് ടീമും നെടുമ്പാശേരി പോലീസും ചേർന്നാണ് ഇവരെ പിടികൂടിയത്. ജില്ലാ പോലീസ് മേധാവി കെഎസ് സുദർശന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ ടൂറിസ്റ്റ് ബസ്സിൽ കടത്തുകയായിരുന്ന കഞ്ചാവ് അത്താണി സിഗ്നൽ ജംഗ്ഷനിൽ വച്ചാണ് പോലീസ് പിടികൂടിയത്. ബാഗുകളിൽ തുണികൾക്കിടയിൽ പ്രത്യേകം പാക്ക് ചെയ്ത് ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്.

ഒഡീഷയിൽ നിന്ന് കഞ്ചാവ് വാങ്ങി തീവണ്ടി മാർഗ്ഗം ബെംഗളൂരുവിൽ എത്തുകയും അവിടെ നിന്ന് ടൂറിസ്റ്റ് ബസിൽ കേരളത്തിലേക്ക് കൊണ്ടുവരുകയും ആയിരുന്നു. കൊച്ചി സിറ്റിയിലേക്കാണ് കൊണ്ടുപോകുന്നതെന്ന് ഇവർ പോലീസിനോട് പറഞ്ഞു.

National

ശുചിമുറിയിൽ വെള്ളമൊഴിച്ചതിനെ ചൊല്ലി തർക്കം; പിതാവിനെ അടിച്ചുകൊന്ന യുവാവ് അറസ്റ്റിൽ

ഗാന്ധിനഗർ: ഗുജറാത്തിലെ സൂറത്തിൽ ശുചിമുറിയിൽ വെള്ളമൊഴിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ പിതാവിനെ ഇരുമ്പുവടി കൊണ്ടടിച്ച യുവാവ് അറസ്റ്റിൽ. സുഖ്‍ലാൽ ഓംകാർ ലാമോഡെയാണ് മകൻ ജീതു ലാമോഡെയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

സുഖ്‍ലാലും ജീതുവും തമ്മിൽ വീട്ടിലെ ശുചിമുറിയിൽ വെള്ളമൊഴിച്ചതിനെ ചൊല്ലി വാക്കുതർക്കമുണ്ടായി. തർക്കം രൂക്ഷമായതോടെ അടുക്കളയിൽ ഉണ്ടായിരുന്ന നിർമാണ ജോലികൾക്കുപയോഗിക്കുന്ന ഇരുമ്പുവടി ഉപയോഗിച്ച് ജീതു പിതാവിന്‍റെ കഴുത്തിൽ അടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റ സുഖ്‌ലാൽ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. സുഖ്‍ലാലിന്‍റെ ഭാര്യ ആശാബെൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് ജീതുവിനെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Kerala

ഓപ്പറേഷന്‍ തൂഫാന്‍: എംഡിഎംഎയും അളവ് ഉപകരണങ്ങളുമായി യുവാവ് പിടിയില്‍

കൊച്ചി: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ഞാറക്കല്‍ പോലീസും ഡാന്‍സാഫും സംയുക്തമായി നടത്തിയ റെയ്ഡില്‍ പ്രമുഖ രാസ ലഹരി വില്‍പ്പനക്കാരന്‍ പിടിയില്‍. എടവനക്കാട് സെന്‍റ് അംബ്രോസ് പള്ളി റോഡില്‍ കൊല്ലംപറമ്പില്‍ വീട്ടില്‍ ലെനിഷ് ലാലിനെ (33) ആണ് പോലീസ് പിടികൂടിയത്.

ഇയാളുടെ വീട്ടില്‍ നിന്നും 0.56 ഗ്രാം എംഡിഎംഎയും തൂക്കി വില്‍ക്കാനുള്ള ത്രാസ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും സിപ് ലോക്ക് കവറുകളും പിടികൂടി. ലെനീഷിന്‍റെ കിടപ്പുമുറിയിലെ അലമാരയില്‍ തുണികള്‍ക്കിടയില്‍ പൊതിഞ്ഞ് സൂക്ഷിച്ചിരിക്കുകയായിരുന്ന രാസലഹരിയാണ് പോലീസ് കണ്ടെടുത്തത്.

എടവനക്കാട് മേഖലയിലെ പ്രമുഖ രാസ ലഹരി വില്‍പ്പനക്കാരനായ ലെനീഷ് നേരത്തെയും മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായിരുന്നു. വളരെ നാളുകളായി ഇയാള്‍ വീട് കേന്ദ്രീകരിച്ച് രാസലഹരി വിറ്റു വരികയാണ്. പാതിരാത്രിയിലും ഇവിടെ ഇടപാടുകാര്‍ എത്തി സാധനം വാങ്ങാറുണ്ട്. ഡാന്‍സാഫ് ടീമിന് ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് ആറു മാസത്തോളമായി പ്രതി നിരീക്ഷണത്തില്‍ ആയിരുന്നു.

രാസലഹരി മറ്റെവിടെയോ മൊത്തമായി സൂക്ഷിച്ച് ആവശ്യനുസരണം കുറഞ്ഞ അളവില്‍ വീട്ടില്‍ എത്തിച്ചാണ് വില്‍പ്പന നടത്തുന്നത് എന്നാണ് പോലീസ് നിഗമനം. ഇത് അനുസരിച്ച് ചൊവ്വാഴ്ച ഉച്ച മുതല്‍ രാത്രി ഏറെ വൈകിട്ടും റെയ്ഡ് തുടര്‍ന്നെങ്കിലും കൂടുതലായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

National

വാഴ വെട്ടിയതിനെച്ചൊല്ലി തർക്കം; ജവാനെയും പിതാവിനെയും വെടിവച്ചുകൊന്നു

പാറ്റ്ന: വാഴവെട്ടിയതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ യുവാവ് ബന്ധുവായ ജവാനെയും പിതാവിനെയും വെടിവെച്ചുകൊന്നു. ഡൽഹിയിൽ ജോലി ചെയ്യുന്ന ജവാൻ ജിതേന്ദ്ര കുമാർ, പിതാവ് മുനാരിക് റായ് എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിയായ ജഗദീഷ് റായിയെ പോലീസ് വെടിവച്ച് പിടികൂടി.

റോഡിലേക്ക് ഇറങ്ങിനിന്ന ഒരു വാഴ വെട്ടിയതാണ് കൊലപാതകത്തിൽ കലാശിച്ചത്. വഴിയിലൂടെയുള്ള യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനെ തുടർന്ന് മുനാരിക് റായ് വഴി ചില മരങ്ങൾ വെട്ടിമാറ്റിയിരുന്നു. ഇതിനൊപ്പമാണ് പ്രതിയായ ജഗദീഷ് റായിയുടെ വാഴയും വെട്ടിയത്.

ബന്ധുവിന്‍റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനായി ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ജിതേന്ദ്ര കുമാർ നാട്ടിലെത്തിയത്. വാഴ വെട്ടിയതുമായി ബന്ധപ്പെട്ട് ജിതേന്ദ്രയും ജഗദീഷും തമ്മിൽ വാക്കുതർക്കമുണ്ടായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് രംഗം ശാന്തമാക്കുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തിരുന്നു.

എന്നാൽ മണിക്കൂറുകൾക്ക് ശേഷം വീണ്ടുമെത്തിയ ജഗദീഷ് റായ്, ജിതേന്ദ്രയ്ക്കും പിതാവിനും നേരെ വെടിയുതിർക്കുകയായിരുന്നു. മുനാരിക് റായ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ജിതേന്ദ്രയെ ഉടൻ തന്നെ സദർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ പോലീസിന് നേരെ തിരിഞ്ഞു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ പ്രതിയുടെ ഇരു കാലുകളിലും വെടിയേറ്റു. പരിക്കേറ്റ ജഗദീഷ് റായ് നിലവിൽ ഹാജിപൂർ സദർ ആശുപത്രിയിൽ ചികിത്സയിലാണ്.

Kerala

മോഷണ ശ്രമത്തിനിടെ വീട്ടമ്മയ്ക്ക് നേരെ അതിക്രമം; പ്രതി പിടിയിൽ

കൊച്ചി: മോഷണ ശ്രമത്തിനിടെ വീട്ടമ്മയ്ക്ക് നേരെ അതിക്രമം നടത്തിയ പ്രതി പിടിയിൽ. കോതമംഗലം നെല്ലിക്കുഴി ചിരട്ടക്കുടി വീട്ടിൽ എബിൻ ടോമി (27) യെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ പത്താം തീയതി വൈകുന്നേരം കാരാട്ടുപള്ളിക്കരയിലാണ് കേസിനാസ്പദമായ സംഭവം. വീട്ടുകാർ ഇല്ലാതിരുന്ന സമയത്ത് വീട്ടിൽ കയറിയ പ്രതി അലമാരയുടെ താഴ് കുത്തിത്തുറന്ന് മോഷണശ്രമം നടത്തുകയായിരുന്നു. തുടർന്ന് വീട്ടിൽ ഒളിച്ചിരുന്ന പ്രതി വീട്ടമ്മ എത്തിയതിനിടെ അതിക്രമം നടത്തി.

വാഴക്കുളം സ്റ്റേഷൻ പരിധിയിൽനിന്ന് മോഷ്ടിച്ച ഇരുചക്ര വാഹനത്തിലാണ് ഇയാൾ വീട്ടിലേക്ക് എത്തിയത്. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതിയെ പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പിടികൂടിയത്.

പെരുമ്പാവൂർ, കോടനാട്, കുറുപ്പംപടി, കോതമംഗലം, വാഴക്കുളം, പൂവ്വാർ മുട്ടം, ആലപ്പുഴ നോർത്ത് തുടങ്ങിയ സ്റ്റേഷനുകളിൽ പത്തിലേറെ കേസുകളിൽ ഉൾപ്പെട്ടയാളാണ് പിടിയിലായ എബിൻ ടോമി.

Kerala

ലഹരിക്ക് പണം നൽകിയില്ല; സ്വന്തം വീടിന് തീയിട്ട യുവാവ് പിടിയിൽ

കണ്ണൂർ: മയക്കുമരുന്ന് വാങ്ങാൻ പണം നൽകിയില്ലെന്ന് ആരോപിച്ച് സ്വന്തം വീടിന് തീയിട്ട യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെ ആയിക്കര ദണ്ഡമാരിയമ്മൻ കോവിലിനു സമീപം നടന്ന സംഭവത്തിൽ കണ്ണൂർ ആയിക്കര സ്വദേശി അഭിഷേകാണ് പിടിയിലായത്.

അഭിഷേക് ആവശ്യപ്പെട്ട പണം പിതാവ് നൽകിയിരുന്നില്ല. തുടർന്ന് ഇയാൾ വീടിന് തീയിടുകയായിരുന്നു. പ്രതിയുടെ നിരന്തരമായ ഭീഷണിയും ഉപദ്രവവും കാരണം മാതാപിതാക്കൾ നേരത്തെ തന്നെ ഈ വീട്ടിൽ നിന്നും മാറിത്താമസിക്കുകയായിരുന്നു. ഈ തക്കം നോക്കിയാണ് അഭിഷേക് വീടിന് തീയിട്ടത്.

പുലർച്ചെ വീട്ടിൽ നിന്നും വലിയ തോതിൽ തീയും പുകയും ഉയരുന്നത് കണ്ട അയൽവാസികളാണ് വിവരം പോലീസിലും ഫയർഫോഴ്സിലും അറിയിച്ചത്. ഫയർഫോഴ്സ് സ്ഥലത്ത് എത്തിയപ്പോഴേക്കും വീട്ടിനുള്ളിലെ സാധനങ്ങൾ പൂർണമായി കത്തിനശിച്ചിരുന്നു.

പണം നൽകിയില്ലെങ്കിൽ വീടിന് തീവയ്ക്കുമെന്ന് അഭിഷേക് ഭീഷണിപ്പെടുത്തിയിരുന്നതായി ഇയാളുടെ പിതാവ് രാജേഷ് പറഞ്ഞു. അഭിഷേകിനെതിരെ പോലീസ് കേസെടുത്തു.

National

ഭാര്യയെ കൊന്ന് മൃതദേഹവുമായി കാറിൽ കറങ്ങി; യുവാവ് കീഴടങ്ങി

മുംബൈ: മക്കളുടെ മുന്നിലിട്ട് ഭാര്യയെ കൊലപ്പെടുത്തിയശേഷം മൃതദേഹം കാറിലിട്ട് നഗരം ചുറ്റിയ യുവാവ് പോലീസിൽ കീഴടങ്ങി. മഹാരാഷ്ട്രയിലെ വാഷിമിൽ നടന്ന സംഭവത്തിൽ ഹസീൻ ബാനോയാണ് കൊല്ലപ്പെട്ടത്.

കേസിൽ ഇവരുടെ ഭർത്താവും ഉത്തർപ്രദേശ് സ്വദേശിയുമായ സൽമാൻ ഖാനെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുടെ സ്വഭാവത്തിൽ സംശയം തോന്നിയതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

ഭാര്യയും മൂന്ന് കുട്ടികളുമൊത്ത് കാറിൽ യാത്ര ചെയ്യുന്നതിനിടയിലാണ് പ്രതി കൊലനടത്തിയത്. യാത്രയ്ക്കിടയിലുണ്ടായ തർക്കത്തിനൊടുവിൽ ഇയാൾ ഇരുമ്പ് വടി ഉപയോഗിച്ച് ഭാര്യയെ അടിക്കുകയും പിന്നീട് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

കൊലപാതകത്തിന് ശേഷം മൃതദേഹം കാറിൽ തന്നെ കിടത്തി ഇയാൾ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ചുറ്റിയടിച്ചു. തുടർന്നാണ് രാവിലെ സ്റ്റേഷനിലെത്തി വിവരം അറിയിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Kerala

പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി: യുവാവ് അറസ്റ്റിൽ

കണ്ണൂർ: പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കാസർഗോഡ് പൈവളിഗെ കുരുടപ്പദവിലെ സദൻഗയ ഹൗസിൽ എസ്. ജനാർദന (36) യെയാണ് അറസ്റ്റ് ചെയ്തത്.

കെഎസ്ഇബി വൊർക്കാടി സെക്ഷനിലെ താൽക്കാലിക ജീവനക്കാരനാണ് ജനാർദന. ഈ മാസം ഒന്നിന് മട്ടന്നൂർ പോളി ടെക്നിക് കോളജിൽ നടന്ന കേരള ഗവ. സർട്ടിഫിക്കറ്റ് എക്സാമിനേഷനിലാണ് (കെജിസിഇ) മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി നടന്നത്.

ജനാർദനയ്ക്ക് നിയമനം സ്ഥിരമാകണമെങ്കിൽ ഈ പരീക്ഷ ജയിക്കണമായിരുന്നു. ‌കണ്ണൂർ മോഡേൺ ഐടിഐയിൽ പരീക്ഷയ്ക്ക് വേണ്ടിയുള്ള ക്ലാസിൽ ജനാർദന പങ്കെടുത്തിരുന്നു. ഈ സ്ഥാപനത്തിലെ അധ്യാപകനായ വടകര സ്വദേശി സുരേഷ് ബാബുവാണ് മൊബൈൽ ഫോണിലൂടെ ഉത്തരങ്ങൾ നൽകിയതെന്നും പോലീസ് കണ്ടെത്തി. സുരേഷ് ബാബു ഒളിവിലാണ്.

ഇയാൾ അഡ്മിനായുള്ള വാട്സാപ്പ് ഗ്രൂപ്പ് വഴിയാണ് ഉത്തരങ്ങൾ നൽകിയത്. ജനാർദനയെ കൂടാതെ 21 പേർ കൂടി പരീക്ഷ എഴുതിയിട്ടുണ്ട്. ഇവർക്കും ഇത്തരത്തിൽ ഉത്തരം നൽകിയിട്ടുണ്ടോ എന്ന് സംശയമുണ്ട്. ഇതു സംബന്ധിച്ചും അന്വേഷണം നടത്തുകയാണ്.

കൂത്തുപറമ്പ് എസിപി സിബി ടോമിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ജനാർജനയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Kerala

ഇടിവള ഉപയോഗിച്ച് യുവാവിന്‍റെ മൂക്കിനും മുഖത്തും ഇടിച്ചു; ഒളിവിൽ പോയ പ്രതി പിടിയിൽ

മാന്നാർ: ഷാപ്പിൽ വച്ചുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ കൈയിൽ കരുതിയിരുന്ന ഇടിവള ഉപയോഗിച്ച് ക്രൂരമായി മർദിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വള്ളക്കാലി മേല്പാടം ചിറ്റാടിയിൽ വീട്ടിൽ വിമൽകുമാറാണ് (41) മാന്നാർ പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ആറോടെയായിരുന്നു സംഭവം.

കള്ള് ഷാപ്പിൽ വെച്ചുണ്ടായ വാക്ക് തർക്കത്തിനൊടുവിൽ പ്രതി ഇടിവള ഉപയോഗിച്ച് യുവാവിൻ്റെ മുഖത്തും മൂക്കിനും ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആദ്യം പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജിലേക്ക് മാറ്റി.

സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കട്ടപ്പന പുളിയന്മലയിൽ വെച്ച് പോലീസ് ഇയാളെ പിടികൂടിയത്. പ്രതിയായ വിമൽകുമാറിനെതിരെ മാന്നാർ, വീയപുരം പോലീസ് സ്റ്റേഷനുകളിൽ മറ്റ് കേസുകൾ നിലവിലുള്ളതായി പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Kerala

ട്യൂഷന് പോയ വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തിയ സംഭവം; മധ്യവയസ്കൻ അറസ്റ്റിൽ

കൊല്ലം: വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തയാൾ അറസ്റ്റിൽ. പൂയപ്പള്ളി നാൽക്കവല ചരുവിള പുത്തൻവീട്ടിൽ ശ്രീകുമാർ (49) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം പൂയപ്പള്ളിയിൽ ട്യൂഷന് പോകുകയായിരുന്ന വിദ്യാർഥിനിയെ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് പ്രതി കയറിപ്പിടിച്ചെന്നാണ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്. സംഭവത്തെ തുടർന്ന് പൂയപ്പള്ളി പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തിരുന്നു.

പെൺകുട്ടിയുടെ വീട്ടുകാരുടെ അഭ്യർഥന മാനിച്ച് പ്രതിയെ താക്കീത് ചെയ്ത് വിട്ടയച്ചെങ്കിലും പിന്നെയും ഇയാൾ വിദ്യാർഥിനിയുടെ വീട്ടിലെത്തി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. വീണ്ടും വീട്ടുകാർ പരാതി നൽകിയതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത ശ്രീകുമാറിനെ കോടതിയിൽ ഹാജരാക്കിയ റിമാൻഡ് ചെയ്തു.

Kerala

പെരുമ്പാവൂരില്‍ മോഷണത്തിനിടെ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം; പ്രതി പിടിയില്‍

കൊച്ചി: പെരുമ്പാവൂരില്‍ വീട്ടിൽ മോഷണത്തിനു ശേഷം യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പ്രതി പിടിയില്‍. കോതമംഗലം നെല്ലിക്കുഴി സ്വദേശി അബിന്‍ ടോമിനെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം ഏഴോടെ ആയിരുന്നു ആശാ വര്‍ക്കര്‍ ആയ യുവതിയെ പ്രതി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്.

യുവതി ഒറ്റയ്ക്ക് വീട്ടില്‍ എത്തിയപ്പോഴായിരുന്നു സംഭവം. ഏഴു മണിയോടെ യുവതി എത്തിയപ്പോഴാണ് വീട്ടില്‍ മോഷണശ്രമം നടന്നതായി അറിഞ്ഞത്. വീടിന്‍റെ വാതില്‍ തുറന്നുകിടക്കുന്നതും അലമാര കുത്തിത്തുറക്കാന്‍ ശ്രമിച്ചതും കണ്ടതോടെ യുവതി സാധനങ്ങള്‍ അടുക്കി വയ്ക്കാന്‍ ശ്രമിച്ചു.

ഇതിനിടെ വീടിന്‍റെ പരിസരത്ത് ഒളിച്ചിരുന്ന പ്രതി പൂര്‍ണ നഗ്‌നനായി അകത്തു കടക്കുകയും വാതില്‍ കുറ്റിയിട്ട ശേഷം യുവതിയുടെ വായ പൊത്തിപ്പിടിച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. തിങ്കളാഴ്ച വൈകുന്നേരമാണ് യുവതി പെരുമ്പാവൂര്‍ പോലീസില്‍ പരാതി നല്‍കിയത്.

Kerala

170 പവന്‍ മിശ്രിത രൂപത്തിലാക്കി കടത്താന്‍ ശ്രമം; നെടുമ്പാശേരിയില്‍ ദമ്പതികള്‍ പിടിയില്‍

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. രണ്ടു കോടി രൂപ മൂല്യം വരുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടി. തമിഴ്‌നാട് പുതുക്കോട്ട സ്വദേശികളായ ദമ്പതികളാണ് പേസ്റ്റ് പോലെ മിശ്രിത രൂപത്തിലാക്കി 170 പവനോളം സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

അബുദാബിയില്‍ നിന്നെത്തിയ റിഫ്‌നാസ് ഹമീദ്, ജനോഫര്‍ ഖാദര്‍ എന്നിവരെ പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. 1353.92ഗ്രാം സ്വര്‍ണമാണ് ഉണ്ടായിരുന്നത്. അടിവസ്ത്രത്തില്‍ പ്രത്യേക പോക്കറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.

Kerala

മദ്യപിച്ച് ഡ്രൈവിംഗ്; 29 സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ പിടിയില്‍

കൊച്ചി: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സ്‌കൂള്‍, കോളജ് ബസുകളുടെ ഡ്രൈവര്‍മാരെ ലക്ഷ്യമിട്ടു മിന്നല്‍ പരിശോധന. മദ്യപിച്ചു വാഹനമോടിച്ച 29 പേര്‍ക്കെതിരേ കേസെടുത്തു. എറണാകുളം റേഞ്ച് ഡിഐജിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് എറണാകുളം റേഞ്ച് തലത്തില്‍ എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലായിരുന്നു പരിശോധന.

1,231 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 3,333 ഡ്രൈവര്‍മാരെയാണു തൂഫാന്‍റെ ഭാഗമായി പരിശോധിച്ചത്. നാലു ജില്ലകളിലായി 29 ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനം ഓടിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇവര്‍ക്കെതിരേ മോട്ടോര്‍ വാഹന നിയമപ്രകാരം കേസെടുത്ത് നിയമനടപടികള്‍ ആരംഭിച്ചു.

കൂടുതല്‍ ആലപ്പുഴയില്‍

മദ്യപിച്ച് കുടുങ്ങിയവരില്‍ ഏറ്റവുമധികം പേര്‍ ആലപ്പുഴയിലാണ്. ജില്ലയിലെ 244 സ്‌കൂളുകളിലെ 634 ഡ്രൈവര്‍മാരെ പരിശോധിച്ചതില്‍ ഒമ്പതു പേര്‍ മദ്യപിച്ചതായി കണ്ടെത്തി. എറണാകുളം റൂറല്‍ ജില്ലയില്‍ 373 സ്‌കൂളുകളിലെ 1,162 ഡ്രൈവര്‍മാരെ പരിശോധിച്ചതില്‍ ഏഴുപേര്‍ മദ്യപിച്ചതായും കോട്ടയം ജില്ലയില്‍ 311 സ്‌കൂളുകളിലെ 688 ഡ്രൈവര്‍മാരെ പരിശോധിച്ചതില്‍ ആറു പേരെയും ഇടുക്കി ജില്ലയിലെ 303 സ്‌കൂളുകളിലെ 849 ഡ്രൈവര്‍മാരെ പരിശോധിച്ചതില്‍ ഏഴുപേരും മദ്യപിച്ചതായി കണ്ടെത്തി.

വിദ്യാര്‍ഥികളുടെ ജീവനും സുരക്ഷയും അപകടത്തിലാക്കുന്ന നിയമലംഘനങ്ങള്‍ ഒരുതരത്തിലും അനുവദിക്കില്ലെന്ന് എറണാകുളം റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര പറഞ്ഞു. പ്രത്യേക പരിശോധനകള്‍ വരുംദിവസങ്ങളിലും മുന്നറിയിപ്പില്ലാതെ തുടരും.

District News

യൂ ട്യൂബറുടെ അറസ്റ്റ്; പോലീസ് വാഹനം തടഞ്ഞ കേസിൽ ഇരുപതോളം പേർക്കെതിരേ കേസ്


അടൂർ: സമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിൽ അറസ്റ്റിലായ യൂട്യൂബർ രാജൻ ജോസഫിനെ കൊണ്ടുവന്ന പോലീസ് വാഹനം തടഞ്ഞതുമായി ബന്ധപ്പെട്ട് ഇരുപതോളം പേർക്കെതിരേ കേസ്.

ശനിയാഴ്ച രാത്രി യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകർ അടൂർ സ്റ്റേഷൻ കവാടത്തിലാണ് വാഹനം തടഞ്ഞത്. രാജൻ ജോസഫിനെ മർദിക്കാൻ ശ്രമിച്ചതു തടഞ്ഞ ഒരു പോലീസ് ഉദ്യോഗസ്ഥനു പരിക്കേറ്റു.

കൊച്ചിയിൽനിന്നു കസ്റ്റഡിയിലെടുത്ത രാജൻ ജോസഫിനെ പോലീസ് വാഹനത്തിൽ അടൂർ പോലീസ് സ്റ്റേഷനിൽ എത്തിക്കുമ്പോഴാണ് അടൂർ ഡിവൈഎസ്പി ഓഫീസിന് സമീപമുള്ള കവാടത്തിൽ യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകർ തടഞ്ഞത്. തുടർന്ന് വാഹനത്തിനുള്ളിൽ ഇരുന്ന രാജൻ ജോസഫിനെ യൂത്ത് കോൺഗ്രസ് പ്രർത്തകർ കൈയേറ്റത്തിനും ശ്രമിച്ചു.

ഇതു തടയാൻ ശ്രമിച്ച നിധിൻ എന്ന പോലീസുകാരന്‍റെ ചുണ്ടിന് പരിക്കേറ്റു. തുടർന്ന് കൂടുതൽ പോലീസ് എത്തി പ്രവർത്തകരെ മാറ്റിയ ശേഷമാണ് പോലീസ് വാഹനം സ്റ്റേഷനിലേക്ക് എത്തിക്കാനായത്. പരിക്കേറ്റ പോലീസുകാരൻ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

വാഹനം തടഞ്ഞതും പോലീസുദ്യോഗസ്ഥനെ മർദിച്ചതുമായ സംഭവത്തിൽ കണ്ടാൽ അറിയാവുന്ന ഇരുപതോളം പേർക്കെതിരേയാണ് അടൂർ പോലീസ് കേസെടുത്തിരിക്കുന്നത്.

 

International

വിയറ്റ്നാം ബോട്ട് അപകടം: ക്യാപ്റ്റൻ അറസ്റ്റിൽ

ഹനോയ്: വിയറ്റ്നാമിൽ സ്പീഡ് ബോട്ട് അപകടത്തിൽ വിനോദസഞ്ചാരികൾ മരിച്ചതിനെ തുടർന്ന് ബോട്ടിന്‍റെ ക്യാപ്റ്റൻ അറസ്റ്റിൽ. 57- കാരനായ ക്യാപ്റ്റനെ അറസ്റ്റ് ചെയ്തതായി ആൻ ഗിയാംഗ് പ്രവിശ്യയിലെ പോലീസ് അറിയിച്ചു. ക്യാപ്റ്റന്‍റെ ഭാഗത്തുനിന്ന് നിയമലംഘനം നടന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. അതേസമയം അതീവ മോശം കാലാവസ്ഥ മൂലമാണ് ബോട്ട് അപകടത്തിൽപ്പെട്ടതെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. സംഭവസമയം മഴ ഉണ്ടായിരുന്നില്ലെന്നും ശക്തമായ തിരമാലകൾ ഉണ്ടായെന്നും റിപ്പോർട്ടുണ്ട്. ഈ സമയം വിനോദസഞ്ചാരികളുമായി മറ്റ് ബോട്ടുകളും കടലിൽ ഉണ്ടായിരുന്നു.

ലൈഫ് ജാക്കറ്റ് ധരിക്കാതെ പലരും കടലിൽ ഒഴുകിനടക്കുന്നുണ്ടായിരുന്നു എന്ന് ദൃക്സാക്ഷി അറിയിച്ചു. ഇവർക്ക് ലൈഫ്ബോയും കയറും ഇട്ട് നൽകി ബോട്ടിലേക്ക് വലിച്ചുകയറ്റുകയായിരുന്നുവെന്നും അപകടത്തിൽപ്പെട്ടവരെ തീരത്തേക്ക് എത്തിക്കാനായി ജെറ്റ് സ്കീസിന്‍റെ സഹായം ലഭിച്ചുവെന്നും ദൃക്സാക്ഷി വ്യക്തമാക്കി.

ശനിയാഴ്ച ഉച്ചയ്ക്കാണ് സ്പീഡ് ബോട്ട് അപകടത്തിൽപ്പെട്ടത്. തെക്കൻ ഫൂ ക്വോക്ക് ദ്വീപിലെ ഹോൺ മേയ് റുട്ട് എൻഗോയ് ദ്വീപിൽനിന്ന് ആൻ തോയ് പോർട്ടിലേക്ക് യാത്ര പുറപ്പെട്ട് മിനിറ്റുകൾക്കകമാണ് അപകടം ഉണ്ടായത്.

സംഭവത്തിൽ 15 ഇന്ത്യക്കാർ മരിച്ചു. ഇതിൽ രണ്ടുപേർ കേരളത്തിൽ നിന്നും മൂന്നുപേർ ആന്ധ്രാ പ്രദേശിൽ നിന്നും 10 പേർ തമിഴ്നാട്ടിൽ നിന്നും ഉള്ളവരാണ്. രക്ഷപ്പെട്ട 17 ഇന്ത്യൻ വിനോദസഞ്ചാരികളിൽ 16 പേർ ഇന്ത്യയിലേക്ക് മടങ്ങിയെന്നും ഫൂ ക്വോക്കിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒരാളുടെ നില ഗുരുതരമാണെന്നും ഇന്ത്യൻ എംബസി അറിയിച്ചു.

District News

ഒന്നര കിലോ കഞ്ചാവുമായി ബീഹാർ സ്വദേശി അറസ്റ്റിൽ

ശ്രീകണ്ഠപുരം: ഓപ്പറേഷൻ തണ്ടറിന്‍റെ ഭാഗമായി ശ്രീകണ്ഠപുരം എക്സൈസ് നടത്തിയ പരിശോധനയിൽ ഒന്നര കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ബീഹാർ സ്വദേശിയായ ഇസ്‌ലാം അൻസാരിയാണ് പിടിയിലായത്. അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ ടി.കെ. വിനോദ്കുമാറിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധന‍യിൽ ഇരിക്കൂർ മാർക്കറ്റ് പരിസരത്ത് വച്ചാണ് ഇയാൾ പിടിയിലായത്. അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർമാരായ പി.സി. വാസുദേവൻ, കെ.രത്നാകരൻ, പ്രിവന്‍റീവ് ഓഫീസർമാരായ എം.പി.ഹാരിസ്, പി.എ.രഞ്ജിത് കുമാർ,സി.പ്രദീപ് കുമാർ,പി.കെ. മല്ലിക, സിഇഒമാരായ എം.രമേശൻ, ശ്യാംജിത്ത് ഗംഗാധരൻ, അർജുൻ, കെ.കെ. വിപിൻ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.

National

എടുക്കാത്ത ലോണിന് ഇഎംഐ; വൻ തട്ടിപ്പ് സംഘത്തെ പോലീസ് പൊക്കി

ന്യൂഡൽഹി: വ്യാജ ആധാറും പാൻ കാർഡും ഉപയോഗിച്ച് മറ്റുള്ളവരുടെ പേരിൽ കോടിക്കണക്കിന് രൂപ വായ്പയെടുക്കുന്ന സംഘത്തിലെ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മൊഹാലി സ്വദേശിയായ അജയ് കുമാർ (24) ആണ് പിടിയിലായത്. തട്ടിപ്പ് നടത്തിയശേഷം ഡൽഹിയിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പ്രതി പിടിയിലായത്.

ഇയാൾ അമ്പതോളം പേരെ വഞ്ചിച്ച് ഏകദേശം 1.6 കോടി രൂപയുടെ ലോൺ തട്ടിപ്പ് നടത്തിയതായി പോലീസ് പറഞ്ഞു. കഴിഞ്ഞ 25ന് ലഭിച്ച ഒരു പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. എടുക്കാത്ത വായ്പയുടെ ഇഎംഐ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോളുകൾ വന്നതോടെയാണ് പരാതിക്കാരൻ പോലീസിനെ സമീപിച്ചത്.

തുടർന്ന് സിബിൽ സ്കോർ പരിശോധിച്ചപ്പോഴാണ് തന്‍റെ പാൻ കാർഡ് വിവരങ്ങൾ ഉപയോഗിച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് 4.5 ലക്ഷം രൂപയുടെ ലോൺ എടുത്തതായി ഇയാൾ അറിഞ്ഞത്. പരാതിക്കാരൻ അറിയാതെ അദ്ദേഹത്തിന്‍റെ ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ മാറ്റിയാണ് തട്ടിപ്പ് സംഘം ക്രമക്കേട് നടത്തിയത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഈ ലോൺ തുക പഞ്ചാബിലെ മൊഹാലി സ്വദേശിയായ അജയ് കുമാറിന്‍റെ ബാങ്ക് അക്കൗണ്ടിലേക്കാണ് പോയതെന്ന് പോലീസ് കണ്ടെത്തി. ഈ തുക ഇയാൾ പിൻവലിക്കുകയും ചെയ്തിരുന്നു.

തുടർന്ന് രഹസ്യവിവരങ്ങളുടെയും അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിനൊടുവിലാണ് ഡൽഹി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. തട്ടിപ്പിനായി ഉപയോഗിച്ച മൊബൈൽ ഫോണും പോലീസ് ഇയാളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Kerala

ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതി; യൂട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ

പത്തനംതിട്ട: സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയില്‍ യൂട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ. അടൂർ പൊലീസ് എറണാകുളത്ത് നിന്നാണ് രാജൻ ജോസഫിനെ പിടികൂടിയത്.

പത്തനംതിട്ടയിലെ കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം രാജൻ ജോസഫിനെ പോലീസ് കേസെടുത്തിരുന്നു. തുടർന്ന് ഒളിവിൽ പോയ രാജൻ ജോസഫിനെ ശനിയാഴ്ച രാത്രിയാണ് പിടികൂടിയത്.

 

National

മുംബൈയിൽ 17 വയസുകാരിയെ കാമുകൻ കഴുത്തറുത്ത് കൊന്നു; പ്രതി അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്ര തലസ്ഥാനമായ മുംബൈയിൽ 17 വയസുകാരിയെ കാമുകൻ കഴുത്തറുത്ത് കൊന്നു. മൃതദേഹം സഞ്ജയ് ഗാന്ധി ദേശീയോദ്യാനത്തിന് സമീപം തള്ളി. സംഭവത്തിന് പിന്നാലെ 21 കാരനായ സൂരജ് വാഗ്മാരെയെ പോലീസ് അറസ്റ്റ് ചെയ്തു.

കാമുകിക്ക് മറ്റൊരാളുമായുള്ള സൗഹൃദത്തിന്‍റെ പേരിൽ തർക്കമുണ്ടായിരുന്നു. കൂടാതെ വിവാഹം കഴിക്കുന്നതിനെ ചൊല്ലിയും ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു. പിന്നാലെയാണ് കൊലപാതകം. തർക്കത്തെ തുടർന്ന് പ്രതി കത്തി ഉപയോഗിച്ച് പെൺകുട്ടിയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

വനമേഖലയിൽ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് ഫോറൻസിക് ടീമും ക്രൈം ബ്രാഞ്ചും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സിസിടിവി ദൃശ്യങ്ങൾ, മൊബൈൽ കോൾ ഡീറ്റെയിൽസ്, ടവർ ലൊക്കേഷൻ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സൂരജ് വാഗ്മാരെ പിടിയിലായത്. സംഭവത്തിൽ സമത നഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

National

ലഹരിമരുന്ന് കേസ്: മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്‍റെ സഹോദരൻ പിടിയിൽ

ഇൻഡോർ: മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ജിതു പട്‌വാരിയുടെ സഹോദരനെ മയക്കുമരുന്ന് കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. ഇൻഡോറിൽ മാരക ലഹരിമരുന്നുമായി രണ്ട് പേരെ പിടികൂടിയതിന് പിന്നാലെയാണ് ജിതു പട്‌വാരിയുടെ സഹോദരനായ നാനാ പട്‌വാരിക്ക് കേസിൽ പങ്കുണ്ടെന്ന് പോലീസ് വെളിപ്പെടുത്തിയത്.

രാജേന്ദ്ര നഗർ പോലീസ് നടത്തിയ പരിശോധനയിൽ 10.8 ഗ്രാം ബ്രൗൺ ഷുഗറുമായി ഇർഫാൻ ഖാൻ (ഗോലു ചന്ദേരി), റാണി ഭായി എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഈ ലഹരിമരുന്ന് എത്തിച്ചുനൽകാൻ ആവശ്യപ്പെട്ടവരിൽ പ്രധാനി നാനാ പട്‌വാരിയാണെന്ന് ഇൻഡോർ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ നരേന്ദ്ര റാവത്ത് പറഞ്ഞു.

നാനാ പട്‌വാരിക്കെതിരെ ഒമ്പത് ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും പോലീസ് വ്യക്തമാക്കി. അതേസമയം പോലീസ് നടപടിക്കെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ ജിതു പട്‌വാരി രംഗത്തെത്തി. വീട്ടുകാരെ മുൻകൂട്ടി അറിയിക്കാതെയാണ് പോലീസ് തന്‍റെ സഹോദരനെ കസ്റ്റഡിയിലെടുത്തതെന്നും ബിജെപി സർക്കാർ രാഷ്ട്രീയ പ്രതികാരം തീർക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഗവൺമെന്‍റിനും മുഖ്യമന്ത്രി മോഹൻ യാദവിനും എതിരെ ശബ്ദമുയർത്തുന്നവരെ നിയമം ദുരുപയോഗം ചെയ്ത് നിശബ്ദരാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇത്തരം രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് മുന്നിൽ തങ്ങൾ വഴങ്ങില്ലെന്നും ജിതു പട്‌വാരി വ്യക്തമാക്കി.

National

മദ്യലഹരിയിൽ സർക്കാർ ബസുമായി യുവാവിന്‍റെ പരാക്രമം; ഒടുവിൽ ലോക്കപ്പിൽ

ഹൈദരാബാദ്: തെലങ്കാന സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ബസ് മോഷ്ടിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച പുലർച്ചെ നടന്ന സംഭവത്തിൽ ചെന്നുരു സ്വദേശിയായ ജിറ്റാബോയിനയാണ് അറസ്റ്റിലായത്. മദ്യലഹരിയിൽ ബസ് സ്റ്റാൻഡിലെത്തിയ യുവാവ് തെലങ്കാന റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷന്‍റെ ബസാണ് തട്ടിയെടുത്തത്.

രാത്രി ഡ്യൂട്ടി കഴിഞ്ഞ് പോയ ബസ് ജീവനക്കാർ താക്കോൽ ഊരിയെടുക്കാൻ മറന്നുപോയിരുന്നു. ബസിൽ താക്കോൽ കിടക്കുന്നത് കണ്ട ഇയാൾ ബസുമായി കടന്നു കളയുകയായിരുന്നു. സൂര്യപേട്ടയിലേക്കാണ് പ്രതി ബസ് ഓടിച്ച് പോയത്. 21 കിലോമീറ്ററോളം ഇയാൾ ബസ് ഓടിച്ചെന്നും വാഹനം സിംഗരാജുപള്ളി ടോൾ ഗേറ്റിൽ എത്തിയപ്പോൾ ഇടിച്ച് നിൽക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

അസ്വാഭാവികമായി ബസ് കണ്ട ടോൾഗേറ്റ് ജീവനക്കാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ബസ് മോഷ്ടിച്ചതാണെന്ന് കണ്ടെത്തിയത്.

National

ബാങ്ക് സോഫ്റ്റ്‌വെയർ ഹാക്ക് ചെയ്ത് 7.34 കോടി തട്ടിയ കേസ്; മൂന്ന് പേർ കൂടി പിടിയിൽ

ഗാന്ധിനഗർ: ബാങ്ക് സോഫ്റ്റ്‌വെയർ ഹാക്ക് ചെയ്ത് 7.34 കോടി രൂപ തട്ടിയ കേസിൽ മൂന്നുപേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ ദി ഭാവനഗർ ഡിസ്ട്രിക്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ നിന്ന് പണം തട്ടിയ കേസിൽ സൂറത്ത് സ്വദേശിയായ അനിൽ ധർമ്മേഷ്ഭായ് അഗ്രാവത്, ഭൂമിൽ നയൻകുമാർ പട്ടേൽ, വികാസ് പോഖർമാൽ ചൗധരി എന്നിവരാണ് പിടിയിലായത്.

ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പത്തായി. ബാങ്കിന്‍റെ കോർ ബാങ്കിംഗ് സിസ്റ്റം സോഫ്റ്റ്‌വെയറിലെ സുരക്ഷാ വീഴ്ച മുതലെടുത്താണ് പ്രതികൾ ഈ വൻ തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. വർഷങ്ങളായി ഇടപാടുകൾ നടക്കാത്ത നാല് അക്കൗണ്ടുകൾ വഴിയാണ് സംഘം ഈ തുക തട്ടിയെടുത്തത്.

പ്രതികൾ ഇതേ രീതിയിൽ മറ്റ് ബാങ്കുകളിലും സമാനമായ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്ന കാര്യത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.

Kerala

കോട്ടക്കലിൽ എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ

മലപ്പുറം: കോട്ടക്കല്‍ എടരിക്കോട് വാഹന പരിശോധനയ്ക്കിടെ എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയിൽ. ഇവര്‍ക്കൊപ്പം കാറിലുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പോലീസ് ചൈല്‍ഡ് വെല്‍ഫെയര്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയ ശേഷം മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.

മഞ്ചേരി എളങ്കൂര്‍ സ്വദേശി അനസ്, കോഴിച്ചെന പെരുമണ്ണ സ്വദേശി മുഹമ്മദ് ഷാനില്‍ എന്നിവരെയാണ് കല്‍പകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളില്‍ നിന്ന് 1.24 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കാറില്‍ കടത്തുകയായിരുന്ന ലഹരിമരുന്ന് കണ്ടെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ഇരു പ്രതികളെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ലഹരിക്കടത്ത് സംഘത്തിന്‍റെ കൂടെയുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് വരുംദിവസങ്ങളില്‍ വിദഗ്ധ കൗണ്‍സിലിംഗ് നല്‍കുമെന്ന് അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ കല്‍പകഞ്ചേരി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

National

മക്കളെ ക്രൂരമായി മർദിച്ച ദമ്പതികൾ പിടിയിൽ

ഹൈദരാബാദ്: തെലുങ്കാനയിലെ സൂര്യപേട്ടിൽ സ്വന്തം മക്കളെ ക്രൂരമായി പീഡിപ്പിച്ച ദമ്പതികൾ പിടിയിൽ. ഹുസൂർനഗർ സ്വദേശികളായ നകിരികന്തി രവി (43), ഭാര്യ ഇന്ദു (25) എന്നിവരാണ് അഞ്ച് വയസുള്ള ധനുഷ്, രണ്ട് വയസുള്ള രേവന്ത് എന്നീ ആൺകുട്ടികളെ മർദിച്ചതിന് അറസ്റ്റിലായത്.

ഇരുമ്പ് ദണ്ഡുകൊണ്ട് മർദിക്കുകയും, ചൂടാക്കിയ വസ്തുക്കൾ കൊണ്ടും സിഗരറ്റ് കൊണ്ടും ശരീരത്തിൽ പൊള്ളലേൽപ്പിക്കുകയുമായിരുന്നു. കുട്ടികളുടെ കരച്ചിൽ കേട്ട അയൽവാസികൾ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

നകിരികന്തി 10 വർഷം മുമ്പ് ആദ്യ ഭാര്യയുമായി വേർപിരിയുകയും നാല് വർഷം മുമ്പ് ഇന്ദുവിനെ വിവാഹം കഴിക്കുകയുമായിരുന്നു. ഇന്ദുവിന്‍റെ ആദ്യ വിവാഹത്തിലുണ്ടായ മകനാണ് ധനുഷ്. പിന്നീടാണ് ഇവർക്ക് മറ്റൊരു മകൻ ജനിക്കുന്നത്.

കുട്ടികൾ തങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തിന് തടസമാണെന്ന് കരുതിയാണ് ക്രൂരത കാട്ടിയതെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. കുട്ടികളെ പിന്നീട് സർക്കാർ ശിശുഭവനിലേക്ക് മാറ്റി. സംഭവത്തിൽ കേസെടുത്ത പോലീസ് നിയമനടപടികൾ ആരംഭിച്ചു.

Kerala

മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തില്‍ കൊലപാതകം; പ്രതികള്‍ പിടിയില്‍

കൊച്ചി: മുളന്തുരുത്തിയില്‍ മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തില്‍ കൊലപാതകം. കൊല്ലം മയ്യനാട് സ്വദേശി മുജീബ് (48) ആണ് കൊല്ലപ്പെട്ടത്. സഹപ്രവര്‍ത്തകനായ പ്രദീപ് അടക്കം മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

മുളന്തുരുത്തിയിലെ ഞണ്ടുകാട് തുരുത്തില്‍ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കാഞ്ഞരമിറ്റം ഞണ്ടുകാട് തുരുത്തില്‍ സ്വകാര്യ റിസോര്‍ട്ടിന്റെ നിര്‍മ്മാണ ജോലിക്കായി എത്തിയവരാണ് കൊല്ലപ്പെട്ട മുജീബും പ്രദീപും മറ്റു പ്രതികളും. മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതര്‍ത്തിനിടെ മുജീബിനെ പ്രതികള്‍ മര്‍ദിക്കുകയും തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

റിസോര്‍ട്ട് നിര്‍മാണ സൈറ്റില്‍ വെച്ച് മുജീബും പ്രദീപും തമ്മില്‍ വാക്കുതര്‍ക്കം നടന്നിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് വിവരം. തര്‍ക്കം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് പ്രദീപ് മുജീബിനെ ആക്രമിച്ചത്.

Kerala

ആഭ്യന്തര മന്ത്രിക്കെതിരേ വ്യാജപ്രചാരണം: ഹരിപ്പാട് സ്വദേശിക്കെതിരേ കേസ്

ഹരിപ്പാട്: സോഷ്യൽ മീഡിയയിലൂടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കെതിരേ അപകീർത്തികരമായ രീതിയിൽ വ്യാജപ്രചാരണം നടത്തിയ മണ്ണാറശാല സ്വദേശിക്കെതിരേ ഹരിപ്പാട് പോലീസ് കേസെടുത്തു. മണ്ണാറശാല തുലാംപറമ്പ് നോർത്ത് നന്ദഗോകുലം വീട്ടിൽ അനിൽകുമാറിനെതിരെയാണ് ഹരിപ്പാട് പോലീസ് കേസെടുത്തത്.

തിരുവനന്തപുരം ബിജെപി കൗൺസിലറുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിൽ പങ്കുവച്ച ഫേസ്ബുക്ക് വീഡിയോയ്ക്ക് താഴെയാണ് പ്രതി അപകീർത്തികരമായ കമന്‍റിട്ടത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും നിലവിൽ ഒളിവിൽ കഴിയുന്നതുമായ വ്യക്തിക്കൊപ്പം ആഭ്യന്തര മന്ത്രി നിൽക്കുന്ന ചിത്രം സഹിതം പങ്കുവെച്ചായിരുന്നു പ്രചാരണം. ഒളിവിൽ കഴിയുന്ന ഈ പ്രതിയെ പോലീസ് മനഃപൂർവം സംരക്ഷിക്കുകയാണെന്ന രീതിയിൽ പൊതുജനങ്ങളിൽ തെറ്റിദ്ധാരണ പരത്താൻ പ്രതി ശ്രമിച്ചതായി പോലീസ് പറയുന്നു.

ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും നിരവധി പേർ ഷെയർ ചെയ്യുകയും ചെയ്തതോടെയാണ് പോലീസ് കേസെടുത്തത്. ആഭ്യന്തര മന്ത്രിയുടെ പ്രശസ്തിക്ക് ഹാനി വരുത്താനും പോലീസ് സേനയുടെ ഔദ്യോഗിക കർത്തവ്യനിർവഹണത്തെക്കുറിച്ച് ജനങ്ങളിൽ അവിശ്വാസമുണ്ടാക്കാനും സർക്കാരിനെതിരേ പ്രതികൂല വികാരം സൃഷ്ടിക്കാനും ഇലക്ട്രോണിക് മാധ്യമത്തിലൂടെ ശ്രമിച്ചതിനാണ് കുറ്റം ചുമത്തിയിട്ടുള്ളത്. തിരുവനന്തപുരം പോലീസ് ആസ്ഥാനത്തെ സൈബർ ഓപ്പറേഷൻസ് വിഭാഗം നൽകിയ നിർദേശത്തെത്തുടർന്ന് ഹരിപ്പാട് പോലീസാണ് കേസെടുത്തത്.

 

 

NRI

യുഎസിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസ്; തെലുങ്കാന സ്വദേശി അറസ്റ്റിൽ

വാഷിംഗ്ടൺ ഡിസി: യുഎസിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ യുവാവ് അറസ്റ്റിൽ. എൻജിനിയറായ തെലുങ്കാന സ്വദേശി അവിനാശ് നരണേയ് (30) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ഒക്ടോബറിലാണ് അവിനാശിന്‍റെ ഭാര്യ രാജിത സബിനേനിയെ (27) വാഷിംഗ്ടണിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടിലെ ശുചിമുറിക്കുള്ളിലായിരുന്നു യുവതിയുടെ മൃതദേഹം.

ശുചിമുറിയിൽ കയറിയ ഭാര്യ വാതിൽ തുറക്കുന്നില്ലെന്ന് പറഞ്ഞ് അവിനാശ് തന്നെയാണ് പോലീസിൽ വിവരമറിയിച്ചത്. തുടർന്ന് പോലീസെത്തി വാതിൽ തകർത്ത് അകത്ത് കയറിയെങ്കിലും രാജിത മരണമടഞ്ഞിരുന്നു.

വിവാഹം കഴിഞ്ഞ് ആറുമാസം തികയാനിരിക്കെയായിരുന്നു രാജിതയുടെ മരണം. സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് വഴിത്തിരിവുണ്ടായത്. ശ്വാസംമുട്ടിയാണ് യുവതിയുടെ മരണമെന്നും കൊലപാതകമാണെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നത്.

ഇതോടെ അവിനാശിനെ കേന്ദ്രീകരിച്ചായി അന്വേഷണം. എന്നാൽ, പോലീസിന്‍റെ ചോദ്യങ്ങളിൽനിന്ന് ഇയാൾ പലതവണ വിദഗ്ധമായി ഒഴിഞ്ഞുമാറി. സംഭവം നടക്കുമ്പോൾ ഇ‍യാൾ പുറത്തുപോയിരുന്നതായും അരമണിക്കൂർ കഴിഞ്ഞ് തിരികെ എത്തിയപ്പോഴാണ് രാജിത ശുചിമുറിക്കുള്ളിൽലാണെന്ന് ശ്രദ്ധയിൽപ്പെട്ടതെന്നുമായിരുന്നു അവിനാശിന്‍റെ മൊഴി.

എന്നാൽ, ഈ സമയം വീടിനുള്ളിലേക്ക് പുറത്തുനിന്ന് മറ്റാരും പ്രവേശിച്ചിട്ടില്ലെന്ന് ഡിജിറ്റൽ തെളിവുകളടക്കം ശേഖരിച്ച് പോലീസ് ഉറപ്പാക്കി. വീട്ടിലെ സ്മാർട്ട് ലോക്ക് സിസ്റ്റം പരിശോധിച്ചാണ് പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഇതോടെ അവിനാശിലേക്ക് വീണ്ടും അന്വേഷണമെത്തി. ഇയാളുടെ മൊബൈൽ ഫോൺ വിവരങ്ങളടക്കം വിശദമായി പരിശോധിച്ചതോടെ ഇന്ത്യയിലുള്ള ഒരു യുവതിയുമായി ഇയാൾക്ക് രഹസ്യബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തി.

രാജിതയെ വിവാഹം കഴിക്കുന്നതിന് മുൻപ് തന്നെ ഈ യുവതിയുമായി അവിനാശ് അടുപ്പത്തിലായിരുന്നു. വിവാഹം ഉറപ്പിച്ചിട്ടും ഇരുവരും ബന്ധം തുടർന്നു. കാമുകി അവിനാശിന്‍റെ വിവാഹചടങ്ങിലും പങ്കെടുത്തിരുന്നു.

വിവാഹശേഷം യുഎസിലേക്ക് എത്തിയിട്ടും അവിനാശ് സ്ഥിരമായി ഫോണിലൂടെ യുവതിയുമായി ബന്ധം തുടർന്നു. രാജിതയെ കൊലപ്പെടുത്തിയ ദിവസവും ഇയാൾ കാമുകിയെ വിളിച്ചതായി കണ്ടെത്തി.

ഭാര്യയുടെ മൃതദേഹത്തിന്‍റെ ചിത്രവും കാമുകിക്ക് അയച്ചുനൽകിയിരുന്നു. എന്നാൽ, ഈ സന്ദേശങ്ങളെല്ലാം ഫോണിൽനിന്ന് ഇയാൾ നീക്കംചെയ്തു. അന്വേഷണത്തിനിടെ അവിനാശും രാജിതയും തമ്മിൽ നടത്തിയ ചില ചാറ്റുകളും പോലീസ് കണ്ടെത്തി.

അവിനാശ് അടുത്തിടെയായി ഉണ്ടാക്കി നൽകുന്ന സ്മൂത്തിക്ക് ചുമമരുന്നിന്‍റെ രുചിയുണ്ടെന്ന് രാജിത പരാതിപ്പെടുന്ന സന്ദേശങ്ങളും ഇതിലുണ്ടായിരുന്നു. ഈ സന്ദേശങ്ങളടക്കമുള്ള ഡിജിറ്റൽ തെളിവുകളെല്ലാം ശേഖരിച്ചശേഷം യുവാവിനെ നിരന്തരം ചോദ്യംചെയ്തു. തുടർന്നാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

International

യുഎസിൽ ഭാര്യയെ കൊന്ന കേസിൽ ഇന്ത്യൻ യുവാവ് അറസ്റ്റിൽ

വാഷിംഗ്ടൺ: യുഎസിൽ ഭാര്യയെ കൊന്ന കേസിൽ ഇന്ത്യൻ യുവാവ് അറസ്റ്റിൽ. എൻജിനീയറായ തെലുങ്കാന സ്വദേശി അവിനാശ് നരണേയ് (30) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഒക്ടോബറിലാണ് അവിനാശിന്‍റെ ഭാര്യ രാജിത സബിനേനി (27)യെ വാഷിംഗ്ടണിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടിലെ ശുചിമുറിക്കുള്ളിലായിരുന്നു യുവതിയുടെ മൃതദേഹം. ശുചിമുറിയിൽ കയറിയ ഭാര്യ വാതിൽ തുറക്കുന്നില്ലെന്ന് പറഞ്ഞ് അവിനാശ് തന്നെയാണ് പോലീസിൽ വിവരമറിയിച്ചത്. തുടർന്ന് പോലീസെത്തി വാതിൽ തകർത്ത് അകത്ത് കയറിയെങ്കിലും രാജിത മരണമടഞ്ഞിരുന്നു.

വിവാഹം കഴിഞ്ഞ് ആറുമാസം തികയാനിരിക്കെയായിരുന്നു രാജിതയുടെ മരണം. സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് വഴിത്തിരിവുണ്ടായത്. ശ്വാസംമുട്ടിയാണ് യുവതിയുടെ മരണമെന്നും കൊലപാതകമാണെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നത്. ഇതോടെ അവിനാശിനെ കേന്ദ്രീകരിച്ചായി അന്വേഷണം. എന്നാൽ, പോലീസിന്‍റെ ചോദ്യങ്ങളിൽനിന്ന് ഇയാൾ പലതവണ വിദഗ്ധമായി ഒഴിഞ്ഞുമാറി.

സംഭവം നടക്കുമ്പോൾ ഇ‍യാൾ പുറത്തുപോയിരുന്നതായും അരമണിക്കൂർ കഴിഞ്ഞ് തിരികെ എത്തിയപ്പോഴാണ് രാജിത ശുചിമുറിക്കുള്ളിൽലാണെന്ന് ശ്രദ്ധയിൽപ്പെട്ടതെന്നുമായിരുന്നു അവിനാശിന്‍റെ മൊഴി. എന്നാൽ, ഈ സമയം വീടിനുള്ളിലേക്ക് പുറത്തുനിന്ന് മറ്റാരും പ്രവേശിച്ചിട്ടില്ലെന്ന് ഡിജിറ്റൽ തെളിവുകളടക്കം ശേഖരിച്ച് പോലീസ് ഉറപ്പാക്കി. വീട്ടിലെ സ്മാർട്ട് ലോക്ക് സിസ്റ്റം പരിശോധിച്ചാണ് പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതോടെ അവിനാശിലേക്ക് വീണ്ടും അന്വേഷണമെത്തി. ഇയാളുടെ മൊബൈൽ ഫോൺ വിവരങ്ങളടക്കം വിശദമായി പരിശോധിച്ചതോടെ ഇന്ത്യയിലുള്ള ഒരു യുവതിയുമായി ഇയാൾക്ക് രഹസ്യബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തി.

രാജിതയെ വിവാഹം കഴിക്കുന്നതിന് മുൻപ് തന്നെ ഈ യുവതിയുമായി അവിനാശ് അടുപ്പത്തിലായിരുന്നു. വിവാഹം ഉറപ്പിച്ചിട്ടും ഇരുവരും ബന്ധം തുടർന്നു. കാമുകി അവിനാശിന്‍റെ വിവാഹചടങ്ങിലും പങ്കെടുത്തിരുന്നു. വിവാഹശേഷം യുഎസിലേക്ക് എത്തിയിട്ടും അവിനാശ് സ്ഥിരമായി ഫോണിലൂടെ യുവതിയുമായി ബന്ധം തുടർന്നു. ദിവസം ചുരുങ്ങിയത് നാലുതവണയെങ്കിലും കാമുകിയെ വിളിക്കുന്നതും പതിവായിരുന്നു. രാജിതയെ കൊലപ്പെടുത്തിയ ദിവസവും ഇയാൾ കാമുകിയെ വിളിച്ചതായി കണ്ടെത്തി. ഭാര്യയുടെ മൃതദേഹത്തിന്‍റെ ചിത്രവും കാമുകിയ്ക്ക് അയച്ചുനൽകിയിരുന്നു. എന്നാൽ, ഈ സന്ദേശങ്ങളെല്ലാം ഫോണിൽനിന്ന് ഇയാൾ നീക്കംചെയ്തു.

അന്വേഷണത്തിനിടെ അവിനാശും രാജിതയും തമ്മിൽ നടത്തിയ ചില ചാറ്റുകളും പോലീസ് കണ്ടെത്തി. അവിനാശ് അടുത്തിടെയായി ഉണ്ടാക്കി നൽകുന്ന സ്മൂത്തിക്ക് ചുമമരുന്നിന്‍റെ രുചിയുണ്ടെന്ന് രാജിതയുടെ പരാതിപ്പെടുന്ന സന്ദേശങ്ങളും ഇതിലുണ്ടായിരുന്നു. ഈ സന്ദേശങ്ങളടക്കമുള്ള ഡിജിറ്റൽ തെളിവുകളെല്ലാം ശേഖരിച്ചശേഷം യുവാവിനെ നിരന്തരം ചോദ്യംചെയ്തു. തുടർന്നാണ് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയത്.

Kerala

കരാർ കമ്പനിയുടെ ലോറികളിൽ നിന്ന് ലക്ഷങ്ങളുടെ മോഷണം; മൂന്ന് ജീവനക്കാർ പിടിയിൽ

പത്തനംതിട്ട: ദേശീയപാത നിർമാണ പ്രവർത്തനങ്ങളുടെ കരാറെടുത്തിരുന്ന കമ്പനിയുടെ ട്രെയിലർ ലോറികളിൽ നിന്നും വിലപിടിപ്പുള്ള പാർട്സുകൾ മോഷ്ടിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. കമ്പനിയുടെ ജീവനക്കാരായ മൂന്ന് യുവാക്കളാണ് പിടിയിലായത്.

ചിറ്റാർ സീതത്തോട് ഗുരുനാഥൻ മണ്ണ് താമരശേരിയിൽ വീട്ടിൽ വിവേക് ടി.പി (29), ചിറ്റാർ സീതത്തോട് 86 മൂട്ടപ്പടി നല്ലാനിക്കുന്നത്ത് വീട്ടിൽ നസീം നാസർ (21), ചിറ്റാർ സീതത്തോട് മൂന്നു കല്ല് കോർട്ട് പടി ചേത്തയ്ക്ക പറമ്പിൽ വീട്ടിൽ ആഷി എന്ന് വിളിക്കുന്ന ഹാഷിം (26) എന്നിവരാണ് പിടിയിലായത്.

ആലപ്പുഴ പാതിരപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന അക്വാ ജിനോ ട്രേഡിംഗ് കമ്പനിയുടെ വക ട്രെയിലർ ലോറികളിലാണ് പ്രതികൾ മോഷണം നടത്തിയത്. മെയ് ഒന്നിനും ജൂൺ എട്ടിനും ഇടയിലുള്ള കാലയളവിലായിരുന്നു മോഷണം.

ലോറികളുടെ ബാറ്ററികൾ, ടയറുകൾ, ഡിസ്കുകൾ എന്നിവയുൾപ്പെടെ രണ്ട് ലക്ഷത്തിലേറെ രൂപയുടെ സാമഗ്രികളാണ് മോഷ്ടിച്ചതെന്ന് പോലീസ് വ്യക്തമാക്കി.

Kerala

പതിനാറുകാരിയെ വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിൽ മുഖ്യപ്രതി അറസ്റ്റിൽ

തലശേരി: പതിനാറുകാരിയെ വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. ചൊക്ലി സ്വദേശി സുഹൈലിനെയാണ് (38) മൈസൂരുവിൽ നിന്ന് കൊളവല്ലൂർ പോലീസ് പിടികൂടിയത്. കഴിഞ്ഞ മാസം 24നാണ് പാനൂർ ചെറ്റക്കണ്ടിയിൽ വീട്ടുതടങ്കലിലായിരുന്ന കോഴിക്കോട് സ്വദേശിയായ പെൺകുട്ടിയെ പോലീസ് മോചിപ്പിച്ചത്.

മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂർ കൊലപാതകക്കേസിലെ പ്രതിയാണ് പുല്ലൂക്കരയിലെ സുഹൈൽ. ഇയാൾ‌ കർണാടകയിൽ ഒളിവിൽ കഴിയുകയായിരുന്നു. വ്യവസായിയെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസിൽ ആന്ധ്രാ പോലീസും ഇയാളെ അന്വേഷിക്കുന്നുണ്ട്.

കേസിൽ പേരാമ്പ്ര സ്വദേശികളായ ആത്മജ് (25), വസീം (25), ചൊക്ലി സ്വദേശി സുഹൈൽ എന്നിവർക്കെതിരെ ചേവായൂർ പോലീസ് കേസെടുത്ത് കൊളവല്ലൂർ പോലീസിന് കൈമാറുകയായിരുന്നു. മേയ് 15ന് രാത്രി 10.30നു കാറിൽ എത്തിയ സംഘം വീടിനു മുന്നിൽ നിൽക്കുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായാണ് പോലീസിനു ലഭിച്ച പരാതി.

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ കാണണമെന്ന് യുവാവ് ആവശ്യപ്പെട്ടതോടെയാണ് പെൺകുട്ടി രാത്രിയിൽ വീടിനു മുന്നിൽ ഇറങ്ങിനിന്നത്. എന്നാൽ, കാറിലെത്തിയ സംഘം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.

ചേവായൂർ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. തിരച്ചിൽ നോട്ടിസും പുറത്തിറക്കി. ഇതിനിടെ തട്ടിക്കൊണ്ടുപോയ സംഘത്തിൽ നിന്ന് പെൺകുട്ടി രക്ഷപ്പെട്ടു. പെൺകുട്ടി തിരൂരിൽ വച്ച് സുഹൈലിനെ പരിചയപ്പെട്ടു. ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞാണ് സുഹൈൽ പെൺകുട്ടിയെ കൊളവല്ലൂർ ചെറ്റക്കണ്ടിയിലെ വാടക വീട്ടിലെത്തിച്ചത്.

തുടർന്ന് വീട്ടിൽ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ചു. നിരവധിപേർ പീഡിപ്പിച്ചെന്നാണ് പെൺകുട്ടി പോലീസിനു മൊഴി നൽകിയത്. നിലവിൽ ഏഴുപേർക്കെതിരെയാണ് കേസെടുത്തത്. ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ലഹരി മരുന്ന് കടത്തുമായി ബന്ധമുള്ള സുഹൈൽ താമസിക്കുന്ന സ്ഥലത്ത് പരിശോധന നടത്തിയത്. പോലീസ് വരുന്നത് കണ്ട് വീട്ടിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു.

തുടർന്ന് നടത്തിയ പരിശോധനയിലാണ് പെൺകുട്ടിയെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. കോഴിക്കോട്ടു നിന്ന് തട്ടിക്കൊണ്ടുപോയ പെൺകുട്ടിയാണിതെന്ന് പോലീസ് തിരിച്ചറിയുകയായിരുന്നു.

Kerala

ട്രാഫിക് പോലീസുകാരന് നേരെ വധഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ

മലപ്പുറം: വളാഞ്ചേരി ജംഗ്ഷനില്‍ ട്രാഫിക് ചുമതലയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും പരസ്യമായി അധിക്ഷേപിച്ച് വധഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മങ്കേരി കട്ടച്ചിറ കബീര്‍ (39) ആണ് പിടിയിലായത്. ഞായറാഴ്ച രാവിലെ 11.25 ഓടെയാണ് കേസിനാസ്പദമായ സംഭവം.

പട്ടാമ്പി ഭാഗത്തുനിന്നും വളാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന ബസിലിരുന്ന പ്രതി. പോലീസുകാരന്‍റെ ഔദ്യോഗിക ഡ്യൂട്ടി തടസപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ എന്തോ വസ്തു ഇയാൾ പുറത്തേയ്ക്ക് എറിഞ്ഞു. തുടര്‍ന്ന് പൊതുജനങ്ങള്‍ക്കിടയില്‍ വച്ച് അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തു.

ഡ്യൂട്ടി തടസപ്പെടുത്തുകയും പോലീസ് ഉദ്യോഗസ്ഥനെ മാനസികമായി ബുദ്ധിമുട്ടിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ട്രാഫിക്കില്‍ ഉണ്ടായിരുന്ന പോലീസ് നല്‍കിയ പരാതിയിലാണ് വളാഞ്ചേരി പോലീസ് കേസെടുത്തത്. സംഭവത്തിന് പിന്നാലെ വളാഞ്ചേരി സബ് ഇന്‍സ്‌പെക്ടര്‍ എം. നിര്‍മലിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മോഷണം ഉള്‍പ്പെടെ പ്ര തിയുടെ പേരില്‍ നിരവധി കേസുകള്‍ ഉണ്ട്.

Kerala

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്; ഒന്നാംപ്രതി റെനീഷ് പിടിയിൽ

വടകര: കടത്തനാട് ലേബർ സൊസൈറ്റി സാമ്പത്തിക തട്ടിപ്പ് കേസിലെ മുഖ്യസൂത്രധാരൻ പിടിയിൽ. കേസിലെ ഒന്നാം പ്രതിയും സൊസൈറ്റിയുടെ മുൻ ഡയറക്ടറുമായ റെനീഷ് ആണ് പിടിയിലായത്. കോട്ടയം പാലായിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.

ജില്ലാ ക്രൈംബ്രാഞ്ച് സംഘമാണ് റെനീഷിനെ അറസ്റ്റ് ചെയ്തത്. പ്രതിക്കായി ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. സഹകരണ സംഘം ഓഡിറ്റ് ജോയിന്‍റ് ഡയറക്ടർ കോഴിക്കോട്ട് നടത്തിയ വിശദമായ അന്വേഷണത്തിൽ സൊസൈറ്റിയിൽ 2.16 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു.

ഇതേ തുടർന്ന് സഹകരണ വകുപ്പ് 2025 ഡിസംബർ എട്ടിന് വടകര പോലീസിൽ പരാതി നൽകിയതോടെയാണ് തട്ടിപ്പ് പുറത്തുവരുന്നത്. തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. കേസിൽ സൊസൈറ്റി മുൻ പ്രസിഡന്‍റും സെക്രട്ടറിയുമായ സുധീർകുമാറിനെ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സൊസൈറ്റി സെക്രട്ടറി പ്രീനയാണ് കേസിലെ രണ്ടാം പ്രതി.

National

നി‍ർബന്ധിച്ച് മദ്യം കുടിപ്പിച്ചു; മരുമകളെ പീഡനത്തിനിരയാക്കിയ ഭർതൃ പിതാവ് പിടിയിൽ

ലഖ്‌നൗ: മരുമകളെ ക്രൂര പീഡനത്തിനിരയാക്കിയ ഭർതൃ പിതാവ് പിടിയിൽ. മരുമകളെ പീഡിപ്പിക്കുകയും ഗാ‍ർഹിക പീഡനത്തിന് ഇരയാക്കുകയും ചെയ്ത മുകേഷ് കുമാ‍‍ർ തിവാരി(58)യാണ് പിടിയിലായത്. മാസങ്ങളോളം പോലീസിനെ വെട്ടിച്ച് കഴിഞ്ഞിരുന്ന ഇയാളുടെ രഹസ്യതാവളത്തേക്കുറിച്ച് വിവരം ലഭിച്ചതോടെയാണ് അറസ്റ്റ്.

2023 നവംബറിലാണ് മുകേഷ് കുമാ‍‍ർ തിവാരിയുടെ മകന്‍റെ വിവാഹം നടക്കുന്നത്. അക്കാലം മുതൽ സ്ത്രീധനത്തിന്‍റെ പേരിലും യുവതി മാനസിക, ശാരീരിക പീഡനത്തിനിരയായിരുന്നു. നി‍ബന്ധിച്ച് മദ്യം കുടിപ്പിക്കുന്നതടക്കമുള്ള പീഡനവും യുവതി നേരിടേണ്ടി വന്നിരുന്നു. 2024 ഏപ്രിൽ 20നാണ് യുവതിയെ ഭർതൃ പിതാവ് പീഡിപ്പിക്കുന്നത്. മൂന്ന് ദിവസം മുറിയിൽ അടച്ചിട്ടായിരുന്നു പീഡനം. ഇതിനിടയിലാണ് യുവതി പോലീസിനെ രഹസ്യമായി ബന്ധപ്പെട്ടത്.

റെയിൽവേ സീനിയ‍ർ എൻജിനീയ‍റായ പ്രതിയെ ആലംബാഗിലെ റെയിൽവേ കാര്യേജ് റിപ്പയർ വർക്ക്‌ഷോപ്പിന് സമീപത്തുനിന്നാണ് പിടികൂടിയത്. സ്ത്രീധന പീഡനം, മർദനം, ക്രിമിനൽ ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. ഭർത്താവും സുഹൃത്തുക്കളും ഭർതൃസഹോദരിമാരും വീട്ടിൽ നിരന്തരം മദ്യപാർട്ടികൾ സംഘടിപ്പിക്കാറുണ്ടായിരുന്നു. ഇതേക്കുറിച്ച് ഭർതൃപിതാവിനോട് പരാതിപ്പെട്ടപ്പോൾ അത്തരം പാർട്ടികൾ പണക്കാരുടെ വിനോദങ്ങളാണെന്നായിരുന്നു പ്രതി മരുമകളോട് പറഞ്ഞത്.

District News

യുവാവിനെ പീച്ചിഡാമിലെത്തിച്ച് ആഭരണവും ഫോണും തട്ടിയെടുത്ത യുവതി പിടിയിൽ

പട്ടിക്കാട്: സോഷ്യൽമീഡിയ വഴി പ്രണയംനടിച്ച് യുവാവിനെ കാണാനെത്തി ആഭരണവും ഫോണും തട്ടിയെടുത്തു മുങ്ങിയ യുവതിയെ പീച്ചി പോലീസ് പിടികൂടി. പാവറട്ടി വെങ്കിടങ്ങ് സ്വദേശിനി പണ്ടാറമേട് എടക്കാട് വീട്ടിൽ ഹമിഷ ദാസ്(25) ആണ് പീച്ചി സ്റ്റേഷൻ ഹൗസ് ഓഫീസർ അമീർഅലിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്‍റെ പിടിയിലായത്.

ജൂണ്‍ 26നാണു കേസിനാസ്പദമായ സംഭവം. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിനെ യുവതി പീച്ചി ഡാമിലേക്കു വിളിച്ചുവരുത്തി. പീച്ചിഡാം പാർക്കിംഗ് ഏരിയയിൽവച്ച് യുവാവിന്‍റെ കഴുത്തിൽകിടന്ന നാലുപവന്‍റെ സ്വർണമാല യുവതി ഉൗരി ധരിക്കുകയായിരുന്നു. എതിർത്ത യുവാവിനോട് ബഹളംവച്ച് ആളെ കൂട്ടുമെന്നു ഭീഷണിപ്പെടുത്തി മൊബൈൽഫോണും കൈക്കലാക്കി.

പീച്ചി പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ സൈബർസെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണു പ്രതിയെ എറണാകുളം കടവന്ത്രയിൽനിന്നു പിടികൂടിയത്. സബ് ഇൻസ്പെക്ടർ ജിനോ പീറ്റർ, അസി. സബ് ഇൻസ്പെക്ടർ ഗീത, സിവിൽ പോലീസ് ഓഫിസർ നിധീഷ് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.

Kerala

അടിച്ച് 'തൂഫാനായി' ഡാൻസാഫ് സംഘം; മദ്യപിച്ച് വാഹനം ഓടിച്ച് പരിഭ്രാന്തി സൃഷ്ടിച്ച ഉദ്യോഗസ്ഥർ പിടിയിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ മദ്യപിച്ച് അപകടകരമായ രീതിയിൽ പോലീസ് വാഹനം ഓടിച്ച ഡാൻസാഫ് ഉദ്യോഗസ്ഥർ പരിഭ്രാന്തി പരത്തി. ലഹരി വേട്ടയ്ക്ക് നിയോഗിക്കപ്പെട്ട പത്തനംതിട്ട ഡിവൈഎസ്പിക്ക് കീഴിലുള്ള ഡാൻസാഫ് ഉദ്യോഗസ്ഥരാണ് മദ്യപിച്ച് വാഹനം ഓടിച്ചത്.

ജീപ്പിന്‍റെ നിയന്ത്രണം നഷ്ടമായതോടെ റോഡിലുണ്ടായിരുന്ന ഒരു വനിതാ ഓട്ടോ ഡ്രൈവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. നിയന്ത്രണംവിട്ട പോലീസ് വാഹനം ഒടുവിൽ നാട്ടുകാർ ചേർന്ന് തടഞ്ഞുവയ്ക്കുകയായിരുന്നു.

ആൾക്കൂട്ടം ചോദ്യം ചെയ്തതോടെ ഒരു പോലീസ് ഉദ്യോഗസ്ഥൻ ജീപ്പിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടു. സംഭവത്തെ തുടർന്ന് സ്ഥലത്ത് കൂടുതൽ പോലീസ് സംഘമെത്തി വാഹനം ഓടിച്ച ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്തു.

ഇയാളെ തുടർനടപടികൾക്കായി ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ഗുരുതരമായ ഈ സുരക്ഷാവീഴ്ചയിൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.

Latest News

Corehub Up