Kerala
കൊച്ചി: നടന് സലിം കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. നടന്റെ ആരോഗ്യനില ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയില്‍ ആയിരുന്നു താരം. എങ്കിലും അടുത്തിടെ മുഖ്യമന്ത്രി വി.ഡി. സതീശന് നല്കിയ സ്വീകരണ പരിപാടികളില്‍ അടക്കം സലിം കുമാര്‍ പങ്കെടുത്തിരുന്നു. പറവൂരില്‍ നടന്ന ചടങ്ങില്‍ സലിം കുമാര്‍ സംസാരിക്കുകയും ചെയ്തിരുന്നു.
Kerala
കൊച്ചി: വൈറൽ പനിയുടെ ക്ഷീണം അവഗണിച്ച് വോട്ട് ചെയ്ത് സലിം കുമാർ. ഭാര്യക്കും മക്കള്‍ക്കുമൊപ്പം എത്തി പറവൂര്‍ വടക്കേക്കര സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലാണ് സലിം കുമാര്‍ വോട്ട് രേഖപ്പെടുത്തിയത്. കേരളത്തിലെ പോളിംഗ് ശതമാനം കണ്ടിട്ട് വളരെ പോസിറ്റീവായാണ് തോന്നുന്നത് എന്നാണ് സലിം കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചത്.
വൈറൽ പനിയായതു ആകെ തകർന്നിരിക്കുകയായിരുന്നു. അതുകൊണ്ട് വോട്ട് ചെയ്യാൻ പറ്റുമെന്ന് ഞാൻ വിചാരിച്ചതല്ല. ഇന്നലെ ആശുപത്രിയിൽ പോയി ഇന്ന് വന്നതേയുള്ളു. വോട്ട് ചെയ്യാൻ പറ്റയതിൽ വലിയ സന്തോഷം. പറവൂരിൽ മാറ്റം ഒന്നും ഉണ്ടാകില്ല. എന്തൊക്കെ സംഭവിച്ചാലും ഒരിക്കലും മാറ്റം ഉണ്ടാവില്ല.
കേരളത്തിൽ മാറ്റം ഉണ്ടാവും. ജയിക്കാൻ വേണ്ടിയല്ലേ പിഷാരടിയെ പാലക്കാട് സ്ഥാനാർഥിയാക്കിയത്. ആളുകൾ എന്തോ തീരുമാനിച്ചിട്ടുണ്ട്. അക്കാര്യം മെയ് നാലാം തിയതി മാത്രമേ അറിയാൻ പറ്റുകയുള്ളു. ആൾക്കാരുടെ പോളിംഗ് രീതി കണ്ടിട്ട് വളരെ പോസിറ്റീവായാണ് തോന്നുന്നതെന്ന് സലിം കുമാർ പറഞ്ഞു.
അതേസമയം, എറണാകുളത്ത് പോളിംഗ് 66 ശതമാനം പിന്നിട്ടു. കുന്നത്തുനാട് മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പോളിംഗ്.
Kerala
തിരുവനന്തപുരം: യുഡിഎഫ് തെരഞ്ഞെടുപ്പ് വേദിയിൽ മാനസിക വെല്ലുവിളി നേരിടുന്നവരെയും പൊതുപ്രവർത്തകരെയും അധിക്ഷേപിക്കുന്ന രീതിയിൽ സംസാരിച്ച നടൻ സലിംകുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് പരാതി. നാഷണൽ പ്ലാറ്റ്ഫോം ഫോർ ദി റൈറ്റ്സ് ഓഫ് ദി ഡിസേബിൾഡ് ആണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.
യുഡിഎഫ് തെരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിക്കവേ ഒരു യുവാവിനെ പരിഹസിച്ചതാണ് വിവാദമായത്. ആ കുട്ടിക്ക് മാനസിക രോഗമാണെന്നും ഊളംപാറയിൽ വെച്ച് കണ്ടുവെന്നും ഷോക്കടിച്ചപ്പോൾ പയ്യന്റെ മാനസിക നില ശരിയായി എന്നുമാണ് സലിംകുമാർ പറഞ്ഞത്.
മാനസിക വെല്ലുവിളി നേരിടുന്നവരെ പരിഹസിക്കുകയും സമൂഹത്തിൽ അവർക്കെതിരെ സ്റ്റിഗ്മ (മാറ്റിനിർത്തൽ) സൃഷ്ടിക്കുകയും ചെയ്യുന്നതാണ് നടന്റെ വാക്കുകളെന്ന് മാനസികാരോഗ്യ വിദഗ്ധരും എൻപിആർഡിയും ചൂണ്ടിക്കാട്ടി. 2017-ലെ മാനസികാരോഗ്യ സംരക്ഷണ നിയമപ്രകാരം ഇത്തരത്തിലുള്ള പരിഹാസങ്ങളും വിവേചനവും ശിക്ഷാർഹമാണ്.