പറവൂര്‍: മലയാളികളെ മനസുനിറയെ ചിരിപ്പിക്കുകയും വൈകാരിക ഭാവങ്ങളോടെ കരയിപ്പിക്കുകയും ചെയ്തു കടന്നുപോയ നടന് സലിംകുമാറിന് യാത്രാമൊഴി. രാഷ്ട്രീയ, സാമൂഹിക, സിനിമ, സാംസ്കാരിക മേഖലകളില്‍നിന്നുള്ള ഒട്ടേറെപ്പേര്‍ അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ പറവൂരിലേക്ക് ഒഴുകിയെത്തി.
ഇന്നലെ രാവിലെ ഒമ്പതരയോടെ മൃതദേഹം പറവൂര്‍ ടൗണ്‍ഹാളില്‍ എത്തിച്ചപ്പോള്‍ പ്രിയപ്പെട്ട താരത്തെ ഒരു നോക്കുകാണാന്‍ വന്‍ ജനാവലി കാത്തുനിൽക്കുന്നുണ്ടായിരുന്നു. പലരും വിതുമ്പിക്കരഞ്ഞു. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് ഏറെ പാടുപെട്ടു. മൃതദേഹത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന് റീത്ത് സമര്‍പ്പിച്ചു.
സലിംകുമാറിന്റെ മക്കളായ ചന്തുവിനെയും ആരോമലിനെയും ചേര്‍ത്തുപിടിച്ച അദ്ദേഹം സലിംകുമാറിന്റെ ഭാര്യ സുനിതയെയും ആശ്വസിപ്പിച്ചു. ഉച്ചയ്ക്ക് ഒന്നോടെ മൃതദേഹം വീട്ടിലേക്കു കൊണ്ടുപോകാനാണ് തീരുമാനിച്ചിരുന്നതെങ്കിലും തിരക്കിനെത്തുടർന്ന് രണ്ടോടെയാണു കൊണ്ടുപോയത്.
ചിറ്റാറ്റുകരയിലുള്ള ലാഫിംഗ് വില്ലയില്‍ മൃതദേഹം എത്തിച്ചപ്പോള്‍ കോരിച്ചൊരിയുന്ന മഴയിലും അവിടെയും ആയിരങ്ങളാണ് കാത്തുനിന്നത്. മൂന്നോടെ മൃതദേഹം ചിതയിലേക്കെടുത്തു. സലിംകുമാറിന്റെ ആഗ്രഹപ്രകാരം മതാചാരപ്രകാരമുള്ള ചടങ്ങുകൾ ഒഴിവാക്കി. മക്കളായ ചന്തുവും ആരോമലും ചേര്‍ന്ന് ചിതയ്ക്കു തീകൊളുത്തി.
Tags : Salim Kumar Artist