x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പുള്ളിപ്പുലിയെ മെരുക്കിയ മനുഷ്യൻ; 11,000 വർഷം പഴക്കമുള്ള ശിൽപം കഥ പറയുമ്പോൾ

റിസെർച്ച് ഡെസ്‌ക്
Published: September 11, 2026 02:47 PM IST | Updated: September 11, 2026 02:47 PM IST

തെക്കുകിഴക്കന്‍ തുര്‍ക്കിയിൽ നടന്ന ഖനനത്തിനിടെ കണ്ടെത്തിയ നവീനശിലായുഗ ശിൽപം.

വീനശിലായുഗവുമായി ബന്ധപ്പെട്ടു പുരാവസ്തു ഗവേഷകര്‍ക്കു ലഭിച്ച അപൂര്‍വമുദ്ര! പുരുഷന്‍ പുള്ളിപ്പുലിയുടെ പുറത്തു കയറിയിരിക്കുന്ന മനോഹര ശില്‍പം! മനുഷ്യകുലത്തിന്‍റെ ആധിപത്യം കലയിലൂടെയും പ്രതീകങ്ങളിലൂടെയും അടയാളപ്പെടുത്തുന്നതിന്‍റെ തെളിവായാണു ശാസ്ത്രലോകം പുതിയ കണ്ടെത്തലുകളെ വിലയിരുത്തുന്നത്.

തെക്കുകിഴക്കന്‍ തുര്‍ക്കിയിലെ ചരിത്രപ്രധാന കേന്ദ്രമായ കരാഹന്‍ ടെപെയില്‍ നടന്ന ഖനനത്തിനിടെയാണ് 11,000 വര്‍ഷം പഴക്കമുള്ള അപൂര്‍വ ശില്‍പം കണ്ടെത്തിയത്. പുരുഷന്‍ പുള്ളിപ്പുലിയുടെ പുറത്തു കയറിയിരിക്കുന്ന രൂപത്തിലുള്ള ശില്‍പം, നവീനശിലായുഗ കാലഘട്ടത്തിലെ കലാരൂപങ്ങളിലും സാമൂഹിക ഘടനയിലുമുണ്ടായിരുന്ന വ്യത്യസ്തമായ സങ്കല്‍പ്പങ്ങളിലേക്കു വെളിച്ചം വീശുന്ന കണ്ടെത്തലാണ്. ഏകദേശം 2.3 അടി ഉയരമുള്ള ഈ പ്രതിമ ഇത്തരത്തില്‍ ഇതുവരെ കണ്ടെത്തപ്പെട്ടിട്ടുള്ളവയില്‍ തികച്ചും വേറിട്ടുനില്‍ക്കുന്നതാണെന്നു ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

K-Rail Survey

വൃത്താകൃതിയിലുള്ള നിര്‍മിതിയാണിത്. അപകടകാരികളായ വന്യമൃഗങ്ങളെ മനുഷ്യന്‍ കീഴടക്കുന്നതിന്‍റെയോ പ്രകൃതിക്കുമേല്‍ അധീശത്വം സ്ഥാപിക്കുന്നതിന്‍റെയോ പ്രതീകമാകാം ഇതെന്നാണു പുരാവസ്തു ഗവേഷകരുടെ നിഗമനം. എഴുത്തുവിദ്യ രൂപപ്പെടുന്നതിനും 5,000-ലേറെ വര്‍ഷങ്ങള്‍ക്കു മുമ്പു നിര്‍മിക്കപ്പെട്ട ശില്‍പത്തിനു സമകാലികമായി മറ്റു സമാന ഉദാഹരണങ്ങളില്ലെന്ന് തുര്‍ക്കി സാംസ്‌കാരിക മന്ത്രാലയം പ്രസ്താവിച്ചു.

ഇതിനുമുമ്പ് 2021-ല്‍ ഇതേ പ്രദേശത്തുനിന്നുതന്നെ മനുഷ്യന്‍ പുള്ളിപ്പുലിയെ ചുമലിലേറ്റി നിൽക്കുന്ന ശില്‍പവും കണ്ടെത്തിയിരുന്നു. വേട്ടയാടല്‍ ഉപജീവനമാക്കിയിരുന്ന ആദിമമനുഷ്യര്‍ സ്ഥിരവാസ കേന്ദ്രങ്ങളിലേക്കു മാറിയപ്പോള്‍, പ്രകൃതിയിലെ അനുഭവങ്ങളെയും മനുഷ്യന്‍റെ ആധിപത്യത്തെയും കലയിലൂടെയും പ്രതീകങ്ങളിലൂടെയും ആവിഷ്‌കരിക്കാന്‍ തുടങ്ങിയതിന്‍റെ തെളിവായാണു കണ്ടെത്തലുകളെ ചരിത്രകാരന്മാര്‍ വിലയിരുത്തുന്നത്.

Tags : ScienceNews KarahanTepe Archaeology NeolithicSculpture

Recent News

Corehub Up