x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"അഞ്ചാം ക്ലാസ് വരെ മുസ്‌ലിം, പിന്നെ വിശാല ഹിന്ദുവായി"; തന്‍റെ പേരിന് പിന്നിലെ കഥ വിവരിച്ച് സലിം കുമാർ


Published: June 7, 2026 01:16 PM IST | Updated: June 7, 2026 01:16 PM IST

 കൊച്ചി: നടൻ സലിം കുമാറിന്‍റെ വിയോഗത്തിന്‍റെ പശ്ചാത്തലത്തിൽ, തന്‍റെ 'സലിം കുമാർ' എന്ന വേറിട്ട പേരിന് പിന്നിലെ രസകരമായ ചരിത്രം അദ്ദേഹം മുൻപ് ഒരു അഭിമുഖത്തിൽ പങ്കുവെച്ച കാര്യങ്ങൾ വീണ്ടും ചർച്ചയാകുന്നു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് ഹിന്ദുവായ തനിക്ക് എങ്ങനെയാണ് ഒരു മുസ്‌ലിം പേര് വന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയത്.

സഹോദരൻ അയ്യപ്പന്‍റെ സാമൂഹിക പരിഷ്കരണ പോരാട്ടങ്ങളിൽ ആകൃഷ്ടരായ അന്നത്തെ ഈഴവ കുടുംബങ്ങൾ, തങ്ങളുടെ മക്കളുടെ ജാതി തിരിച്ചറിയാൻ കഴിയാത്ത വിധം സലിം, നൗഷാദ് തുടങ്ങിയ പേരുകൾ ഇടാറുണ്ടായിരുന്നു എന്ന് അദ്ദേഹം ഓർത്തെടുത്തു. അങ്ങനെയാണ് അദ്ദേഹത്തിന് 'സലിം' എന്ന പേര് ലഭിക്കുന്നത്.

ജാതി ചിന്തകൾക്കെതിരെയുള്ള പോരാട്ടത്തിന്‍റെ ഭാഗമായാണ് അച്ഛൻ 'സലിം' എന്ന് പേരിട്ടത്. ചിറ്റാറ്റുപുഴ എൽപി സ്കൂളിൽ ചേർക്കാൻ ചെന്നപ്പോൾ 'സലിം' എന്നത് മുസ്‌ലിം പേരാണല്ലോ എന്ന് അധ്യാപകൻ അച്ഛനോട് ചോദിച്ചു. തുടർന്ന് അച്ഛൻ അതിനൊപ്പം 'കുമാർ' എന്ന് കൂടി ചേർക്കുകയായിരുന്നു.

"അങ്ങനെ അഞ്ചാം ക്ലാസ് വരെ മുസ്‌ലിം ആയിരുന്ന ഞാൻ, അത് കഴിഞ്ഞ് 'കുമാർ' വന്നതോടെ വിശാല ഹിന്ദുവായി" എന്ന് അദ്ദേഹം തമാശ രൂപേണ പറഞ്ഞു.

 

Tags : Salim Kumar Latest News

Recent News

Corehub Up