x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആറൻമുള വിമാനത്താവള പദ്ധതി: ഭൂമി കൈയേറ്റത്തിൽനിന്ന് സംരക്ഷണം നല്കാൻ ഹൈക്കോടതി ഉത്തരവ്

സ്വന്തം ലേഖകൻ
Published: July 28, 2026 01:23 AM IST | Updated: July 28, 2026 01:23 AM IST

ഹൈക്കോടതി

കൊച്ചി: ആറന്‍മുള വിമാനത്താവള പദ്ധതി പ്രദേശത്ത് ചാരിറ്റബിള്‍ എഡ്യൂക്കേഷണല്‍ ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ കൈവശമുള്ള ഭൂമിയിലെ കൈയേറ്റം തടയുന്നതിനായി സംരക്ഷണം നല്‍കാന്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ക്ക് അടക്കം ഹൈക്കോടതിയുടെ ഉത്തരവ്. മല്ലപൂഴശേരി, കിടങ്ങന്നൂര്‍, ആറന്‍മുള വില്ലേജുകളിലായി കിടക്കുന്ന 250 ഏക്കര്‍ ഭൂമിയുമായി ബന്ധപ്പെട്ടാണ് ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, ഡിവൈഎസ്പി, ആറന്‍മുള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്നിവര്‍ക്ക് ജസ്റ്റീസ് ഹരിശങ്കര്‍ വി.മേനോന്‍ നിര്‍ദേശം നല്‍കിയത്.

കോടതി ഉത്തരവുണ്ടായിട്ടും ഭൂമി കൈയേറ്റം നടക്കുന്നതായി ചൂണ്ടിക്കാട്ടി ചാരിറ്റബിള്‍ എഡ്യൂക്കേഷണല്‍ ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റി ചെയര്‍മാന്‍ കെ.ജെ. ഏബ്രഹാം നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ആറന്‍മുള വിമാനത്താവളത്തിനു പദ്ധതി പ്രദേശമടക്കമുള്ള സ്ഥലം കോഴഞ്ചേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് മിച്ച ഭൂമിയായി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍, കെ.ജെ. ഏബ്രഹാം നല്‍കിയ ഹര്‍ജിയില്‍ ഉത്തരവ് താല്‍ക്കാലികമായി തടഞ്ഞ് കോടതി ഉത്തരവിട്ടിരുന്നു. ഇതിനു ശേഷം കുടുംബങ്ങളടക്കം ഭൂമി കൈയേറിയതായി ചൂണ്ടിക്കാട്ടി പോലീസ് സംരക്ഷണം തേടി വീണ്ടും ഹര്‍ജി നല്‍കി. കൈയേറ്റം തടയാന്‍ ആറന്‍മുള എസ്എച്ച്ഒയ്ക്ക് 2022 ഫെബ്രുവരി ഒന്നിന് ഇടക്കാല ഉത്തരവിലൂടെ കോടതി നിര്‍ദേശം നല്‍കി.

പിന്നാലെ, നിര്‍ദേശം പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടി വീണ്ടും കോടതിയലക്ഷ്യ ഹര്‍ജി നല്‍കുകയായിരുന്നു. എന്നാല്‍, 2013 മുതല്‍ 17 കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നതാണെന്നും നാലു കുടുംബങ്ങള്‍ക്ക് റേഷനും ആധാര്‍ കാര്‍ഡുമടക്കം രേഖകളുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. തുടര്‍ന്ന് കൈയേറ്റമുണ്ടായത് ഇടക്കാല ഉത്തരവിനു മുമ്പാണെന്ന് കണ്ടെത്തി കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. തുടര്‍ന്നാണ് കൂടുതല്‍ കൈയേറ്റങ്ങള്‍ തടയാന്‍ സംരക്ഷണം നല്‍കണമെന്ന് ജില്ലാ കളക്ടറും പോലീസ് മേധാവിയുമടക്കമുള്ളവര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയത്.

Tags : AranmulaAirport HighCourt Land Encroachment Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews

Recent News

Corehub Up