ലാമിയന്‍ യമാൽ
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളില്‍ എഫ്സി ബാഴ്സലോണയ്ക്കു തുടര്‍ച്ചയായ അഞ്ചാം ജയം. എവേ പോരാട്ടത്തില്‍ ലെവാന്റയെ രണ്ടിന് എതിരേ മൂന്നു ഗോളിനു എഫ്സി ബാഴ്സലോണ തകര്‍ത്തു. കൗമാര സൂപ്പര്‍ താരം ലാമിയന്‍ യമാലിന്റെ ഇരട്ടഗോളായിരുന്നു ബാഴ്സയ്ക്കു ജയമൊരുക്കിയത്.
19, 48 (പെനാല്‍റ്റി) മിനിറ്റുകളിലായിരുന്നു യമാലിന്റെ ഗോളുകള്‍. ഈ സീസണ് ലാ ലിഗയില്‍ യമാലിന്റെ ഗോള്‍നേട്ടം ആറായി. റയല്‍ മാഡ്രിഡിന്റെ കിലിയന്‍ എംബപ്പെ, ബാഴ്സയുടെ റാഫീഞ്ഞ, റയോ വയ്യക്കാനൊയുടെ സെര്‍ജിയൊ കമെയ്യൊ എന്നിവരും ആറു ഗോള്‍ വീതവുമായി ടോപ് സ്കോറര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം പങ്കിടുന്നു.
അഞ്ചാം മിനിറ്റില്‍ ചാവി എസ്പാര്ട്ടിലൂടെ ബാഴ്സലോണ ലീഡ് നേടി. തുടര്‍ന്നായിരുന്നു യമാലിന്റെ ഇരട്ടഗോള്‍. സ്റ്റോപ്പേജ് ടൈമില്‍ കരിം അഡെയെമിയുടെ (90+3-ാം മിനിറ്റ്) വകയായിരുന്നു ബാഴ്സലോണയുടെ നാലാം ഗോള്‍. ഇവാന് റൊമേറൊ (79-ാം മിനിറ്റ്), റോജര്‍ ബ്രൂഗി (88-ാം മിനിറ്റ്) എന്നിവര്‍ ലെവാന്റയ്ക്കായി ലക്ഷ്യംകണ്ടു.
മറ്റൊരു മത്സരത്തില്‍ അത്ലറ്റിക്കോ മാഡ്രിഡ് 3-0നു റയല്‍ സോസിഡാഡിനെ കീഴടക്കി. അലജാഡ്രൊ ഗ്രിമാല്‍ഡോ (84-ാം മിനിറ്റ്, പെനാല്‍റ്റി), ജോനാഥന് ഡേവിഡ് (90-ാം മിനിറ്റ്), ജൂലിയാനൊ സിമയോണി (90+5-ാം മിനിറ്റ്) എന്നിവരുടെ ലേറ്റ് ഗോളുകളിലൂടെയായിരുന്നു അത്ലറ്റിക്കോയുടെ ജയം. സെര്റ്റ വിഗൊ x മലാഗ മത്സരവും ഗെറ്റാഫെ x ഡിപോര്‍ട്ടീവൊ പോരാട്ടവും 1-1 സമനിലയില്‍ കലാശിച്ചു.
Tags : Yamal FCBarcelona SpanishLaLiga Football Levante Sports