x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സലിമുമായി കാലങ്ങളായി സൂക്ഷിക്കുന്ന ബന്ധം അറ്റുപോകുന്പോൾ വലിയ വേദന തോന്നുന്നു: സുരേഷ് ഗോപി


Published: June 7, 2026 11:08 AM IST | Updated: June 7, 2026 11:08 AM IST

കൊച്ചി: നടനും സംവിധായകനുമായ സലിം കുമാറിന്‍റെ വിടവാങ്ങലിലുള്ള വേദന പങ്കുവച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. എല്ലാ വിടവാങ്ങലുകളും വേദനയാണെങ്കിലും ഹൃദയത്തില്‍ സൂക്ഷിക്കുന്നവര്‍ കടന്നുപോകുമ്പോള്‍ അതിന്‍റെ ആഘാതം വളരെ കൂടുതലായിരിക്കുമെന്ന് സുരേഷ് ഗോപി പ്രതികരിച്ചു.

സലിം കുമാറിന്‍റെ ഭൗതിക ശരീരത്തിന് ആദരമര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. വര്‍ഷങ്ങളായി സൂക്ഷിക്കുന്ന ഈ ബന്ധം അറ്റുപോകുന്നത് വലിയ വേദനയുണ്ടാക്കുന്നതായി അദ്ദേഹം പറഞ്ഞു.

ചിരിക്ക് വേറിട്ട ഭാവം കൊണ്ടുവന്നയാളാണ് സലിം കുമാർ. സലീമിന്‍റെ രാഷ്ട്രീയമായി ചേര്‍ന്ന് പോകുന്നതായിരുന്നില്ല തന്‍റെ രാഷ്ട്രീയം. എന്നാല്‍ അതിലുമപ്പുറം എക്കാലവും വലിയ സൗഹൃദം സൂക്ഷിച്ചിരുന്നു.

പ്രേക്ഷകര്‍ക്കായി ഒട്ടേറെ സന്ദേശങ്ങള്‍ ബാക്കിവച്ചാണ് സലിം കുമാര്‍ യാത്രയാകുന്നത്. സലിമിന്‍റെ
ആത്മാവിന്‍റെ നിത്യശാന്തിക്കായി പ്രാര്‍ഥിക്കുന്നുവെന്നും കുടുംബത്തിന്‍റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

Tags : suresh gopi salim kumar

Recent News

Corehub Up