മലയോരത്ത് കുടിനീരിനായി നെട്ടോട്ടം; വരണ്ടുണങ്ങി കൃഷിയും
Sunday, April 28, 2024 7:50 AM IST
ആലക്കോട്: വേനൽ ചൂടിൽ മലയോര മേഖലയിൽ കുടിവെള്ള ക്ഷാമം രൂക്ഷം. ഇതോടെ കുടിനീരിനായി ജനം നെട്ടോട്ടമോടുകയാണ്. മലയോരത്തെ പല ജലവിതരണ പദ്ധതികളും നോക്കുകുത്തികളാണ്. ആലക്കോട് പാലത്തിനു സമീപത്തെ ജലസംഭരണിയിൽ നിന്നാണ് ആലക്കോട് ടൗണിൽ ജലവിതരണം നടത്തുന്നത്. ജലവിതരണത്തിനായി ആശ്രയിക്കുന്ന പുഴ വറ്റിവരണ്ടതോടെ ടൗണിലെ മുന്നൂറോളം വ്യാപാരസ്ഥാപനങ്ങളും നിരവധി വീടുകളും പ്രതിസന്ധിയിലായി.

മലയോര പഞ്ചായത്തുകളായ ആലക്കോട്, ഉദയഗിരി, നടുവിൽ, ചപ്പാരപ്പടവ് എന്നിവ കുടിവെള്ള ക്ഷാമം പരിഹരിക്കാനായി മുൻകരുതൽ നടപടികൾ സ്വീകരിച്ചെങ്കിലും കനത്ത ചൂടിൽ അതൊന്നും ഫലപ്രദമായില്ല. ആലക്കോട് പഞ്ചായത്തിൽ വർഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന ബീംബുങ്കാട് കുടിവെള്ള പദ്ധതി പുനരാരംഭിച്ചെങ്കിലും പഞ്ചായത്തിലെ 13 വാർഡുകളിലെ 800 ഓളം കുടുംബങ്ങൾക്ക് മാത്രമാണ് ഇതിന്‍റെപ്രയോജനം ലഭിക്കുന്നത്.

നാലു പഞ്ചായത്തുകളിൽ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ വാഹനത്തിൽ കുടിവെള്ളം എത്തിക്കുന്ന നടപടി തുടങ്ങി. ഇത് ജനത്തിന് ചെറിയ ആശ്വാസമാണ്. എന്നാൽ, വാഹനങ്ങൾ കടന്നു ചെല്ലാൻ കഴിയ പ്രദേശത്തുകാർക്കാണ് കടുത്ത ദുരിതം. ഇക്കാര്യത്തിൽ ഫലപ്രമായ നടപടികൾ ഉണ്ടാവണമെന്നാണ് ജനങ്ങളുടെ ആവശ്യം.

കുടിവെള്ളക്ഷാമം അതിരൂക്ഷമായ പ്രദേശങ്ങളിലെ ചില കുടുംബങ്ങൾ വളർത്തു മൃഗങ്ങളെ വിറ്റ്, വീടും അടച്ചിട്ട് ബന്ധു വീടുകളിലേക്ക് മഴ ആരംഭിക്കുന്നത് വരെ താമസം മാറിയിരിക്കുകയാണ്. ജലക്ഷാമം മൂലം പുഴകളിൽ നിന്നുള്ള ജലം പമ്പ് ഉപയോഗിച്ച് കൃഷി ആവശ്യത്തിന് ഉപയോഗി ക്കുന്നത് പഞ്ചായത്ത് നിരോധിച്ചതോടെ പുഴയ്ക്ക് സമീപപ്രദേശങ്ങളിലെ കമുക്, തെങ്ങ് ഉൾപ്പെടെയുള്ള കൃഷികൾ കരിഞ്ഞുണങ്ങി നശിച്ച നിലയിലുമാണ്.