കിണർ അപകടങ്ങൾ വർധിക്കുന്നു; ഒരാഴ്ചയ്ക്കിടെ മൂന്ന് അപകടങ്ങൾ
Monday, April 29, 2024 1:55 AM IST
ഇരിട്ടി: കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ വറ്റിത്തുടങ്ങിയ കുടിവെള്ള സ്രോതസുകൾ വൃത്തിയാ ക്കലിനും ആഴംകൂട്ടലിനിടയിലും അപകടങ്ങൾ വർധിക്കുന്നു. ഇന്നലെആറളം ഫാമിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ യുവാവ് അപകടത്തിൽപെട്ട് ഗുരുതര പരിക്കേറ്റു. പുനരധിവാസ മേഖലയായ ബ്ലോക്ക് 10 ൽ കിണർ വൃത്തിയാക്കാനിറങ്ങിയ സൗമിഷിനാണ് വീണ് പരിക്കേറ്റത്.

25 കോൽ ആഴമുള്ള കിണറ്റിൽ വീണ സൗമിഷിനെ വനം വകുപ്പിന്‍റെ ആർആർടി സംഘവും പേരാവൂരിൽ നിന്നുമെത്തിയ അഗ്നിശമനസേനയും ചേർന്ന് പുറത്തെത്തിക്കുകയായിരുന്നു. പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രഥമ ചികിത്സയ്ക്കുശേഷം സൗമിഷിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ഒരാഴ്ചക്കിടയിൽ ഇരിട്ടി മേഖലയിൽ നടക്കുന്ന മൂന്നാമത് കിണർ അപകടമാണ് ആറളം ഫാമിലേത്. കഴിഞ്ഞ 25 ന് പേരട്ട ആനക്കുഴിയിൽ സുലേഖ ചന്ദ്രോത്തിന്‍റെ കിണർ വൃത്തിയാക്കാനിറങ്ങിയ തൊഴിലാളി സന്തോഷി (40)ന് കയർ പൊട്ടി കിണറ്റിൽ വീണ് സാരമായി പരിക്കേറ്റിറ്റുന്നു. ആറു മീറ്റർ താഴ്ചയുള്ള കിണറ്റിൽ വീണ് കൈകാലുകളുടെ എല്ലുകൾ പൊട്ടിയ നിലയിൽ കിടന്ന സന്തോഷിനെ ഇരിട്ടിയിൽ നിന്നെത്തിയ അഗ്നിശമനസേനയാണ് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്.

26ന് എടൂരിലും മറ്റൊരു വലിയ അപകടമുണ്ടായി. എടൂർ കോറ റോഡിൽ പുത്തലത്ത് ഹൗസിൽ പ്രശാന്ത് കുമാറിന്‍റെ 18 കോൽ താഴ്ചയുള്ള കിണറിന്‍റെ അടിവശം ചെങ്കൽകൊണ്ട് കെട്ടുന്നതിനിടെ നാലുപേർക്കാണ് പരിക്കേറ്റത്.

ഇരിട്ടിയിൽ നിന്നെത്തിയ ഫയർ ഫോഴ്സ് സംഘമാണ് ഇവരെ രക്ഷിച്ചത് .വേനൽ കടുത്തതോടെ കിണറുകൾ ചെളികോരി വൃത്തിയാക്കാനും ആഴം കൂട്ടാനുമുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇതിനിടെയാണ് അപകടങ്ങളും തുടർക്കഥയാകുന്നത്.