മാഹിപ്പാലത്തിൽ ഗതാഗതം നിരോധിച്ച് പ്രവൃത്തി തുടങ്ങി
Tuesday, April 30, 2024 1:19 AM IST
മാഹി: കണ്ണൂർ-കോഴിക്കോട് ദേശീയപാതയിലെ മാഹിപാലം അറ്റകുറ്റപ്പണിയുടെ ഭാഗമായി 12 ദിവസത്തേക്കായി ഇന്നലെ മുതൽ പാലം അടച്ചിട്ടു. മേയ് 10 വരെ ഇതുവഴിയുള്ള ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. പാലം പൂർണമായും അടച്ചിട്ടാണ് പണി നടക്കുന്നത്. എന്നാൽ കാൽനടയാത്രക്കാർക്ക് സഞ്ചരിക്കുവാനുള്ള സൗകര്യമുണ്ട്.റോഡിലെ ടാറിംഗ് യന്ത്രമുപയോഗിച്ച് ഇളക്കി മാറ്റുന്ന പണിയാണ് തുടങ്ങിയത് എക്സ്പൻഷൻ റാഡുകളിലെ വിളളലുകൾ വെൽഡിംഗ് ചെയ്തു യോജിപ്പിക്കാനുള്ള ജോലിയും നടക്കും.

വടകര ഭാഗത്ത് നിന്നും തലശേരി ഭാഗത്ത് പോവുന്ന ബസുകൾ മാഹി കെടിസി ജംഗ്ഷനിൽ ആളെ ഇറക്കി തിരികെ പോവും. തലശേരി ഭാഗത്ത് നിന്നും വരുന്ന ബസുകൾ മാഹിപ്പാലം ജംഗ്ഷനിൽ നിന്നും തിരിച്ചു പോവും.ദീർഘദൂര ബസുകൾ ബൈപ്പാസ് റോഡ് വഴി കടന്നു പോകും.

മറ്റു വാഹനങ്ങൾ കുഞ്ഞിപ്പള്ളിയിൽനിന്ന് വലത്തോട്ട് തിരിഞ്ഞ് മോന്താൽ പാലംവഴിയും, തലശേരിയിൽനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ചൊക്ലി-മേക്കുന്ന്- മോന്താൽപാലം വഴിയോ മാഹിപ്പാലത്തിന്‍റെ അടുത്തുനിന്ന് ഇടത്തോട്ട് തിരിഞ്ഞ് പെരിങ്ങാടി വഴി മോന്താൽപാലം വഴിയോ പോവേണ്ടതാണ്.മാഹി പാലം അടച്ചതോടെ, ചൊക്ളി-പാറാൽ റോഡിലും, മാഹി പാലം ചൊക്ലി റോഡിലും വാഹന ഗതാഗതക്കുരുക്ക് അതിരൂക്ഷമായി. മണിക്കൂറുകളാണ് വാഹനങ്ങൾ ഇവിടെ കെട്ടിക്കിടക്കുന്നത്.

പള്ളൂർ മേലെയിലെ പെട്രോൾ പമ്പുകളിലും മദ്യശാലകളിലും വന്നെത്തുന്ന വാഹനങ്ങൾ കൂടിയായപ്പോൾ നിന്ന് തിരിയാൻ കഴിയാത്ത വിധം വാഹനങ്ങൾ കുരുങ്ങിക്കിടപ്പാണ്. കൊടുവള്ളി മുതൽ മാഹി പാലം വരെയുള്ള ടാറിംഗും ഇന്നലെ രാത്രി മുതൽ തുടങ്ങി.