അമ്മയും മകളും വീടിനുള്ളിൽ മരിച്ചനിലയിൽ
Tuesday, April 30, 2024 1:19 AM IST
കണ്ണൂർ: കൊറ്റാളി കാവിന് സമീപത്തെ വീ‌ട്ടിൽ അമ്മയേയും മകളേയും മരിച്ച നിലയിൽ കണ്ടെത്തി. കൊറ്റാളി സെൻട്രൽ സുവിഷ്ണത്തിൽ പരേതനായ വിശ്വനാഥ ഷേണായിയുടെ ഭാര്യ സുനന്ദ വി. ഷേണായി (78), മകൾ ദീപ വി.ഷേണായി (44) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദീപയുടെ മൃതദേഹം വീട്ടിലെ ഡൈനിംഗ് ഹാളിലും സുനന്ദയുടേത് അടുക്കള ഭാഗത്തുമാണ് കണ്ടെത്തിയത്. ഇന്നലെ രാവിലെ ആളനക്കം കാണാത്തതിനെ തുടർന്ന് സമീപവാസികൾ വിളിക്കുകയും പ്രതികരണമില്ലാത്തതിനെ തുടർന്ന് തൊട്ടടുത്തുള്ളവരെ വിവരം അറിയിക്കുകയുമായിരുന്നു. ഇവിടെ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് സമീപവാസികളാണ് കണ്ണൂർ ടൗൺ പോലീസിൽ വിവരം അറിയിച്ചത്. സംഭവമറിഞ്ഞ് സിറ്റി പോലീസ് കമ്മീഷണർ ആർ.അജിത്ത്കുമാർ, എസിപി സിബി ടോം, സ്പെഷൽ ബ്രാഞ്ച് എസിപി വി.വി.മനോജ്, സിഐ കെ.സി.സുഭാഷ് ബാബു എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.

മൃതദേഹങ്ങൾക്ക് മൂന്ന് ദിവസത്തെ പഴക്കമുള്ളതായി പോലീസ് പറഞ്ഞു. വീടിന്‍റെ പ്രധാന വാതിൽ തുറന്ന് കിടക്കുകയായിരുന്നു. സംഭവത്തിൽ എന്തെങ്കിലും ദുരൂഹതയുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഡോഗ് സ്ക്വാഡും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി.തെരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യാൻ പോയപ്പോഴാണ് ഇരുവരെയും സമീപവാസികൾ അവസാനമായി കണ്ടത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. മറ്റുമക്കൾ: അർച്ചന (കക്കാട്), അമിത (എറണാകുളം). മരിച്ച ദീപ അവിവാഹിതയാണ്.

പോലീസ് അന്വേഷണം
തുടങ്ങി

കൊറ്റാളിയിൽ അമ്മയേയും മകളേയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ആത്മഹത്യയാണെന്നുള്ളതിന്‍റെ യാതൊരു തെളിവുകളും പോലീസിന് ലഭിച്ചിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുവരുവെന്നാണ് പോലീസ് പറയുന്നത്. തെരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യാനായി സുനന്ദയും ദീപയും എത്തിയിരുന്നു. അന്നേ ദിവസം ഉച്ചകഴിഞ്ഞ് മൂന്നുവരെ ഇരുവരേയും പുറത്ത് കണ്ടതായി അയൽവാസികൾ പറഞ്ഞു. മൂന്ന് ദിവസമായി ഇവരുടെ വിവരം ഒന്നും ഇല്ലാത്തത് കൊണ്ടാണ് സമീപവാസികൾ വീട്ടിൽ അന്വേഷിച്ച് പോയത്.

വിളിച്ചിട്ട് പ്രതികരണം ഒന്നും ഇല്ലായിരുന്നു. വീടിനുള്ളിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് ജനൽ വഴി നോക്കിയപ്പോഴാണ് ഡൈനിംഗ് ഹാളിൽ സുനന്ദയുടെ മൃതദേഹം കണ്ടത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് ദീപയുടെ മൃതദേഹം അടുക്കളയിൽ കണ്ടത്.

മൃതദേഹം വീർത്തും നിറം മാറിയ രൂപത്തിലുമായിരുന്നു. വീടിന്‍റെ പുറത്ത് മൂന്ന് ദിവസത്തെ പത്രം കിടപ്പുണ്ടായിരുന്നു. വീടിന്‍റെ മുൻവാതിൽ അടച്ചിരുന്നില്ല. പത്തു വർഷത്തിലധികമായി ഇവിടെ താമസമാരംഭിച്ച അമ്മയും മകളും അയൽവാസികളുമായി കൂടുതൽ ബന്ധം പുലർത്തിയിരുന്നില്ല.