കീഴൂർ വില്ലേജിൽ ഡിജിറ്റൽ സർവേ പൂർത്തിയായി; പരാതികൾ 20 നകം സമർപ്പിക്കണം
Wednesday, May 1, 2024 7:46 AM IST
ഇരിട്ടി: എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യവുമായി നടപ്പാക്കുന്ന എന്‍റെ ഭൂമി ഡിജിറ്റൽ റീസർവേ നടപടികൾ കീഴൂർ വില്ലേജിൽ പൂർത്തിയായി. ഇതിന്‍റെ കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. കൈവശക്കാർക്ക് തങ്ങളുടെ രേഖകൾ പരിശോധിച്ച് പരിഹരിക്കുന്നതിനുള്ള അവസരം ഈമാസം 20 വരെയാണ്.

വില്ലേജിലെ 2000 ഹെക്ടർ സ്ഥലം 100 ദിവസംകൊണ്ടാണ് സർവേ പൂർത്തിയാക്കിയത്. സർവേ ഡെപ്യൂട്ടി ഡയറക്ടർ വി.ഡി. സിന്ധു, അസിസ്റ്റന്‍റ് ഡയറക്ടർ സുനിൽ ജോസഫ് ഫെർണാണ്ടസ്, തളിപ്പറമ്പ് സൂപ്രന്‍റ് എം. രാജൻ, ഹെഡ് സർവേയർ വി.സി. ശിഹാബുദീൻ എന്നിവരുടെ നേതൃത്വത്തിലാണ് സർവേ പൂർത്തിയാക്കിയത്.

സ്ഥലം ഉടമകൾക്ക് രേഖകൾ പരിശോധിക്കാം

വില്ലേജിലെ കൈവശക്കാരുടെ രേഖകൾ ഡിജിറ്റൽ രൂപത്തിൽ പരിശോധിക്കാനായി രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെ കീഴൂർ ഡിജിറ്റൽ സർവേ ക്യാമ്പ് ഓഫീസിലും വാർഡ് അംഗങ്ങൾ നിർദ്ദേശിക്കുന്ന സ്ഥലങ്ങളിലും അവസരം ഒരുക്കും.

ഭൂവുടമകൾ കൈവശ സ്ഥലത്തിന്‍റെ വിസ്തീർണവും പേരും കൃത്യമാണോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം. പരിശോധനയ്ക്കായി വരുമ്പോൾ മൊബൈൽ ഫോൺ, സ്ഥലത്തിന്‍റെ ആധാരം, നികുതി രസീത് എന്നിവ കരുതേണ്ടതാണ്.