മഹാരാഷ്‌ട്രയിൽ ആയുധങ്ങളുമായി കേരള പോലീസിന്‍റെ ബസ് യാത്ര
Saturday, May 4, 2024 1:21 AM IST
കണ്ണൂർ: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി മഹാരാഷ്‌ട്രയിൽ എത്തിയ കേരള പോലീസിന് ദുരിത പർവം. ഡ്യൂട്ടിയിലുള്ള പോലീസുകാർക്ക് സഞ്ചരിക്കാൻ വാഹനം പോലും സജ്ജമാക്കിയില്ലെന്ന് പരാതി. തെരഞ്ഞെടുപ്പ് സുരക്ഷയുമായി ബന്ധപ്പെട്ട് നടത്തിയ റൂട്ട് മാർച്ചിനു ശേഷം മടങ്ങാൻ വാഹനം ഒരുക്കിയില്ല. ഇതേ തുടർന്ന് കിലോമീറ്ററുകളോളം മാർച്ച് ചെയ്ത പോലീസുകാർ തോക്കുകൾ ഉൾപ്പെടെയുള്ളവയുമായി ലൈൻ ബസിൽ കയറി ടിക്കറ്റെടുത്താണ് ക്യാന്പിൽ തിരിച്ചെത്തിയത്.

ജാൽഗൺ ജില്ലയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ കെഎപി നാലാം ബറ്റാലിയനിലെ പോലീസുകാർക്കാണ് ദുരിതം നേരിടേണ്ടിവന്നത്. 50 പേരുള്ള പോലീസ് സംഘത്തിന്‍റെ റൂട്ട് മാർച്ചാണ് നടത്തിയത്. 25 പേർക്ക് യാത്ര ചെയ്യാവുന്ന ബസാണ് അധികൃതർ ഒരുക്കിയത്. ക്യാന്പിൽനിന്ന് 40 കിലോമീറ്റർ അകലെയുള്ള സ്ഥലത്തായിരുന്നു റൂട്ട് മാർച്ച്. അങ്ങോട്ടുപോയപ്പോൾ രണ്ട് ട്രിപ്പായി സേനാംഗങ്ങളെ എത്തിച്ചെങ്കിലും തിരികെ ഒരു ട്രിപ്പ് മാത്രമാണ് നടത്തിയത്.