പനംകുറ്റി റോഡ് തകർന്ന് യാത്ര ദുഷ്കരം
Tuesday, May 7, 2024 1:21 AM IST
തേർത്തല്ലി: ആലക്കോട് പഞ്ചായത്തിലെ പനംകുറ്റി-ചിറ്റടി-കൂടപ്രം റോഡ് ടാറിംഗ് പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുഷ്കരമായിട്ടും റോഡ് നിർമാണം നടത്താൻ അധികൃതർ തയാറാകുന്നില്ലെന്ന് ആക്ഷേപം.

മലയോര ഹൈവേയുമായി ബന്ധിപ്പിച്ചുള്ള ചിറ്റടി റോഡിന്‍റെ പനംകുറ്റി മുതലുള്ള റോഡിന്‍റെ പല ഭാഗങ്ങളും പൊട്ടിപൊളിഞ്ഞ നിലയിലാണ്.

ദിനംപ്രതി നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ഇരുചക്ര വാഹനങ്ങളടക്കം കുഴിയിൽ വീണ് ചെറുതും വലുതുമായ അപകടങ്ങൾ ഉണ്ടാകുന്നത് ഇവിടെ പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്. ഈ റോഡിന്‍റെ പല ഭാഗങ്ങളിലൂടെ കാൽനട യാത്ര പോലും ദുഷ്കരമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.

നിരവധി തവണ അധികൃതർക്ക് നേരിട്ടും അല്ലാതെയും പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും തകർച്ചയിലായ റോഡ് റീ ടാറിംഗ് നടത്തി ഗതാഗതയോഗ്യമാക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും പ്രദേശവാസികൾ പറയുന്നു.