നശിപ്പിക്കപ്പെടുമായിരുന്ന 20 പെരുന്പാന്പിൻ‌ മുട്ടകൾ കൃത്രിമമായി വിരിയിച്ച് പഗ്ഗ് മാർക്ക്
Wednesday, May 8, 2024 12:47 AM IST
കണ്ണൂര്‍: വീടിന്‍റെ വിറകു പുരയില്‍ കണ്ടെത്തിയ 20 പെരുമ്പാമ്പിന്‍ മുട്ടകള്‍ കൃത്രിമരീതിയിൽ വിരിയിച്ചു. അപൂർവമായാണ് ഇത്തരത്തിൽ പെരുന്പാന്പിൻ മുട്ടകൾ കൃത്രിമച്ചൂട് നൽകി വിരിയിക്കുന്നത് വിജയകരമാകുന്നത്. കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന പഗ്ഗ് മാര്‍ക്ക് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ ആൻഡ് റസ്‌ക്യൂ ഫോഴ്‌സിന്‍റെ നേതൃത്വത്തിലാണ് 20 മുട്ടകള്‍ വിരിയിച്ചത്. കണ്ണൂര്‍ ആറ്റടപ്പയിലെ ഒരു വീടിന്‍റെ വിറകുപുരയില്‍ നിന്ന് ഇക്കഴിഞ്ഞ ഏപ്രില്‍ ഏഴിനായിരുന്നു 22 മുട്ടകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് റെസ്‌ക്യൂ അംഗം സജീര്‍ ബാവോടിന്‍റെ നേതൃത്വത്തില്‍ മുട്ടകളുടെ പരിചരണം ഏറ്റെടുത്തു. വനം വകുപ്പിന്‍റെ നിര്‍ദേശ പ്രകാരം മുട്ടകൾ ഇവിടെനിന്നും ഹാച്ചറി ഒരുക്കി കൃത്രിമച്ചൂട് നൽകി വിരിയിക്കുകയായിരുന്നു.

22 മുട്ടകളിൽ രണ്ടു മുട്ടകള്‍ മാത്രം വിരിഞ്ഞില്ല. സാധാരണയായി പാമ്പുകളുടെ മുട്ടകള്‍ കണ്ടെത്തിയാലും അവയെ മറ്റൊരിടത്തേക്ക് മാറ്റാറില്ല. പലപ്പോഴും മാറ്റുന്ന സാഹചര്യത്തിൽ ഇവ നശിച്ചു പോകുമെന്നതാണ് മാറ്റാതിരിക്കാൻ കാരണം. എന്നാല്‍ ആറ്റടപ്പയിലെ വിറകു പുരയിൽ കണ്ടെത്തിയ പാന്പിൻ മുട്ടകൾ മാറ്റണമെന്ന് വീട്ടുകാരും പരിസരവാസികളും ശക്തമായി ആവശ്യപ്പെട്ടിരുന്നു. മാറ്റിയില്ലെങ്കിൽ ഒരു പക്ഷേ മുട്ടകൾ വിരിഞ്ഞു കഴിഞ്ഞാൽ കുഞ്ഞുങ്ങളെ പ്രദേശവാസികൾ തല്ലിക്കൊന്നേക്കുമെന്ന സംശയവും ഉയർന്നിരുന്നു. ഇതോടെ പഗ്ഗ് മാര്‍ക്ക് പ്രവര്‍ത്തകരെത്തി മുട്ടകളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയായിരുന്നു.

60 ദിവസത്തോളം സമയമെടുത്താണ് പെരുമ്പാമ്പിൻ മുട്ടകള്‍ വിരിയാറ്. നിലവില്‍ 20 ദിവസം കഴിഞ്ഞാണ് മുട്ടകള്‍ റെസ്‌ക്യൂ ടീമിന് ലഭിച്ചത്. അതുകൊണ്ടു തന്നെ 40 ദിവസം കൊണ്ട് മുട്ടകള്‍ വിരിഞ്ഞ് തുടങ്ങിയിരുന്നു. ചൊവ്വാഴ്ച രാത്രിയായിരുന്നു ആദ്യമുട്ട വിരിഞ്ഞ് പാന്പിൻ കുഞ്ഞ് പുറത്തിറങ്ങിയത്. രാവിലെയാകുന്പോഴേക്കും 20 മുട്ടകളും വിരിഞ്ഞു.

റെസ്‌ക്യൂ അംഗങ്ങളായ ശ്രീജിത്ത് ഹാര്‍വെസ്റ്റ്, പ്രദീപ് എന്നിവരും പാമ്പുകളുടെ സംരക്ഷണത്തിനുണ്ടായിരുന്നു. ഒരു ദിവസത്തെ പരിചരണത്തിനു ശേഷം മുഴുവന്‍ കുഞ്ഞുങ്ങളെയും അതിന്‍റെ ആവാസവ്യവസ്ഥയിലേക്ക് തുറന്നുവിട്ടു.