മഴക്കാല മുന്നൊരുക്കം: നോഡൽ ഓഫീസർമാരെ നിയോഗിക്കും
Wednesday, May 8, 2024 12:48 AM IST
കണ്ണൂർ: ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി ഓരോ വകുപ്പും ഒരു ജില്ലാതല നോഡൽ ഓഫീസറെ നിയമിച്ച് ആവശ്യമായ മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്താൻ നിർദേശം. മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ അരുൺ കെ വിജയന്‍റെ അധ്യക്ഷത യിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിലാണ് ഈ നിർദേശം നല്കിയത്. എല്ലാ വകുപ്പുകളും അവരിൽ നിക്ഷിപ്തമായ ദുരന്ത പ്രതികരണ ചുമതലകൾ പ്രകാരം വകുപ്പുതല തയാറെടുപ്പുകൾ നടത്തുവാനും യോഗം നിർദേശിച്ചു.വിവിധ വകുപ്പുകളുടെ അധീനതയിലുള്ള സ്ഥലത്തെ അപകടകരമായ മരങ്ങളും മരച്ചില്ലകളും മുറിച്ച്‌ നീക്കുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടതാണെന്നും ഇതിനാവശ്യമായ ഫണ്ട്‌ അതാത്‌ വകുപ്പുകൾ തന്നെ കണ്ടെത്തേണ്ടതാണെന്നും യോഗം അറിയിച്ചു. പൊതു ഏകോപന ചുമതല റവന്യൂ വകുപ്പി നാണ്.

ദുരിതാശ്വാസ വിതരണം, പഞ്ചായത്തുമായി ചേര്‍ന്ന് ക്യാമ്പുകൾ നടത്തുക, ക്യാമ്പ് നടത്തുന്നതി നുള്ള കെട്ടിടം പഞ്ചായത്തും വില്ലേജാഫീസറുമായി സഹകരിച്ച് കണ്ടെത്തുക, ജില്ലാ തലത്തിലെയും താലൂക്ക് തലത്തിലേയും കണ്‍ട്രോള്‍ റൂം സജ്ജമാക്കുക എന്നീ ചുമതലകൾ റവന്യു വകുപ്പിനാണ്.

ദുരന്തം ബാധിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളും ആളുകളെയും കണ്ടെത്തി പട്ടിക തയാറാക്കി സൂക്ഷിക്കേണ്ട ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ്.

ക്യാമ്പുകള്‍ കണ്ടെത്തുക, ക്യാമ്പുകളുടെ പട്ടിക ഡിഡിഎംഎയെ അറിയിക്കുക. ഇതോടൊപ്പം ക്യാമ്പുകളുടെ ലൊക്കേഷനുകള്‍ പ്രദേശവാസികളെ അറിയിക്കുക, മണ്ണ് സംരക്ഷണ വകുപ്പ് കണ്ടെത്തുന്ന നീര്‍ച്ചാലുകളിലെ തടസങ്ങള്‍ എൻജിനിയറിംഗ് വിഭാഗത്തിന്‍റെ സഹായത്തോടെ നീക്കം ചെയ്യുക, ഓടകള്‍ പരിശോധിച്ച് സുഗമമായ നീരൊഴുക്ക് ഉറപ്പു വരുത്തുക,

സ്വകാര്യ ഭൂമിയിലെ അപകടകരമായ മരങ്ങളും മരച്ചില്ലകളും മുറിച്ചു നീക്കുന്നതിനും അപകടാവസ്ഥ യിലുള്ള ബോര്‍ഡുകള്‍/ ബാനറുകള്‍ /തോരണങ്ങള്‍ എന്നിവ എത്രയും പെട്ടെന്ന്‌ നീക്കം ചെയ്യുന്ന തിനും ആവശ്യമായ നടപടികൾ കൈക്കൊള്ളുക തുടങ്ങിയ കാര്യങ്ങൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ചുമതലയാണ്. സന്നദ്ധ പ്രവര്‍ത്തനത്തിന് തയാറായ ആളുകളുടെയും സന്നദ്ധ സംഘടനകളുടെയും പേര് വിവരങ്ങള്‍ ലഭ്യമാക്കി സൂക്ഷിക്കണമെന്നും നിർദേശിച്ചു.കെട്ടിക്കിടക്കുന്ന ജലവും പരിസരവും ശുചീകരിക്കുന്നതിനും കൊതുക് നിവാരണത്തിനും കുടിവെള്ള സ്രോതസ് അണു വിമുക്തമാക്കുന്നതിനും ആവശ്യമായ സാധനങ്ങള്‍ സ്വന്തം ചെലവില്‍ വാങ്ങി സൂക്ഷിക്കുക തുടങ്ങിയ ചുമതലകളും തദ്ദേശ സ്വയംഭരണ വകുപ്പിനെ ഏല്പിച്ചു. എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ജില്ല ആശുപത്രികളിലും പകര്‍ച്ചവ്യാധികള്‍ തടയുന്നതിനായുള്ള മാർഗരേഖ ഉറപ്പാക്കുക, മഴക്കാല രോഗങ്ങള്‍ക്ക്‌ ആവശ്യമായ മരുന്നുകള്‍ എല്ലാ ആശുപത്രികളിലും ഉണ്ടെന്ന് ഉറപ്പ്‌ വരുത്തുക, ദുരിതാശ്വാസ ക്യാമ്പുകളിൽ ആരോഗ്യ സംരക്ഷണ ത്തിനുള്ള നടപടികൾ സ്വീകരിക്കുക എന്നിവ ഉറപ്പാക്കാൻ യോഗം ആരോഗ്യ വകുപ്പിനോട് നിർദേശിച്ചു.

സ്‌കൂള്‍ ബസുകള്‍, സ്‌കൂളില്‍ കുട്ടികളെ എത്തിക്കുന്ന മറ്റ് സ്വകാര്യ വാഹനങ്ങള്‍ എന്നിവയുടെ ഫിറ്റ്‌നസ് ഉറപ്പാക്കണമെന്നും വിദ്യാഭ്യാസ വകുപ്പിനോട് യോഗം ആവശ്യപ്പെട്ടു .

മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നടപ്പാക്കിയ കാര്യങ്ങൾ അവലോകനം ചെയ്യുന്നതിന് മേയ് അവസാന വാരം വീണ്ടും യോഗം ചേരാനും തീരുമാനിച്ചു. യോഗത്തിൽ തലശേരി സബ് കളക്ടർ സന്ദീപ് കുമാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.