കടുത്ത വേനലില്‍ വന്യജീവികള്‍ക്ക് കുടിനീരൊരുക്കി വനം വകുപ്പ്
Thursday, May 9, 2024 4:43 AM IST
കാസര്‍ഗോഡ്: കടുത്ത വേനലില്‍ ജല സംഭരണികളെല്ലാം വറ്റിത്തുടങ്ങുമ്പോഴും ഉള്‍കാടുകളില്‍ വന്യജീവികള്‍ക്ക് കുടിനീര് ഉറപ്പാക്കി വനം വന്യജീവി സംരക്ഷണ വകുപ്പ്. വേനലില്‍ നീരുറവ കാത്ത് സംരക്ഷിച്ച് വന്യജീവികള്‍ക്ക് കുടിനീര് നല്‍കാന്‍ ചെക്ഡാമുകളും ഒരുക്കിയിട്ടുണ്ട്. കാസര്‍കോട് വനം ഡിവിഷന് കീഴില്‍ അരുവികളും കുളങ്ങളുമെല്ലാം വൃത്തിയാക്കി കുടിവെള്ളത്തിന്‍റെ സാന്നിധ്യം ഉറപ്പാക്കി.

കാടിപ്പള്ളം ചെക്ഡാം, കൊട്ട്യാടി കുളം, പരപ്പ സെക്ഷനിലെ തോണിക്കടവ് അരുവി, തോണിക്കടവില്‍ പുതിയതായി നിര്‍മിച്ച ചെക്ഡാം, മയ്യള ചെക്ഡാം, സാമകൊച്ചി തോട്, സാമകൊച്ചി ചെക്ഡാം, സാമകൊച്ചി-കവടിയങ്ങാനം ചെക്ഡാം, കവിടിയങ്ങാനം ചെക്ഡാം, മാടത്തുംകാട് കുളം, വണ്ണാര്‍ക്കയം അരുവി, ഓട്ടമല അരുവി തുടങ്ങി വിവിധങ്ങളായ ജല ശേഖരങ്ങളാണ് കാടുകളില്‍ ഒരുക്കിയിട്ടുള്ളത്. ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.അഷറഫിന്‍റെ നേതൃത്വത്തില്‍ വിപുലമായ വേനല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്.