ഈ മരങ്ങൾ നിലനിർത്തിയത് ദേശീയപാതയിലേക്ക് മറിഞ്ഞുവീഴാനോ..?
Friday, May 10, 2024 1:34 AM IST
കാസർഗോഡ്: വിദ്യാനഗറിൽ ദേശീയപാതയുടെ സർവീസ് റോഡിനോടു ചേർന്ന് ജല അതോറിറ്റി ഓഫീസിനു മുന്നിൽ നില്ക്കുന്ന തേക്ക്, മഹാഗണി മരങ്ങൾ കാണുന്നവരുടെ നെഞ്ചൊന്ന് പിടയ്ക്കും. വൻമരങ്ങളുടെ രണ്ടു വശങ്ങളിലും മണ്ണിടിച്ച് വേരുകൾ പുറത്തുകാണാവുന്ന വിധത്തിലാണ്. ഒരുപാട് വേരുകൾ അറ്റുപോയിട്ടുമുണ്ട്. ഇനി നല്ലൊരു മഴ വന്നാൽ അവശേഷിക്കുന്ന വേരുകൾക്കിടയിലെ മണ്ണിലേറെയും താഴേക്ക് ഒലിച്ചിറങ്ങും. പിന്നെ ചെറിയൊരു കാറ്റിൽ പോലും ഈ മരങ്ങൾ ദേശീയപാതയിലേക്ക് മറിഞ്ഞുവീഴും.

ദേശീയപാത നിർമാണത്തിനായി മുറിച്ചുമാറ്റാൻ അടയാളപ്പെടുത്തിയ മരങ്ങളുടെ പട്ടികയിൽ ഇവ ഉൾപെട്ടിരുന്നില്ല. പാതയോരത്തെ തണൽമരങ്ങളിൽ കുറച്ചെണ്ണമെങ്കിലും നിലനിന്നോട്ടെയെന്ന് നാട്ടുകാരും ആഗ്രഹിച്ചതാണ്.

പക്ഷേ സർവീസ് റോഡ് നിർമാണത്തിനായി ഇവിടെ മണ്ണ് ഇടിച്ചുതാഴ്ത്തിയപ്പോൾ ഈ മരങ്ങളുടെ ഒരുവശത്തെ വേരുകളത്രയും അറ്റുപോയി. പഴയ റോഡിനേക്കാൾ രണ്ടു മീറ്ററിലധികം താഴ്ചയിലാണ് പുതിയ സർവീസ് റോഡ് നിർമിച്ചത്. ഇതോടെ ഇവിടെനിന്ന് ജല അതോറിറ്റി ഓഫീസിലേക്കുള്ള റോഡും ഇതിന് സമാനമായി ഇടിച്ചുതാഴ്ത്തേണ്ടിവന്നു. അങ്ങനെയാണ് ഈ മരങ്ങളുടെ മറ്റൊരു വശത്തും മണ്ണിടിക്കേണ്ടി വന്നത്.

ഇപ്പോൾ അവശേഷിക്കുന്ന രണ്ടു വശങ്ങളിൽ മാത്രമാണ് മണ്ണും വേരുകളുമുള്ളത്. ഇളകിക്കിടക്കുന്ന മണ്ണായതിനാൽ അത് മഴയിൽ ഇടിഞ്ഞുതാഴുമെന്നാണ് നാട്ടുകാരുടെ ആശങ്ക. അതോടെ മരങ്ങൾ മറിഞ്ഞുവീഴും. തൊട്ടടുത്തുകൂടി കടന്നുപോകുന്ന വൈദ്യുത കമ്പികൾക്കു മുകളിലേക്കാവും ഇവ വീഴുകയെന്നത് ആശങ്ക ഇരട്ടിപ്പിക്കുന്നു.

ദേശീയപാതയുടെ സർവീസ് റോഡിലൂടെയും ജല അതോറിറ്റി ഓഫീസിലേക്കുള്ള റോഡിലൂടെയും മിക്ക സമയങ്ങളിലും നിരവധി വാഹനങ്ങളും ആളുകളും കടന്നുപോകുന്നതാണ്. ജല അതോറിറ്റിയുടെ സ്റ്റാഫ് ക്വാർട്ടേഴ്സിലെ താമസക്കാരും സ്കൂൾ തുറന്നാൽ കുട്ടികളുമെല്ലാം ഇതുവഴിയാണ് പോകുന്നത്.

നഗരത്തിലും സമീപ പഞ്ചായത്തുകളിലും കുടിവെള്ളമെത്തിക്കുന്ന ബാവിക്കര ശുദ്ധജല പദ്ധതിയുടെ ജലസംഭരണി സ്ഥിതി ചെയ്യുന്നതും ജല അതോറിറ്റി ഓഫീസിനു സമീപമാണ്. ഇതുമായി ബന്ധപ്പെട്ട പൈപ്പുകളെല്ലാം കൂടുതൽ ആഴത്തിൽ മാറ്റി സ്ഥാപിക്കുന്നതിനു വേണ്ടിയും ഇവിടെ കുഴിയെടുക്കേണ്ടിവന്നിട്ടുണ്ട്. ഇതെല്ലാംകൊണ്ട് ഈ ഭാഗത്തെ മണ്ണത്രയും ഇളക്കിക്കിടക്കുകയാണ്. മഴക്കാലം തുടങ്ങുന്നതിനുമുമ്പ് ഈ മരങ്ങൾ മുറിച്ചുമാറ്റാനുള്ള അടിയന്തിര നടപടികൾ ജില്ലാ ഭരണകൂടത്തിന്‍റെ ഭാഗത്തുനിന്നുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.