വിദേശ മെഡിക്കൽ ബിരുദധാരികൾക്ക് സ്റ്റൈപ്പന്‍റ് അനുവദിക്കാനാവില്ലെന്ന്
Sunday, May 5, 2024 12:56 PM IST
കൊല്ലം : വിദേശത്ത് നിന്നും മെഡിക്കൽ ബിരുദമെടുക്കുന്നവർക്ക് സംസ്ഥാനത്ത് ഇന്‍റേൺഷിപ്പിന് സ്റ്റൈപ്പന്‍റ് അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കാനാവില്ലെന്ന് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

വിദേശ മെഡിക്കൽ ബിരുദധാരികൾക്ക് ഇന്‍റേൺഷിപ്പ് സ്റ്റൈപ്പന്‍റ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പരാതികളിൽ കമ്മീഷൻ അംഗം വി.കെ .ബീനാകുമാരി ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി.

2022 മാർച്ച് നാലിന് പുറത്തിറങ്ങിയ സർക്കുലർ പ്രകാരം വിദേശ സർവകലാശാലകളിൽ നിന്നും മെഡിക്കൽ ബിരുദം നേടി സംസ്ഥാനത്ത് ഇന്‍റേൺഷിപ്പിന് എത്തുന്നവർക്ക് സ്റ്റൈപ്പന്‍റ് നൽകണമെന്ന് ദേശീയ മെഡിക്കൽ കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടുവർഷത്തെ ഇന്റേൺഷിപ്പ് ചെയ്യുന്നവർക്ക് രണ്ടാമത്തെ വർഷം മാത്രം സ്റ്റൈപ്പന്‍റ് അനുവദിച്ചാൽ മതിയെന്നും ഇക്കാര്യം അതാത് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്നും മെഡിക്കൽ കമ്മീഷൻ അറിയിച്ചിട്ടുള്ളതായി സർക്കാർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

ഇത്തരത്തിൽ 300 ലധികം വിദ്യാർഥികൾ സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ ഇന്‍റേൺഷിപ്പ് ചെയ്യുന്നുണ്ട്. നിലവിൽ സർക്കാർ മെഡിക്കൽ കോളേജുകളിൽ ഇന്‍റേൺഷിപ്പ് ചെയ്യുന്ന വിദേശ മെഡിക്കൽ ബിരുദധാരികളിൽ നിന്നും ഫീസ് ഈടാക്കുന്നില്ല. ഈ സാഹചര്യത്തിൽ വലിയൊരു സാമ്പത്തിക ബാധ്യത നേരിടേണ്ടി വരുമെന്നും സർക്കാർ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ കേസ് തീർപ്പാക്കി. 13 പരാതികൾ തീർപ്പാക്കികൊണ്ടാണ് കമ്മീഷൻ ഉത്തരവ്.