പൂവത്തൂർ പടിഞ്ഞാറ് പള്ളിയോടത്തിന്‍റെ മലർത്തൽ കർമം നടന്നു
Monday, April 29, 2024 4:00 AM IST
കോഴഞ്ചേരി: വഞ്ചിപ്പാട്ടിന്‍റെയും വായ്ക്കുരവയുടെയും അകമ്പടിയോടെ പൂവത്തൂർ പടിഞ്ഞാറ് പള്ളിയോടത്തിന്‍റെ മലർത്തൽ കർമം ഇന്നലെ രാവിലെ പള്ളിയോട സേവാസംഘം പ്രസിഡന്‍റ് കെ.എസ്. രാജൻ മൂലവീട്ടിൽ നിർവഹിച്ചു.

കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. സുജാത, അംഗങ്ങളായ എൻ.സി. രാജേന്ദ്രൻ നായർ, ഓമനകുട്ടൻ നായർ, പള്ളിയോട സേവാസംഘം സെക്രട്ടറി പാർഥസാരഥി ആർ. പിള്ള, വിവിധ കരകളിൽനിന്നുള്ള പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഏരാവ് മാതാവ് പലകകൾ അടങ്ങുന്ന അടിത്തട്ടും ചില്ലോരായവും അച്ചിൽ ഘടിപ്പിച്ച ശേഷം രണ്ട് ചെയിൽ ബ്ലോക്കുകൾ ഉപയോഗിച്ചാണ് പള്ളിയോടം മലർത്തിയത്.

ചടങ്ങുകൾക്ക് മുന്നോടിയായി ആറന്മുള പാർഥസാരഥി ക്ഷേത്രം, പൂവത്തൂർ കവലയിൽ ദേവീ ക്ഷേത്രം, പന്നിപ്രയർ ശിവക്ഷേത്രം, തൃക്കണ്ണപുരം മഹാവിഷ്ണക്ഷേത്രം, ശാസ്താകാവ് ക്ഷേത്രം എന്നിവിടങ്ങളിൽ വഴിപാടുകൾ നടത്തി. വിശിഷ്ടാതിഥികളെ പൂവത്തൂർ ജംഗ്ഷനിൽനിന്നും സ്വീകരിച്ച് മാലിപ്പുരയിലേക്ക് ആനയിച്ചു. പ്രധാന ശില്പികളായ ചങ്ങംകരി വേണു ആചാരി, മകൻ വിഷ്ണു വേണുആചാരി, സഹശില്പിമാർ, കരക്കാർ എന്നിവർ പള്ളിയോടത്തിന് ഇരുവശത്തുമായി നിലയുറപ്പിച്ചു.

തുടർന്ന് മലർത്തൽ കർമം നടന്നു. പള്ളിയോട നിർമാണ സമിതി ജനറൽ കൺവീനർ പ്രസന്നകുമാർ പനന്താനത്ത്, നിർമാണ സമിതി പ്രസിഡന്‍റ് പി.ആർ. പ്രമോദ് പുത്തൻപുരയ്ക്കൽ, പി.കെ. മുരളീധരൻ നായർ പടിഞ്ഞാറെ തിക്കോയിപ്പുറത്ത്, ട്രഷറർ എം.എൻ. ചന്ദ്രശേഖരപിള്ള ബിജുസദനം, കൺവീനർ എൻ.സി. ബാലചന്ദ്രൻ നായർ നല്ലൂർ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

47 കോൽ നീളവും 68 അംഗുലം ഉടമയും 18 അടി അമർകിളർച്ചയുമുള്ള പള്ളിയോടത്തിന്‍റെ ശേഷിച്ച നിർമാണം പൂത്തിയാക്കി ചിങ്ങമാസത്തിൽ നീരണിയൽ കർമം നടത്തുമെന്നു ഭാരവാഹികൾ അറിയിച്ചു.