ജയരാജന്‍-ജാവദേക്കര്‍ കൂടിക്കാഴ്ച അന്തര്‍ധാര വ്യക്തമാക്കുന്നതെന്നു പുതുശേരി
Monday, April 29, 2024 4:00 AM IST
തിരുവല്ല: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനും ബിജെപി അഖിലേന്ത്യ വക്താവും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവഡേക്കറും തമ്മില്‍ നടന്നുവെന്നു വെളിപ്പെട്ടിരിക്കുന്ന കൂടിക്കാഴ്ച അത്യന്തം ഞെട്ടിക്കുന്നതാണെന്നും പുറത്തു നടത്തുന്ന ആക്രോശത്തിനപ്പുറത്ത് രൂപപ്പെട്ട അന്തര്‍ധാരയുടെ ആഴമാണ് ഇത് വ്യക്തമാക്കുന്നതെന്നും കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോസഫ് എം. പുതുശേരി.

രാഷ്‌ട്രീയ സദാചാരത്തിന്‍റെ അടിവേര് അറുത്ത് സ്വാര്‍ഥ ലക്ഷ്യങ്ങള്‍ക്കും സങ്കുചിത നേട്ടങ്ങള്‍ക്കുമായി ഏതു തറവേലയും കാണിക്കുമെന്നാണ് ഇത് തെളിയിക്കുന്നതെന്നും പുതുശേരി പറഞ്ഞു. മുഖ്യമന്ത്രിയുടെ അറിവോടെ അരങ്ങേറിയ ഈ രഹസ്യബന്ധത്തിന്‍റെ ചുരുള്‍ നിവര്‍ന്നപ്പോള്‍ ഇ.പി. ജയരാജന്‍ ജാഗ്രത പുലര്‍ത്തേണ്ടതായിരുന്നുവെന്നു പറഞ്ഞു. തന്‍റെ പങ്കു മറച്ചുവച്ച് ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിയാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം വൃഥാ വ്യായാമമായി പരിണമിക്കുകയേ ഉള്ളൂവെന്നും പുതുശേരി പറഞ്ഞു.