വെച്ചൂച്ചിറയില്‍ പമ്പിംഗ് മുടങ്ങി; ജലവിതരണം തടസപ്പെടുന്നത് പതിവായി
Sunday, May 12, 2024 3:53 AM IST
റാന്നി: വെച്ചൂച്ചിറ ജലവിതരണ പദ്ധതിയുടെ പെരുന്തേനരുവിയില്‍ പമ്പിംഗ് തടസപ്പെട്ടിട്ടും അധികൃതര്‍ അനാസ്ഥ തുടരുന്നതായി ആക്ഷേപം. കടുത്ത വേനലില്‍ ജലക്ഷാമം രൂക്ഷമായിരിക്കുന്ന സമയത്ത് പമ്പിംഗ് മുടങ്ങുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞ രണ്ടുദിവസം തുടര്‍ച്ചയായി പമ്പിംഗ് നടന്നില്ല. മോട്ടോര്‍ സ്റ്റാര്‍ട്ട് ചെയ്യുന്ന പാനല്‍ ബോര്‍ഡിലെ കോണ്‍ട്രാക്‌ട് തകരാറാണ് പന്പിംഗ് മുടങ്ങാനിടയാക്കിയത്.

പമ്പിംഗ് നിലച്ചതോടെ വെച്ചൂച്ചിറ പഞ്ചായത്ത് പൂര്‍ണമായും നാറാണംമൂഴി, പഴവങ്ങാടി പഞ്ചായത്തുകളില്‍ ഭാഗികമായും ശുദ്ധജലവിതരണം നിലച്ചു. നേരത്തേ ഇരുപതു മണിക്കൂര്‍ പമ്പിംഗ് നടത്തിയിരുന്ന പെരുന്തേനരുവിയില്‍ വേനല്‍ കടുത്തതോടെ മുഴുവന്‍ സമയ പമ്പിംഗാണ് നടക്കുന്നത്. ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാതെയാണ് മുഴുവന്‍ സമയ പമ്പിംഗ് ആരംഭിച്ചതെന്നും ആരോപണമുയരുന്നുണ്ട്.

കൂടുതല്‍ സമയം പമ്പിംഗ് നടത്തുന്നതിനുള്ള ശേഷി മോട്ടോറിനും പാനല്‍ബോര്‍ഡിലും വരുത്തേണ്ടതുണ്ട്. ഇതാണു തുടര്‍ച്ചയായ തകരാറുകള്‍ക്കു പ്രധാന കാരണം. സ്റ്റാര്‍ട്ടര്‍ തകരാര്‍ ജലഅഥോറിറ്റിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

പമ്പാനദിയിലെ പെരുന്തേനരുവിയില്‍ നിര്‍മിച്ചിട്ടുള്ള കിണറ്റില്‍നിന്ന് വെള്ളം പമ്പ് ചെയ്ത് ആശ്രമം പ്ലാന്‍റില്‍ ശുദ്ധീകരിച്ച് വിതരണം നടത്തുന്ന പദ്ധതിയാണിത്. പെരുന്തേനരുവിയില്‍ വെള്ളം കുറഞ്ഞതും പ്രതിസന്ധിക്കു കാരണമായിട്ടുണ്ട്.

പദ്ധതിയുടെ കിണറ്റില്‍ വെള്ളം കുറയുന്നതും പമ്പിംഗിനെ ബാധിച്ചിരുന്നു. പമ്പാനദിയില്‍ ജലവൈദ്യുത പദ്ധതിക്കായി സംഭരണി സ്ഥാപിച്ചതോടെ താഴേക്ക് വെള്ളമൊഴുക്ക് കുറഞ്ഞിരുന്നു. ഡാമിനോടു ചേര്‍ന്ന് എരുമേലി പദ്ധതിക്കുവേണ്ടി കിണര്‍ സ്ഥാപിച്ച് വെള്ളം പമ്പ് ചെയ്യുന്നത്.

പ്ലാവേലിനിരവ്, തലമുട്ടിയാനിപ്പാറ, കുംഭിത്തോട്, കുന്നം, അച്ചടിപ്പാറ എന്നിവിടങ്ങളിലാണ് വെച്ചൂച്ചിറ പദ്ധതിയുടെ സംഭരണികള്‍. റോഡ് പണിക്കിടെ പൈപ്പുകള്‍ പൊട്ടിയതു മൂലം പദ്ധതിയുടെ ഭാഗമായ കുംഭിത്തോട്, കുന്നം, അച്ചടിപ്പാറ സംഭരണികളില്‍ രണ്ടു വര്‍ഷത്തോളമായി ജലവിതരണം മുടങ്ങിയിരുന്നു.

ഇവിടങ്ങളില്‍ ഇപ്പോള്‍ ഭാഗികമായി മാത്രമേ ജലവിതരണം നടക്കുന്നുള്ളൂ. പമ്പിംഗ് തടസപ്പെടുന്നതു മൂലം നവോദയ, പോളിടെക്‌നിക് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെയും ബാധിക്കും. കുടിവെള്ളം മുടങ്ങുന്ന സാഹചര്യം കണക്കിലെടുത്ത് ബദല്‍ സംവിധാനമൊരുക്കാന്‍ പഞ്ചായത്തോ, ജലഅഥോറിറ്റിയോ തയാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.