വേനൽച്ചൂടിൽ തളർന്ന് ക്ഷീര മേഖല; പാൽ ഉത്പാദനം ഗണ്യമായി കുറഞ്ഞു
Monday, April 29, 2024 11:21 PM IST
തിരുവല്ല: വേനൽ കടുത്തതോടെ ക്ഷീരകർഷകർ പ്രതിസന്ധിയിൽ. വേനലിൽ പച്ചപ്പുല്ലിന്‍റെയും തീറ്റയുടെയും ലഭ്യത കുറഞ്ഞതോടെ പശുക്കളിൽനിന്നും ലഭിക്കുന്ന പാലിന്‍റെ അളവ് വൻതോതിൽ കുറഞ്ഞു. ഉത്പാദനം കുറഞ്ഞതോടെ ക്ഷീരകർഷകരും പ്രതിസന്ധിയിലായി. നിലങ്ങളും പറമ്പുകളും ഉണങ്ങിക്കരിഞ്ഞതോടെ കന്നുകാലികൾക്ക് തീറ്റയ്ക്കും ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.

വേനലിന്‍റെ ആരംഭത്തിൽ തന്നെ പാൽ ഉത്പാദനത്തിൽ ഗണ്യമായ കുറവ് ഉണ്ടായി. മലയോരത്തെയും അപ്പർകുട്ടനാട്ടിലെയും ക്ഷീരകർഷകരെ ഇത് ഒരുപോലെ ബാധിച്ചു. കഴിഞ്ഞ നാലുമാസമായി പത്തനംതിട്ട ജില്ലയിലെ ക്ഷീരസംഘങ്ങളിൽ പാലിന്‍റെ അളവിൽ 50 ശതമാനം കുറവുണ്ടായി. പല സംഘങ്ങളിൽനിന്നും മിൽമയിലേക്ക് നൽകാൻ പാൽ ഇല്ലാത്ത സ്ഥിതിയുണ്ട്. മിൽമയും പാൽക്ഷാമത്തിൽ ബുദ്ധിമുട്ടുകയാണ്.

അപ്പർകുട്ടനാട് മേഖലകളിലെ ക്ഷീരസംഘങ്ങളിൽ പാൽ ശേഖരണത്തിൽ ഗണ്യമായ കുറവ് ഉണ്ടായതായി സംഘം അധികൃതർ പറയുന്നു. വേനലിന്‍റെ രൂക്ഷതയിൽ പാലിനും തൈരിനും ആവശ്യക്കാർ ഏറെയാണ്. ചെറുകിട ക്ഷീര കർഷകർ പാൽ ഏറെയും വീടുകളിൽ തന്നെ വിൽക്കുകയാണ്.

കന്നുകാലികളുടെ ആരോഗ്യത്തെയും ബാധിച്ചു

ചൂട് കൂടിയതോടെ പശുക്കളിൽ തളർച്ച ഏറുകയും തീറ്റ എടുക്കുന്നതിൽ മടിക്കുകയും ചെയ്യുന്നതായി കർഷകർ പറയുന്നു. മലയോര മേഖലയിൽ ജലക്ഷാമവും രൂക്ഷമാണ്. പശുവിനു നൽകാനും കുളിപ്പിക്കാനും വെള്ളമില്ലാത്ത സ്ഥിതിയുണ്ട്. തോടുകളും നീർച്ചാലുകളും വരണ്ടതോടെ പശുക്കൾക്ക് വെള്ളവും ലഭ്യമല്ലെന്നായി.

കാലിത്തീറ്റയുടെയും പിണ്ണാക്കിന്‍റെയും വില അനിയന്ത്രിതമായി വർധിച്ചു. പുല്ലും മറ്റും ലഭ്യമല്ലാതെയുമായി. തമിഴ്നാട്ടിൽനിന്നെത്തിക്കുന്ന വൈക്കോലാണ് തീറ്റയായി നൽകുന്നത്. ഇതാകട്ടെ പൂർണമായി വിശ്വസിച്ച് കന്നുകാലികൾക്ക് നൽകാനുമാകുന്നില്ല. പാടശേഖരങ്ങളിൽ മേയാൻ വിട്ടാലും തീറ്റ ഇല്ലെന്ന സ്ഥിതിയായിട്ടുണ്ട്. പകൽച്ചൂടിന്‍റെ കാഠിന്യം ഏറെയായതിനാൽ കൊയ്ത്തു കഴിഞ്ഞ പാടങ്ങളിലേക്ക് കന്നുകാലികളെ മേയാൻ വിടാനുമാകുന്നില്ല.

വേനലിന്‍റെ രൂക്ഷത ഏറിയതോടെ ക്ഷീരകർഷകർക്ക് സാന്പത്തിക ബാധ്യതയും ഏറുകയായിരുന്നു. വേനൽമഴ ശക്തമായാൽ തീറ്റപ്പുല്ല് ലഭ്യമാകുമെന്നാണ് പ്രതീക്ഷ.

ചൂടില്‍ ദുരിതം അനുഭവിക്കുന്ന ക്ഷീരമേഖലയ്ക്ക് പ്രത്യേക പരിഗണന വേണമെന്നാണ് കർഷകരുടെ ആവശ്യം. എന്നാൽ. മൃഗസംരക്ഷണ വകുപ്പ് ഇതൊന്നും അറിഞ്ഞ മട്ടിൽ അല്ല. പാൽ ഉത്പാദനത്തിലുണ്ടായ കുറവിനെ സംബന്ധിച്ചും വകുപ്പുതലത്തിൽ അന്വേഷണമുണ്ടായിട്ടില്ല.
മൃഗാശുപത്രിയുടെ നേതൃത്വത്തില്‍ വേനല്‍ക്കാല ക്യാന്പുകള്‍ നടത്തി മിനറല്‍ മിക്‌സ്ചര്‍ മുൻകാലങ്ങളിൽ നൽകിയിരുന്നു. ക്ഷീര കർഷകരെ തൊഴിൽ ഉറപ്പിൽ ഉൾപ്പെടുത്തണമെന്നാവശ്യവും വർഷങ്ങളായി നിലനിൽക്കുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്കു പരിഹാരമാകാത്തതും ക്ഷീരമേഖലയെ തളർത്തുന്നു.