അടൂർ നഗരം തെരുവുനായ്ക്കൾ കൈയടക്കി
Monday, April 29, 2024 11:21 PM IST
അടൂർ: നഗരത്തിലും സമീപ പഞ്ചായത്തുകളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം. നായ്ക്കളെ ഭയന്ന് പുറത്തിറങ്ങാനാകുന്നില്ല. വഴിയാത്രക്കാരടക്കം നിരവധിയാളുകളെ ഇതിനോടകം നായ്ക്കൾ ആക്രമിച്ചെങ്കിലും നടപടിയില്ലാത്തതിൽ വ്യാപക പ്രതിഷേധം.

അടൂർ നഗരത്തിൽ കെഎസ്ആർടിസി ജംഗ്ഷൻ, ജനറൽ ആശുപത്രിപ്പടി, സെൻട്രൽ ജംഗ്ഷൻ എന്നിവിടങ്ങളിലായി തെരുവുനായ്ക്കൾ തന്പടിച്ചിരിക്കുകയാണ്. കൂടാതെ നഗരത്തിലെ പ്രധാന റോ ഡിലേക്ക് എത്തുന്ന ഉപ പാതകളിലും ശ്രീമൂലം മാർക്കറ്റിനു മുൻവശത്തും നിരവധി നായ്ക്കളാണ് താവളം ആക്കിയിരിക്കുന്നത്. വിവിധ ആവശ്യങ്ങൾക്ക് നഗരത്തിലെത്തുന്ന നിരവധിയാളുകളെ ഇതിനോടകം നായ്ക്കൾ ആക്രമിച്ചു. വ്യാപാര സ്ഥാപനങ്ങൾ, പൊതുസ്ഥാപനങ്ങൾ എന്നിവയുടെ പരിസരത്തു തന്പടിക്കുന്ന നായ്ക്കൾ അവിടെനിന്നു മാറാത്തതു കാരണം ഇവിടങ്ങളിലേക്ക് എത്തേണ്ടവരും ഏറെ ബുദ്ധിമുട്ടിലാകുകയാണ്.

ഇരുചക്രവാഹന
യാത്രക്കാർക്ക് ഭീഷണി

തെരുവുനായ്ക്കളുടെ ഭീഷണി ഏറെ നേരിടുന്നത് ഇരുചക്രവാഹന യാത്രക്കാരാണ്.
നഗരത്തിലും ഉപറോഡുകളിലുമായി യാത്ര ചെയ്യുന്നവർക്കുനേരെ നായ്ക്കൾ കുരച്ചുകൊണ്ട് ചാടാറുണ്ട്. വാഹനങ്ങൾക്കു മുന്പിലേക്കും നായ്ക്കൾ ചാടുന്നത് അപകടങ്ങൾക്കു കാരണമാകുന്നു. വഴിയാത്രക്കാർക്കുനേരെയും നായ്ക്കളുടെ ശല്യമുണ്ട്. നായ്ക്കളെ ഭയന്ന് ഓടുന്നതിനിടെ വീണു പരിക്കേറ്റവരും നിരവധിയാണ്. പ്രായമായവരും കൊച്ചുകുട്ടികളുമാണ് നായ്ക്കളെ ഭയന്ന് അപകടത്തിൽപെടുന്നവരിൽ ഏറെയും.

മാലിന്യം തള്ളുന്നു

കെഐപി കനാൽ പരിസരത്ത് ഹോട്ടൽ മാലിന്യങ്ങളും അറവു മാടുകളുടെ അവശിഷ്ടങ്ങളും തള്ളുന്നതു മൂലം ഇവ ഭക്ഷിക്കാൻ കൂട്ടത്തോടെയാണ് കനാൽ റോഡിൽ നായ്ക്കൾ കിടക്കുന്നത്.
കനാൽറോഡിലൂടെ എത്തുന്നവരെ ഇവ ആക്രമിക്കാറുണ്ട്. ഇരുചക്ര വാഹനങ്ങൾക്കു പിന്നാലെ നായ്ക്കൾ കുരച്ചുകൊണ്ട് ചാടുന്നതും പതിവു സംഭവം. ഇത്തരത്തിൽ നായക്കൂട്ടം പിന്നാലെ പായുന്നതു കണ്ട് നിയന്ത്രണം വിട്ട് ബൈക്ക് യാത്രക്കാർ അപകടത്തിൽപെടാറുമുണ്ട്.
ഏറത്ത് ഗ്രാമപഞ്ചായത്തിലെ വടക്കടത്തുകാവ്, ചൂരക്കോട്, വെള്ളക്കുളങ്ങര, വെള്ളാരംകുന്ന്, ശ്രീനാരായണപുരം, അന്തിച്ചിറ, ചിറ്റാണിമുക്ക്, വയല, നെടുംകുന്ന് ഭാഗങ്ങളിലും തെരുവുനായ്ക്കൾ യാത്രക്കാർക്കു നേരെ ശല്യക്കാരായി മാറുകയാണ്.

പറക്കോട് അനന്തരാമപുരം മാർക്കറ്റിലും തെരുവുനായ ശല്യം രൂക്ഷമാണ്.

നായ കടിച്ച് മരണം

തെരുവുനായയുടെ കടിയേറ്റയാൾ വെള്ളക്കുളങ്ങരയിൽ മരിച്ചത് കഴിഞ്ഞയാഴ്ചയാണ്. വെള്ളക്കുളങ്ങരയിൽ സ്വന്തം സ്ഥാപനം നടത്തിവന്നയാൾക്ക് കടിയേറ്റെങ്കിലും ചികിത്സ തേടിയിരുന്നില്ല. പേ വിഷബാധയേറ്റ് മരിക്കുകയായിരുന്നു.

അടൂർ നഗരത്തിലും പരിസരങ്ങളിലുമായി കഴിഞ്ഞ രണ്ടുമാസത്തിനിടെ ഒരു ഡസനോളം പേർക്ക് നായയുടെ കടിയേറ്റിട്ടുണ്ട്. തെരുവുനായ്ക്കളുടെ ശല്യം തടയുന്നതിന് നഗരസഭയോ സമീപ പഞ്ചായത്തുകളോ പദ്ധതി തയാറാക്കിയിട്ടില്ല.

എബിസി പദ്ധതി നഗരത്തിൽ പ്രായോഗികമായിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്.

എബിസി പദ്ധതിയിലൂടെ തെരുവുനായ്ക്കളുടെ വന്ധ്യംകരണം നടത്താനുള്ള സംവിധാനം നഗരസഭയും സമീപ പഞ്ചായത്തുകളും സംയുക്തമായി നടപ്പാക്കണമെന്ന നിർദേശമാണ് ജില്ലാ ആസൂത്രണ സമിതി നൽകിയത്.

കൊടുമൺ കേന്ദ്രീകരിച്ച് എബിസി കേന്ദ്രം വരുമെന്ന പ്രതീക്ഷയിലായിരുന്ന നഗരസഭ. എന്നാൽ, ഇതു സാധ്യമാകാതെ വന്നതോടെ പദ്ധതിയും പാളി. ഇതോടെ തെരുവുനായ്ക്കളെ ഭയന്ന് അടൂർ നിവാസികൾക്ക് പുറത്തിറങ്ങാനാകാത്ത സ്ഥിതിയുമായി.