ഹൈവേ സൈഡിൽ ആളില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് മോഷണം: പ്രതി അറസ്റ്റിൽ
Tuesday, May 7, 2024 10:45 PM IST
അന്പലപ്പുഴ: ഹൈവേ സൈഡിൽ ആളില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്ന പ്രതി അറസ്റ്റിൽ. പുന്നപ്ര ഹൈവേയിലെ പൂട്ടിയിട്ട വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ കേസിൽ നീർക്കുന്നം പുതുവൽ വീട്ടിൽ വിക്രമന്‍റെ മകൻ അജിത്ത് (37) ആണ് അറസ്റ്റിലായത്.

പ്രതി ഒന്നാം തീയതി പുലർച്ചെ ഒന്നിന് കൂട്ടാളിയുമൊത്ത് സ്കൂട്ടറിൽ എരമല്ലൂർനിന്നു ഓച്ചിറ വരെ പോകുന്നതിനിടയിലായിരുന്നു മോഷണം നടത്തിയത്. ഹൈവേ ഭാഗത്ത് ഗേറ്റ് താഴിട്ട് പൂട്ടിയിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ പ്രതികൾ സ്കൂട്ടർ നിർത്തി വീട് കുത്തിത്തുറന്ന് മോഷണം നടത്തുന്നതാണ് രീതി.

പറവൂർ ചിന്മയ സ്കൂളിനു സമീപം നിഥിൻ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് പ്രതികൾ ഒന്നിന് പുലർച്ചെ മോഷണം നടത്തിയത്. രാത്രി കറണ്ട് ഇല്ലാതിരുന്നതിനാൽ കുട്ടികളുമൊത്ത് ബന്ധുവീട്ടിൽ പോയിരിക്കുകയായിരുന്നു നിഥി ൻ. ഈ സമയം പ്രതികൾ വീട് പാര ഉപയോഗിച്ച് കുത്തിത്തുറക്കുകയും കുഞ്ഞിന്‍റെ ആഭരണവും ഷൂസും വാച്ചും കത്തികളും ഉൾപ്പെടെ 25,000 രൂപയോളം വിലവരുന്ന സാധനങ്ങളും മോഷ്ടിക്കുകയുമായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയിലേക്ക് എത്തുകയും ഉപയോഗിച്ച വാഹനവും മോഷ്ടിച്ചെടുത്ത സ്വർണവും കത്തികളും കണ്ടെടുത്തു. മോഷ്ടിച്ചെടുത്ത സ്വർണം ഇയാൾ തന്‍റെ മകളുടെ പഠന ആവശ്യത്തിനാണെന്ന് പറഞ്ഞ് ജ്വല്ലറിയിൽ എത്തി തെറ്റിദ്ധരിപ്പിച്ച് വിൽക്കുകയായിരുന്നു. ഇയാളുടെ കൂട്ടുപ്രതി വാടകയ്ക്കു താമസിക്കുന്ന വീട്ടിൽനിന്നു നിഥിന്‍റെ നഷ്ടപ്പെട്ട വാച്ചും മറ്റും കണ്ടെത്തിയിട്ടുണ്ട്.

കൂട്ടുപ്രതിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി. പുന്നപ്ര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ നിർമൽ ബോസിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ആനന്ദ് വി.എൽ, എഎസ്ഐ അനസ്, സിപിഒ വിനിൽ, സജു സത്യൻ, സിദ്ദിഖ്, ബിനുകുമാർ, വിനീഷ് എന്നിവർ അടങ്ങുന്ന അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ ഡ് ചെയ്തു.