അവർ വൈകല്യങ്ങളെ പൊരുതിത്തോൽപ്പിച്ചു
Thursday, May 9, 2024 2:39 AM IST
തലയോലപ്പറമ്പ്: നീർപ്പാറ അസീസി മൗണ്ട് ബധിര വിദ്യാലയത്തിന് എസ്എസ്എൽസി പരീക്ഷയിൽ തുടർച്ചയായി 28-ാം തവണയും നൂറുമേനി വിജയം.

പരീക്ഷ എഴുതിയ ഏഴു ആൺകുട്ടികളും എട്ടു പെൺകുട്ടികളും മികച്ച വിജയം നേടി. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി ബി. സാനിയ ബെന്നി സ്കൂളിന്‍റെ അഭിമാനമായി. ശ്രവണ പരിമിതികളോട് പൊരുതി പരീക്ഷയിൽ മികച്ച വിജയം നേടിയ നീർപ്പാറയിലെ വിദ്യാർഥികൾ കലാ-കായിക പ്രവർത്തിപരിചയമേളകളിലും മികവു പുലർത്തുന്നു.

മുങ്ങിമരണങ്ങൾ വർധിക്കുന്നതു കണക്കിലെടുത്ത് സ്കൂളിൽ തീർത്ത നീന്തൽക്കുളത്തിൽ കുട്ടികളെ നീന്തലും അഭ്യസിപ്പിക്കുന്നുണ്ട്. ഗവ. എയ്ഡഡ് വിദ്യാലയമായതിനാൽ സൗജന്യ ഭക്ഷണവും ഹോസ്റ്റൽ സൗകര്യവും ഇവിടെ ലഭ്യമാണെന്ന് ഹെഡ്മിസ്ട്രസ് സിസറ്റർ റീനാ തോമസ് പറഞ്ഞു.