കത്തുന്ന വേനൽ: ക്ഷീര മേഖല പ്രതിസന്ധിയിൽ
Tuesday, April 30, 2024 11:21 PM IST
തൊടുപുഴ: കത്തി നിൽക്കുന്ന വേനൽച്ചൂട് ജില്ലയിലെ ക്ഷീരകർഷകരെയും പ്രതിസന്ധിയിലാക്കി. കനത്ത ചൂടിനെ തുടർന്നു ജില്ലയിൽ പാൽ ഉത്പാദനത്തിൽ വൻ ഇടിവു സംഭവിച്ചെന്നാണ് കർഷകർ ചൂണ്ടിക്കാട്ടുന്നത്. ഇതോടെ കർഷകരുടെ പ്രതിദിന വരുമാനത്തിലും വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്.

ക്ഷീരസംഘങ്ങളിൽ കർഷകർ എത്തിക്കുന്ന പാലിന്‍റെ അളവിൽ പകുതിയോളം കുറവു സംഭവിച്ചതായി സംഘം ഭാരവാഹികൾ പറഞ്ഞു. പാൽ വരവു കുറഞ്ഞതോടെ ചില സംഘങ്ങളുടെ പ്രവർത്തനവും താത്കാലികമായി നിലച്ചു.

എന്നാൽ എല്ലാ വർഷവും വേനൽക്കാലത്ത് അഞ്ചു ശതമാനത്തോളം പാൽ ഉത്പാദനം കുറയുമെന്നാണ് ക്ഷീരവികസന വകുപ്പ് അധികൃതർ പറയുന്നത്. ക്ഷീര കർഷകർക്ക് ലഭിക്കേണ്ട വേനൽക്കാല ഇൻസന്‍റീവും കൃത്യമായി ലഭിക്കാത്ത സാഹചര്യത്തിൽ പലരും ക്ഷീരമേഖല തന്നെ ഉപേക്ഷിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.

പ്രതിദിനം ശരാശരി 1,60,000 ലിറ്റർ പാലാണ് ജില്ലയിൽ ഉത്പാദിപ്പിക്കപ്പെടുന്നത്. ഇതു നിലവിൽ 1,50,000 ഓളം ലിറ്ററായി കുറഞ്ഞതായാണ് ക്ഷീര വികസന വകുപ്പിന്‍റെ കണക്ക്. എന്നാൽ ശുദ്ധജലത്തിനും പച്ചപ്പുല്ലിനും ക്ഷാമം നേരിട്ടു തുടങ്ങിയതോടെ പാൽ ഉദ്പാദനം ഇതിലും ഗണ്യമായി കുറഞ്ഞതായാണ് കർഷകർ ചൂണ്ടിക്കാട്ടുന്നത്.

കാലിത്തീറ്റ വില ഉയർന്നതോടെ ഉത്പാദനച്ചെലവിന് ആനുപാതികമായി പോലും പാൽ വിൽപ്പനയിൽനിന്നു വരുമാനം ലഭിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി. ഫെബ്രുവരി മുതൽ മേയ് വരെയുള്ള മാസങ്ങളിലാണ് പാൽ ഉത്പാദനത്തിൽ കുറവു വരുന്ന സമയം.

ഉത്പാദനം കുറഞ്ഞതോടെ ക്ഷീര സംഘങ്ങളിൽ പതിവായി പാൽ അളക്കുന്ന പല കർഷകരും ഇപ്പോൾ എത്തുന്നില്ലെന്ന് വണ്ണപ്പുറം ക്ഷീര സംഘം പ്രസിഡന്‍റ് എം.ടി. ജോണി പറഞ്ഞു. പലരും പശുക്കളെ വിറ്റ് ഈ മേഖല തന്നെ ഉപേക്ഷിച്ച നിലയിലാണ്. പാൽ വരവു കുറഞ്ഞതോടെ ക്ഷീരസംഘങ്ങളുടെ പ്രവർത്തനവും പ്രതിസന്ധിയിലായതായി അദ്ദേഹം പറഞ്ഞു.

ഇതിനിടെ ചൂടിന്‍റെ ആധിക്യം കണക്കിലെടുത്ത് ക്ഷീര കർഷകർക്ക് വേനൽക്കാലത്ത് നൽകിവന്നിരുന്ന ഇൻസെന്‍റീവും ഇത്തവണ കൃത്യമായി കർഷകരിലേക്കെത്തിയിട്ടില്ല. ക്ഷീരവികസന വകുപ്പും ജില്ലാ പഞ്ചായത്ത് ഉൾപ്പെടെ തദ്ദേശ സ്ഥാപനങ്ങളും മിൽമയും കർഷകർക്ക് വേനൽക്കാല ആനുകൂല്യം നൽകിവരുന്നുണ്ട്. കഴിഞ്ഞ സാന്പത്തിക വർഷം ജില്ലാ പഞ്ചായത്ത് മൂന്നു കോടിയും ക്ഷീര വികസനവകുപ്പ് നാലരക്കോടിയും കർഷകർക്ക് വേനൽക്കാല ഇൻസെന്‍റീവ് നൽകുന്നതിനായി അനുവദിച്ചിരുന്നു.

മിൽമ നൽകുന്ന വേനൽക്കാല ഇൻസന്‍റീവ് കർഷകർ അളക്കുന്ന പാലിന് ആനുപാതികമായാണ് നൽകുന്നത്. നിലവിൽ ആറു രൂപ ഒരു ലിറ്റർ പാലിന് മിൽമ അധികമായി നൽകുന്നുണ്ട്. എന്നാൽ ക്ഷീര വികസന വകുപ്പിൽനിന്നുള്ള ആനൂകൂല്യമാണ് വൈകുന്നതെന്ന് ക്ഷീര സംഘം ഭാരവാഹികൾ പറഞ്ഞു.

മൂന്നു മാസത്തെ ആനുകൂല്യം ആവശ്യപ്പെട്ട് കർഷകരുടെ ലിസ്റ്റ് അയച്ചെങ്കിലും ഒരു മാസത്തെ മാത്രമാണ് ലഭിച്ചതെന്ന് ഇവർ ചൂണ്ടിക്കാട്ടി. ഇതും മുഴുവൻ കർഷകർക്കും ലഭ്യമായിട്ടില്ല. അതിനാൽ കടുത്ത പ്രതിസന്ധിയിൽപ്പെട്ടിരിക്കുന്ന ക്ഷീരകർഷകർക്കായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാണ് കർഷകരുടെ ആവശ്യം.