കുടയത്തൂരിലും പുലി? നാട്ടുകാർ ആശങ്കയിൽ
Wednesday, May 8, 2024 11:25 PM IST
തൊടുപുഴ: കുടയത്തൂർ ജംഗ്ഷനു സമീപം പുലിയെ കണ്ടതായി വിവരം ലഭിച്ചതോടെ നാട്ടുകാർ ഭീതിയിൽ. വീടിനടുത്ത് പുലിയെ കണ്ടതായാണ് ജംഗ്ഷനു സമീപം വാടകയ്ക്കു താമസിക്കുന്ന കുടുംബം അധികൃതരെ അറിയിച്ചത്. ഒല്ലൂപ്പറന്പിൽ പ്രദീപിന്‍റെ മുറ്റത്തോട് ചേർന്നാണ് ചൊവ്വാഴ്ച രാത്രി പത്തോടെ പുലിയെന്നു സംശയിക്കുന്ന ജീവിയെ കണ്ടത്. പ്രദീപിന്‍റെ ഭാര്യ നിഷ, സഹോദരൻ രഞ്ജിത്ത് എന്നിവരാണ് ഇതിനെ കണ്ടത്. വീട്ടുമുറ്റത്തെ കൂട്ടിൽ ഉണ്ടായിരുന്ന നായ വലിയ ശബ്ദത്തോടെ കുരയ്ക്കുന്നത് കേട്ടാണ് രഞ്ജിത്ത് വീടിന്‍റെ മുൻവാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങിയത്. ഈ സമയം വീടിന്‍റെ താഴെ ഭാഗത്തുനിന്നും ഒരു പൂച്ചയെ ഓടിച്ചു കൊണ്ട് പുലി വളരെ വേഗം മുറ്റത്തിന് സമീപത്തേക്ക് കയറുന്നത് കണ്ടെന്നാണ് രഞ്ജിത്ത് പറയുന്നത്.

രഞ്ജിത്ത് ബഹളം വച്ച് വീടിനുള്ളിലേക്ക് ഓടിക്കയറുന്നതു കണ്ട നിഷ ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ വീട്ടിലേക്കുള്ള വഴിയിലൂടെ പുലി വേഗത്തിൽ മുകൾ ഭാഗത്തേക്ക് ഓടി പോകുന്നത് കണ്ടു. പുലി തന്നെയാണ് വീടിന് സമീപം എത്തിയതെന്ന് ഉറപ്പായതോടെ സമീപവാസികളെ വിവരം അറിയിക്കുകയായിരുന്നുവെന്നും ഇവർ പറഞ്ഞു. വാർഡ് മെംബർ ബിന്ദു സുധാകരൻ ഉടൻ തന്നെ വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചു. രാത്രിയിൽ തന്നെ വനം വകുപ്പ് അധികൃതർ എത്തി പ്രദേശത്ത് പരിശോധന നടത്തി. വീടിനു സമീപം പുലിയുടേതെന്നു സംശയിക്കുന്ന കാൽപ്പാടുകളും കണ്ടെത്തി.

എന്നാൽ കുടയത്തൂരിൽ പ്രദേശവാസികൾ കണ്ട അജ്ഞാത ജീവി പുലിയാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു.

പുലിയെ കണ്ടുവെന്ന് പറയുന്ന വീടിന് സമീപം കണ്ട കാൽപ്പാടുകൾ അവ്യക്തമാണ്. വ്യക്തതയുള്ള കാൽപ്പാടുകൾ പ്രദേശത്തു നിന്നും കണ്ടെത്താനായില്ല. പുലിയുടെ സാന്നിധ്യം ഉണ്ടെങ്കിൽ ആദ്യം അവ പട്ടി, ആട് തുടങ്ങിയ വളർത്തുമൃഗങ്ങളെ ആക്രമിക്കുകയാണ് പതിവ്. എന്നാൽ കുടയത്തൂരിൽ അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല. പുലിയാണോ എന്ന് ഉറപ്പുവരുത്താൻ കൂടുതൽ പരിശോധനകൾ ആവശ്യമാണ്. പുലിയെ കണ്ടുവെന്ന് പ്രദേശവാസികൾ പറയുന്നതിനാൽ രാത്രി സമയത്ത് ജാഗ്രത പാലിക്കണമെന്നും സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും വനം വകുപ്പ് അധികൃതർ വ്യക്തമാക്കി

മുട്ടം , കരിങ്കുന്നം പഞ്ചായത്തുകളിൽ വിവിധയിടങ്ങളിൽ പുലിയുടെ സാന്നിധ്യം വനംവകുപ്പ് ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. അടുത്തടുത്ത പഞ്ചായത്തുകളിൽ വിവിധയിടങ്ങളിൽ പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ നാട്ടുകാർ ഭയത്തോടെയാണ് കഴിയുന്നത്. രണ്ടാഴ്ച മുന്പ് അടൂർ മലയിൽ പുലിയെ കണ്ടതായി പ്രദേശവാസികൾ പറഞ്ഞിരുന്നു. അടൂർ മലയിൽ നിന്നും വളരെ എളുപ്പത്തിൽ ജനവാസം കുറവുള്ള മേഖലയിലൂടെ കുടയത്തൂർ ഭാഗത്ത് എത്താമെന്നും നാട്ടുകാർ പറഞ്ഞു.

ഭീതി അകറ്റാൻ നടപടി വേണം

കുടയത്തൂരിൽ പുലിയുടെ സാന്നിധ്യം സംശയിക്കപ്പെട്ടതോടെ പ്രദേശവാസികൾക്ക് ഉണ്ടായിരിക്കുന്ന ആശങ്ക അകറ്റാൻ വനം വകുപ്പ് അധികൃതർ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്ന് വാർഡ് മെംബർ ബിന്ദുസുധാകരൻ ആവശ്യപ്പെട്ടു. ഇപ്പോൾ പുലിയെ കണ്ട ഭാഗത്ത് നിരവധി കുടുംബങ്ങൾ താമസിക്കുന്നയിടമാണ്. ഇരുട്ട് വീണാൽ ആളുകൾ പുറത്തിറങ്ങാൻ തന്നെ ഭയക്കുകയാണ്. പ്രദേശവാസികളുടെ ഭീതി അകറ്റാൻ സത്വര നടപടികൾ സ്വീകരിക്കണമെന്ന് സഹ്യാദ്രി റസിഡൻസ് അസോസിയേഷൻ ഭാരവാഹികളും ആവശ്യപ്പെട്ടു.