പയർ കൃഷിയിൽ വിജയം വിളയിച്ച് ബിനീഷ്
Tuesday, April 30, 2024 2:05 AM IST
കൂത്താട്ടുകുളം: പയർ കൃഷിയിൽ വിജയം കൊയ്യുകയാണ് രാഷ്ട്രീയ പാർട്ടി നേതാവായ ബിനീഷ്. 80 സെന്‍റിൽ തുടങ്ങിയ പയർ കൃഷി വിജയിച്ചതോടെ ഈ വർഷം ഒരേക്കറിൽകൂടി കൃഷിയിറക്കി.

കൂത്താട്ടുകുളം സിപിഐ ലോക്കൽ സെക്രട്ടറിയും എംപിഐ ജീവനക്കാരനുമാണ്. പാരന്പര്യ കർഷക കുടുംബത്തിലെ അംഗമാണെങ്കിലും സ്വന്തമായി കൃഷി ചെയ്യാൻ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. തരിശുകിടക്കുന്ന കിഴകൊന്പ് ഉള്ളാന്പടം പാടശേഖരത്തിലെ 80 സെന്‍റ് സ്ഥലത്താണ് ആദ്യം ബിനീഷ് കൃഷിയിറക്കിയത്.

ഈ വർഷം ഒരു എക്കർ സ്ഥലത്തേക്കു കൂടി പയർ കൃഷിയിറക്കി. കാർഷിക കോളജിൽ വികസിപ്പിച്ചെടുത്ത ഉന്നത ഗുണനിലവാരമുള്ള ബീൻസ് പയറും കരിമണി പയറുമാണ് കൃഷിയിറക്കിയത്. പയറിനൊപ്പം ഇടക്കൃഷിയായി വെള്ളരിയും വാഴയും ഇടതൂർന്നു നിൽക്കുന്ന മനോഹര കാഴ്ചയാണുള്ളത്. ബിനീഷിന്‍റെ കൃഷിയിടത്തിൽ എത്തുന്നവർക്ക് പുതിയ ഇനം പയറിന്‍റെ രുചി അറിയാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. അതിലേക്കായി ഒരു കറിക്കുള്ള പയർ അവിടെ നിന്നു സൗജന്യമായി നൽകും. കൃഷിയിൽ ബിനീഷിനെ സഹായിക്കാൻ ഭാര്യ സുജിതയും കൃഷിയിടത്തിൽ എത്താറുണ്ട്.

ഇതര സംസ്ഥാന തൊഴിലാളികളാണ് കൃഷിപ്പണിയിലെ സഹായികൾ. എട്ട് ഏക്കർ വരുന്ന പാടശേഖരത്തിൽ ബിനീഷിനെ കൂടാതെ മാറ്റ് കർഷകരും കൃഷി ചെയ്യുന്നുണ്ട്. ആഴ്ചയിൽ 1000 കിലോയിൽ അധികം പയർ ഈ പാടശേഖരത്തിൽ നിന്ന് വിളവെടുക്കുന്നു. ഈ കർഷകരുടെ അധ്വാന ഫലത്തിന് നഗരസഭ പരിധിയിൽ തന്നെ ആവശ്യക്കാർ ഏറെയാണ്. പുതിയ ഇനം പയർ പരീക്ഷിക്കാൻ നിരവധി ആളുകൾ കൃഷിയിടത്തിലെത്തുന്നു.

ചുട്ടുപൊള്ളുന്ന വെയിലിൽ കർഷകർക്ക് ആശ്വാസമായി എംവിഐപി പ്രോജക്ടിന്‍റെ ഭാഗമായി മലങ്കരയിൽ നിന്ന് എത്തുന്ന വെള്ളം സദാസമയവും കൃഷിയിടങ്ങളിലേക്ക് എത്തുന്നു. അതിനാൽ‌ കൃഷിയിടത്തിൽ നൂറുമേനി വിളവാണുള്ളത്. അത്യാവശ്യഘട്ടങ്ങളിൽ ഉപയോഗിക്കാൻ കൃഷിയിടത്തിൽ ചെറിയ കുളവും ഉണ്ട്. വരുംകാലങ്ങളിൽ കിഴകൊന്പ് മേഖലയിലെ കൂടുതൽ ചെറുപ്പക്കാർ കൃഷിയിലേക്ക് ഇറങ്ങുമെന്ന പ്രതീക്ഷയിലാണ് ഈ യുവ കർഷകൻ.