ദാഹമകറ്റി നഗരസഭയുടെ തണ്ണീർപ്പന്തൽ ; 60 ദിനം പിന്നിട്ടു
Wednesday, May 1, 2024 7:08 AM IST
മൂവാറ്റുപുഴ : യാത്രികരുടെ ദാഹമകറ്റാൻ മൂവാറ്റുപുഴ നഗരസഭ കച്ചേരിത്താഴത്ത് തുറന്ന തണ്ണീർ പന്തൽ 60 ദിനം പിന്നിട്ടു. ഫെബ്രുവരി അവസാന വാരം തന്നെ പ്രത്യേകം തയാറാക്കിയ പന്തലിൽ തണ്ണീർ പന്തൽ തുറന്നിരുന്നു. തുടക്കത്തിൽ ദാഹമകറ്റാൻ പന്തലിൽ എത്തിയിരുന്നവരെക്കാൾ നാലിരട്ടി അധികം ആളുകളാണ് മാർച്ച് പകുതി മുതൽ എത്തിത്തുടങ്ങിയത്.

നഗരത്തിലെ പ്രധാന ബസ് സ്റ്റോപ്പുകളിൽ ഒന്നായ കച്ചേരിതാഴത്ത് നിരവധി യാത്രക്കാരാണ് പ്രതിദിനം എത്തുന്നത്. രാവിലെ 11.30 മുതൽ വൈകുന്നേരം മൂന്നു വരെയാണ് തണ്ണീർ പന്തൽ പ്രവർത്തിക്കുന്നത്. സംഭാരം, തണ്ണിമത്തൻ ജ്യൂസ്, കുടിവെള്ളം, പൈനാപ്പിൾ, സ്ക്വാഷ് എന്നിവ സൗജന്യമായി വിതരണം ചെയ്യുന്നു.

വേനൽ കടുത്തതോടെ കാൽനടക്കാരും തൊഴിലാളികളും ഉൾപ്പെടെയുള്ളവർ കുടിവെള്ളത്തിനായി പണം ചെലവഴിക്കേണ്ട സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം.

കാലവർഷം ആരംഭിക്കുന്നത് വരെ പ്രവർത്തനം തുടരുമെന്ന് നഗരസഭാധ്യക്ഷൻ പി.പി. എൽദോസ് പറഞ്ഞു. നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരുടെ നേതൃത്വത്തിലാണ് തണ്ണീർ പന്തലിന്‍റെ പ്രവർത്തനം.