തെരുവു കച്ചവടത്തിൽ താരമായി ആഞ്ഞിലിചക്ക
Wednesday, May 1, 2024 7:08 AM IST
വൈപ്പിൻ: ആഞ്ഞിലി ചക്ക അഥവാ അയനി ചക്ക തെരുവു കച്ചവടത്തിൽ താരമാകുന്നു. ചക്കയുടെ ചെറു രൂപമാണ് ആഞ്ഞിലി ചക്കയ്ക്ക്. പഴുക്കുന്പോൾ തോലു പൊളിച്ചാൽ കാന്പിനു ചുറ്റുമായി ചെറിയ പഴങ്ങൾ നിരന്നിരിക്കുന്നതു കാണാം.

പഴം ചെറുതാണ്. അതിനുള്ളിൽ ചെറിയ കുരുവുമുണ്ട്. പഴുത്ത ആഞ്ഞിലി ചക്ക‍യുടെ ചുള രുചിയുള്ളതാണ്. നല്ല മധുരവുമുണ്ടാകും. ചക്കയെപ്പോലെ അയനിചക്കയും പല വിധത്തിലുണ്ട്. വരിക്ക ഇനം എന്നറിയപ്പെടുന്ന വലിയ ചക്കയ്ക്ക് രുചി കൂടുതലാണ്.

പഴത്തിനകത്തെ കുരു കഴുകി ഉണക്കി രണ്ടു നാൾ കഴിഞ്ഞ് വറുത്തെടുത്താൽ രുചിയോടെ കഴിക്കാം. വറുത്ത അ‍യനിക്കുരു ഉണക്ക കൊപ്രയും ചേർത്ത് കഴിക്കുന്നതാണ് രുചികരം.
തേങ്ങാപൂളും ചേർത്തും കഴിക്കും. അയനിക്കുരു കൂടുതൽ നാൾ കഴിഞ്ഞാണ് വറുക്കുന്നതെങ്കിൽ കുരുവിനു പുറത്തെ ചെറിയ പാട ഇളകാതെ വരും.

അയനിപ്പഴക്കാലമായാൽ കാക്കകൂട്ടം അയനി മരത്തിലുണ്ടാകും. അണ്ണാനും ഇഷ്ട ഭക്ഷണമാണിത്. അയനി നല്ല ഉയരത്തിൽ വളരുന്നത് ഭൂമിക്കടിയിൽ ചതുപ്പില്ലാത്ത പ്രദേശത്താണ്.
തൃശൂർ ജില്ലയിൽ നിന്നാണ് കൊച്ചിയിലേക്ക് അ‍യനിപ്പഴം എത്തിക്കുന്നത്. കിലോയ്ക്ക് 250 രൂപവരെയാണ് വില.

ആഞ്ഞിലിപ്പഴം പറിച്ചെടുക്കുക പ്രയാസമേറിയ പണിയാണ്. ഉയരമുള്ള ആഞ്ഞിലിയിൽ കയറി തോട്ടകൊണ്ട് പറിച്ചിടുകയാണ് ചെയ്യുന്നത്. കച്ചവടക്കാർ വീടുകളിലെത്തി ഒരു മരത്തിലെ പഴം വിലയ്ക്കു വാങ്ങും.

മൂപ്പെത്തുന്പോൾ മരം കയറ്റക്കാർ കയറി പറിച്ചെടുക്കും. ചക്കകൾ നിലത്ത് വീഴാതെ ഇതര സംസ്ഥാന തൊഴിലാളികളാണ് പറിച്ചെടുക്കുന്നത്. പഴുക്കുന്പോൾ കുട്ടകളിലാക്കി വില്പന സ്ഥലങ്ങളിലെത്തിക്കുന്നു.

ആഞ്ഞിലി ചക്കയ്ക്ക് ആവശ്യക്കാരേറെയാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പഴങ്ങളെല്ലാം കീടനാശിനി പ്രയോഗിച്ചതാണ്. എന്നാൽ രാസവളം പ്രയോഗിക്കുകയോ കീടനാശിനി ഉപയോഗിക്കുകയോ ചെയ്യാത്ത പഴമാണ് ആഞ്ഞിലിപ്പഴം.

പറന്പിൽ വളമോ പരിചരണമോ നൽകാതെയാണ് ആഞ്ഞിലി മരം വളരുന്നത്. അതിനാൽ ആഞ്ഞിലിയിൽ നിന്നുള്ള പഴം ഓർഗാനിക് പഴങ്ങളുടെ കൂട്ടത്തിൽപെടും.