കമ്പി തലയിൽ വീണ് ഇരുചക്ര വാഹന യാത്രികന് പരിക്ക്
Friday, May 3, 2024 4:39 AM IST
അരൂർ: ഉയരപാത നിർമാണത്തിനിടെ കോൺക്രീറ്റ് പ്രവർത്തനത്തിനായി ഷട്ടർ ക്രെയിൻ ഉപയോഗിച്ച് പൊളിക്കുന്നതിനിടെ കമ്പി റോഡിലേക്ക് തെറിച്ച് തലയിൽ വീണ് ഇരുചക്ര വാഹന യാത്രികന് പരിക്ക്. എരമല്ലൂർ ജംഗ്ഷന് വടക്കുവശമുള്ള പെട്രോൾ പമ്പിന് മുന്നിൽ വ്യാഴാഴ്ച്ച വൈകീട്ട് നാലിനായിരുന്നു അപകടം.

തുറവൂർ പുത്തേഴത്ത് നികർത്തിൽ ഗ്ലാഡ്‌‌‌വിനാണ് (29) പരിക്കേറ്റത്. എരമല്ലൂർ അർബൻ ബാങ്കിലെ ജീവനക്കാരനായ ഗ്ലാഡ്‌‌‌‌വിൻ ബാങ്കിന്‍റെ ആവശ്യത്തിനായി ചന്തിരൂരിൽ പോയി മടങ്ങവേയായിരുന്നു അപകടം.

യാതൊരു സുരക്ഷ മുന്നൊരുക്കങ്ങളും ഇല്ലാതെയാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന ആക്ഷേപം ശക്തമായിരിക്കുന്ന സമയത്താണ് അപകടം. റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന നിർമാണ ഉപകരണങ്ങൾ മാറ്റുമ്പോഴും സ്ഥാപിക്കുമ്പോഴും കരുതേണ്ട സുരക്ഷ സംവിധാനങ്ങളില്ലെന്ന പരാതി തുടങ്ങിയിട്ട് കാലങ്ങളായി.

പല സമയങ്ങളിലും സൂപ്പർവൈസർമാർ ഉണ്ടാകാറില്ല. അപകടങ്ങൾ സ്ഥിരമായിട്ടും നടപടിയില്ല. തുടർന്ന് പ്രദേശവാസികളുടെ നേതൃത്വത്തിൽ പ്രതിഷേധിക്കുകയും നിർമാണം തടയുകയും ചെയ്തു. പോലീസ് സ്ഥലത്ത് എത്തിയാണ് സ്ഥതിഗതികൾ ശാന്തമാക്കിയത്.