നിയന്ത്രണംവിട്ട കാർ വഴിയാത്രക്കാരെ തട്ടിയ ശേഷം കടകളിലേക്ക് ഇടിച്ചുകയറി
Sunday, May 5, 2024 4:33 AM IST
ആലുവ: നിയന്ത്രണംവിട്ട കാർ രണ്ട് വഴിയാത്രക്കാരെ തട്ടിയിട്ട ശേഷം കടകളിലേക്ക് ഇടിച്ചു കയറി. പരിക്കേറ്റ രണ്ടുപേരിൽ ഒരാളുടെ നില ഗുരുതരമാണ്. വഴിയാത്രക്കാരായ കുന്നത്തേരി കടവിൽ കെ.എൻ. നാദിൽ (17), തായിക്കാട്ടുകര കരിപ്പായി കെ.ജെ. അഫ്ഷാൻ(16) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാദിലിന്‍റെ നില ഗുരുതരമായി തുടരുകയാണ്.

ഇന്നലെ വൈകിട്ട് നാലോടെ ദേശീയപാതയിൽ കെഎസ്ആർടിസി ഗാരേജിനു സമീപമായിരുന്നു അപകടം. ആലുവയിൽനിന്ന് എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ക്ലിനിക്കിന്‍റെ കാറ് നിയന്ത്രണംവിട്ട് റോഡരികിൽ നിന്നിരുന്ന രണ്ട് യുവാക്കളെ ആദ്യം ഇടിച്ചു. അതിനു ശേഷമാണ് പാതയരികിലെ റെഡിമെയ്ഡ്, ടൈൽ കടകളുടെ തൂണുകളിൽ ചെന്നിടിച്ചത്.

കാറിന്‍റെ മുൻവശം തകർന്നു. ഗുരുതരമായി പരിക്കേറ്റ നാദിലിനെയും അഫ്ഷാനെയും എറണാകുളത്തെയും ആലുവയിലെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആലുവ ടൗൺ പോലീസ് കേസ് എടുത്തിട്ടുണ്ട്.