പവർകട്ടും വോൾട്ടേജ് ക്ഷാമവും: നെല്ലിക്കുഴി ഫർണിച്ചർ മേഖല പ്രതിസന്ധിയിൽ
Sunday, May 5, 2024 4:44 AM IST
കോതമംഗലം: അപ്രഖ്യാപിത പവർകട്ടും വോൾട്ടേജ് ക്ഷാമവും കടുത്ത ചൂടും നെല്ലിക്കുഴിയിലെ ഫർണിച്ചർ നിർമാണ വ്യാപാര മേഖലയെ പ്രതിസന്ധിയിലാക്കുന്നു.

നെല്ലിക്കുഴിയിലെ ഫർണിച്ചർ വ്യാപാരം ഏറെ പ്രശസ്തമാണ്. ഏതുതരം ഫർണിച്ചറുകളും ഇവിടെ ലഭിക്കും. പരന്പരാഗത രീതിയിലുള്ളതും ആധുനിക ഡിസൈനുകളിലുള്ളതും തെരഞ്ഞെടുക്കാം. വിവിധതരം തടികൾകൊണ്ടുള്ളതും വിവിധ വിലനിലവാരത്തിലുള്ളതുമായ ഫർണിച്ചർ നിർമിക്കുന്നു.

സംസ്ഥാനത്തെന്പാടുമുള്ള ഫർണിച്ചർ ഷോപ്പുകളിൽ വിൽപ്പനയ്ക്കു വച്ചിട്ടുള്ളതിൽ നെല്ലിക്കുഴിയിൽ നിന്നുള്ള ഫർണിച്ചറുകളുമുണ്ട്. ഫർണിച്ചർ കടകളും അനുബന്ധ ഉൽപ്പന്നങ്ങളുടെ കടകളും ധാരാളം.

ഫർണിച്ചർ നിർമാണവും അനുബന്ധ പ്രവർത്തനങ്ങളും നടക്കുന്ന വർക്ക്ഷോപ്പുകളും നിരവധി. ആയിരക്കണക്കിനാളുകൾക്കാണ് നെല്ലിക്കുഴി മേഖല തൊഴിൽ നൽകുന്നത്.

അന്യസംസ്ഥാനക്കാരാണ് ഏറെയും. ഇപ്പോൾ നെല്ലിക്കുഴിയുടെ സ്ഥിതി അത്ര മെച്ചമല്ല. വലിയ പ്രതിസന്ധിയുണ്ട്. വേനൽ കടുത്തതോടെ ഇടക്കിടെയുണ്ടാകുന്ന അപ്രഖ്യാപിത പവർകട്ട് ഫർണിച്ചർ നിർമാണത്തിന് തടസമാകുകയാണ്.

നിരവധി കടകൾ തൊഴിലാളികൾക്ക് ശന്പളംപോലും നൽകാൻ കഴിയാതെ പാടുപെടുന്നു.
വോൾട്ടേജ് ക്ഷാമമാണ് മറ്റൊരു പ്രധാനവെല്ലുവിളി. പകലും രാത്രിയിലും വോൾട്ടേജ് ക്ഷാമം രൂക്ഷമാണ്.

ഇതൂമൂലം നിർമാണ ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയുന്നില്ല. ചൂടിന്‍റെ ആധിക്യവും തൊഴിലിടങ്ങളെ ബാധിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് ഉൾപ്പടെയുള്ള കാരണങ്ങളാൽ തൊഴിലാളികൾ നാടുകളിലേക്ക് മടങ്ങിയതിനാൽ തൊഴിലാളി ക്ഷാമം തിരിച്ചടിയായെന്ന് വ്യാപാരികൾ പറഞ്ഞു.