കാത്തിരിപ്പിന് വിരാമം: ആലുവ മാർക്കറ്റ് കെട്ടിട സമുച്ചയത്തിന് ഭരണാനുമതി
Wednesday, May 8, 2024 4:40 AM IST
ആലുവ: പത്ത് വർഷം മുമ്പ് പൊളിച്ചു നീക്കിയ പച്ചക്കറി, മത്സ്യ മാർക്കറ്റ് കെട്ടിടത്തിന് പകരമായി നാലുനില കെട്ടിട സമുച്ചയം നിർമിക്കാനുള്ള 50 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് സംസ്ഥാന സർക്കാർ ഭരണാനുമതി നൽകി.

50 കോടി രൂപയിൽ 60 ശതമാനമായ 30 കോടി പ്രധാനമന്ത്രി മത്സ്യസമ്പത്ത് യോജനയിൽ നിന്നുമാണ് അനുവദിച്ചിരിക്കുന്നത്. ബാക്കിയുള്ള 20 കോടി രൂപയിൽ 15 കോടി കേരള സർക്കാരും 5 കോടി രൂപ ആലുവ മുനിസിപ്പാലിറ്റിയും വഹിക്കും.

പുതുതായി നിർമ്മിക്കുന്ന മാർക്കറ്റിന്റെ രൂപരേഖ പ്രകാരം ബേസ്‌മെന്‍റ് നില, ഗ്രൗണ്ട് ഫ്ലോർ, ഇരുമ്പു കമ്പികൾ കൊണ്ട് മെസാനിൻ നില, ഒന്നാം നില ഇങ്ങനെ നാലു നിലകളിലായി 1,82,308 ചതുരശ്ര അടി വിസ്തീർണം ഉണ്ടാകും. ഇതിൽ റെസ്റ്റോറന്‍റും സൂപ്പർമാർക്കറ്റും കൂടാതെ 88 ഷോപ്പുകളുമാണ് പ്രവർത്തിക്കുക.

2014 ൽ ആണ് രണ്ടര ഏക്കർ ഭൂമിയിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി കെട്ടിട സമുച്ചയത്തിന് തറക്കല്ലിട്ടത്. 10 കോടി രൂപയായിരുന്നു പദ്ധതി ചെലവ്. സ്ഥലത്തിന് ആധാരം കണ്ടെത്താൻ കഴിയാത്തതിനാൽ ബാങ്ക് ലോൺ ലഭിച്ചില്ല. സംസ്ഥാന ഫിഷറീസ് വകുപ്പിനും കിഫ് ബിയ്ക്കും 35 കോടിയായി ഉയരത്തി പദ്ധതി നൽകിയെങ്കിലും ഫലമുണ്ടായില്ല.

കേന്ദ്ര സർക്കാരിനായി മൂന്നാം തവണ പുതുക്കിയപ്പോഴാണ് 50 കോടി രൂപയായി ഉയർന്നത്. ബാങ്കുകളും സംസ്ഥാന സർക്കാർ ഏജൻസികളും പല കാരണങ്ങളാൽ ലോൺ നൽകാൻ തയാറാകാതെ വന്നപ്പോഴാണ് കഴിഞ്ഞ ഡിസംബറിൽ കേന്ദ്രത്തിന് പദ്ധതി സമർപ്പിച്ചത്. ഇതിനാണ് കഴിഞ്ഞ മാർച്ചിൽ അംഗീകാരം ലഭിച്ചത്.