കുടിവെള്ളക്ഷാമം രൂക്ഷം; പാമ്പാടി തടയണയിലേക്കു വെള്ളമെത്തിക്കണം
Wednesday, May 1, 2024 1:51 AM IST
തിരുവില്വാമല: മൂന്നു ഭാഗവും പുഴകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന തിരുവില്വാമല പഞ്ചായത്തിൽ നിളയുടെ പാമ്പാടി തടയണയിലെ വെള്ളം വറ്റിവരണ്ടതുമൂലം 10 ദിവസമായി ശുദ്ധജല വിതരണം പദ്ധതിയുടെ പമ്പിംഗ് മുടങ്ങിയ തിരുവില്വാമലയിൽ കുടിവെള്ളക്ഷാമം രൂക്ഷം.

പാമ്പാടി മേഖലയിലും ടൗണിലും കുടിവെള്ളം എത്തിയിട്ടു നാളുകളായി. ആളിയാർ അണക്കെട്ട് തുറന്ന് നിളയിൽ വെള്ളം എത്തിയെങ്കിലും തൊട്ടടുത്ത പഞ്ചായത്തായ പെരുങ്ങോട്ടുകുറിശി ഞാവലിൻ കടവിൽ തടയണവരെ മാത്രമേ വെള്ളം എത്തിയിട്ടുള്ളൂ.

കഴിഞ്ഞ വേനലുകളിലൊന്നും പാമ്പാടി തടയണയിൽ വെള്ളം ഇത്രയും വറ്റിയിട്ടില്ല. കുടിവെള്ള ക്ഷാമം രൂക്ഷമായ മേഖലകളിൽ പഞ്ചായത്ത് ടാങ്കർ ലോറികളിൽ വെള്ളമെത്തിക്കുന്നുണ്ടെങ്കിലും ഫണ്ടിന്‍റെ അപര്യാപ്തതമൂലം ജലവിതരണം നിർത്തേണ്ട അവസ്ഥയിലാണ്.

മലമ്പുഴ ഡാം തുറന്നുവിട്ടോ ഞാവലിൻ കടവിലെ തടയണ തുറന്നോ പാമ്പാടി ചെക്ക് ഡാമിലേക്ക് വെള്ളം എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് കെ. പത്മജ ജില്ലാ കളക്ടർക്കു നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.