നിയമം കാറ്റില്‌പ്പറത്തി മണ്ണെടുപ്പ്; ഭീമൻപാറകൾ ജനവാസകേന്ദ്രത്തിലേക്കു വീണു
Friday, May 3, 2024 2:21 AM IST
എരുമപ്പെട്ടി: തിരുമിറ്റക്കോട് പഞ്ചായത്തിലെ പള്ളിപ്പാടം പൂവാറ്റിക്കുന്നിലെ മണ്ണെടുപ്പ് കേന്ദ്രത്തിൽനിന്ന് കൂറ്റൻ പാറകൾ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്തേയ്ക്ക് ഉരുണ്ടുവീണു.

തലനാരിഴയ്ക്കാണ് വലിയ ദുരന്തം ഒഴിവായത്. വാർഡ് മെംബർ എം.കെ. റഷീദ് തങ്ങളുടെ നേതൃത്വത്തിൽ പ്രതിഷേധവുമായിയെത്തിയ നാട്ടുകാർ മണ്ണെടുപ്പ് നിർത്തിവയ്പിച്ചു. ബുധനാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം. മണ്ണെപ്പുനടക്കുന്ന പള്ളിപ്പാടം കുന്നിൽനിന്നു ആൾ ഉയരത്തിലുള്ള രണ്ട് പാറകളാണ് ജനവാസകേന്ദ്രത്തിലേക്ക് ഉരുണ്ടുവീണത്. കുത്തനെയുള്ള കുന്നിൻചെരുവിലൂടെ ഉരുണ്ടുവന്ന പാറകൾ വീടുകൾക്ക് സമീപമുള്ള പറമ്പിലെ റബർ മരങ്ങളിൽ തട്ടി തടഞ്ഞുനിൽക്കുകയായിരുന്നു.

തോട്ടത്തിൽ ആടിനെ നോക്കിയിരുന്ന പ്രദേശവാസിയായ മുഹമ്മദ് ഓടിമാറിയതിനാൽ ആളപായമുണ്ടായില്ല. പാറകൾ സമീപത്തുള്ള വീടുകൾക്ക് മുകളിലേക്ക് പതിക്കാതിരുന്നതുകൊണ്ടും വലിയ ദുരന്തമൊഴിവായി. കുന്നിൻചെരുവിൽ ഇരുന്നൂറോളം വീടുകളും മുന്നൂറോളം കുട്ടികൾ പഠിക്കുന്ന മദ്രസയുമുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയർത്തുന്ന മണ്ണെടുപ്പിനെതിരെ വാർഡ് മെംബർ റഷീദ് തങ്ങളുടെ നേതൃത്വത്തിൽ മുമ്പും പലതവണ പരാതി നൽകിയെങ്കിലും മണ്ണെടുപ്പ് തടയാൻ നടപടിയുണ്ടാകുന്നില്ലെന്ന് ആരോപണമുണ്ട്.

രാപ്പകൽ വ്യത്യാസമില്ലാതെ നടക്കുന്ന മണ്ണെടുപ്പുകാരണം കുട്ടികളുമായി ഭയന്നാണ് വീടുകളിൽ കഴിയുന്നതെന്ന് പ്രദേശവാസികളായ വീട്ടമ്മമാർ പറയുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്ന് തിരുമിറ്റക്കോട് പഞ്ചായത്ത് പ്രസിഡന്‍റ് ടി. സുഹറ, തൊട്ടടുത്ത വാർഡ് മെംബർമാരായ പി.എം. മുസ്തഫ തങ്ങൾ, പി.എം. വാഹിദ് എന്നിവർ സ്ഥലത്തെത്തി മണ്ണെടുപ്പ് നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടു. ചാലിശേരി പോലീസും സ്ഥലത്തെത്തി.

ജനങ്ങൾ ഭീതിയിൽ

ദേശീയപാത നിർമാണത്തിനുവേണ്ടിയാണ് മണ്ണെടുക്കുന്നതെന്നാണ് ഖനനം നടത്തുന്ന കമ്പനി അധികൃതർ പറയുന്നത്. എന്നാൽ മാനദണ്ഡങ്ങൾ ലംഘിച്ചാണ് മണ്ണെടുക്കുന്നതും കൊണ്ടുപോകുന്നതുമെന്നാണ് പഞ്ചായത്ത് പ്രസിഡന്‍റ് ഉൾപ്പടെയുള്ള ജനപ്രതിനിധികളും നാട്ടുകാരും പറയുന്നത്. രാത്രിയും പകലും വ്യത്യാസമില്ലാതെ നൂറുകണക്കിന് ടോറസ് ടിപ്പറുകൾ ഉപയോഗിച്ചാണ് മണ്ണെടുത്തു കൊണ്ടുപോകുന്നത്. തട്ടുതട്ടായി മാത്രമേ മണ്ണെടുക്കാൻ പാടുള്ളുവെന്ന ചട്ടം ലംഘിച്ച് കുന്ന് തുരന്നാണ് മണ്ണെടുക്കുന്നത്. വലിയ ഉരുളൻപാറകൾ ഏതുനിമിഷവും താഴേയ്ക്ക് പതിക്കാവുന്ന അവസ്ഥയിലാണുള്ളത്.

പാറയിടുക്കുകളിലൂടെ വെള്ളം പുറത്തേക്കൊഴുകുന്നുണ്ടെന്നും മഴക്കാലമായാൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഉൾപ്പടെയുള്ള പ്രകൃതി ദുരന്തങ്ങൾക്കും സാധ്യതയുണ്ടെന്ന് നാട്ടുകാർ പറയുന്നു. പത്ത് ടണ്ണിൽ കൂടുതൽ ഭാരമുള്ള വാഹനങ്ങൾ പഞ്ചായത്ത് റോഡിലൂടെ സഞ്ചരിക്കാൻ പാടില്ലായെന്ന നിയമം ലംഘിച്ചാണ് അമിതഭാരം കയറ്റിയുള്ള ടോറസ് ലോറികൾ ഇടതടവില്ലാതെ സഞ്ചരിക്കുന്നത്. അമിതഭാരം കയറ്റിയുള്ള ടോറസ് ലോറികളുടെ സഞ്ചാരം നിരോധിച്ചതായി സൂചിപ്പിച്ച് പഞ്ചായത്ത് സെക്രട്ടറി ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.

എന്നാൽ ഇതൊന്നും മണ്ണെടുക്കുന്നവർക്ക് ബാധകമല്ല. റോഡും കലുങ്ക് പാലങ്ങളും തകരുകയും കുടിവെള്ള പെെപ്പുകൾ പൊട്ടുകയും ചെയ്യുന്നത് പതിവായിരിക്കുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പറയുന്നു. റോഡിൽ കെട്ടിക്കിടക്കുന്ന പൊടിയിൽ തെന്നി ബൈക്കുകൾ മറിഞ്ഞ് യാത്രക്കാർക്ക് പരിക്കുപറ്റുന്നതും നിത്യസംഭവമാണ്.

കഴിഞ്ഞദിവസം മണ്ണ് കൊണ്ടുപോവുകയായിരുന്ന ടോറസ് ടിപ്പർ ലോറി ബൈക്കിലിടിച്ച് യുവാവിന് സാരമായി പരിക്കുപറ്റി. പള്ളിപ്പാടം മദ്രസയിലെ അധ്യാപകനായ ചെട്ടിപ്പടി ചിറ്റോത്തയിൽ മുസ്തഫ(24)യ്ക്കാണ് പരിക്കുപറ്റിയത്. ഇയാള്‌ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. റോഡിൽ പരന്നുകിടക്കുന്ന മണ്ണിൽ ചക്രത്തിനു ഗ്രിപ്പ് കിട്ടാതെ തെന്നിവന്ന് ബൈക്കിലിടിക്കുകയായിരുന്നു.