ജലസമൃദ്ധി പഴങ്കഥ, കളിക്കളമായി ചോങ്കുളം
Saturday, May 4, 2024 1:56 AM IST
കൊടകര: മറ്റത്തൂര്‍ ഇറിഗേഷന്‍ കനാലിന്‍റെ വാലറ്റത്തുള്ള ചോങ്കുളത്തില്‍ വെള്ളമെത്താത്തതിനാൽ മേഖലയില്‍ ജലക്ഷാമം രൂക്ഷമാക്കുന്നു. ചാലക്കുടി ജലസേചന പദ്ധതിയിലെ തുമ്പൂര്‍മുഴി സ്റ്റോറേജ് ഡാമില്‍നിന്നു തുടങ്ങുന്ന വലതുകര കനാലിന്‍റെ ശാഖയാണ് മറ്റത്തൂര്‍ കനാല്‍. മാരാങ്കോട് മുതല്‍ മറ്റത്തൂര്‍ പടിഞ്ഞാറ്റുമുറി വരെ 19 കിലോമീറ്റര്‍ നീളമാണു മറ്റത്തൂര്‍ ഇറിഗേഷന്‍ കനാലിനുള്ളത്.

മറ്റത്തൂര്‍ പറപ്പൂക്കര പഞ്ചായത്തുകളുടെ അതിര്‍ത്തിയിലുള്ള പടിഞ്ഞാറ്റുമുറിയില്‍ ഇറിഗേഷന്‍ വകുപ്പ് നിര്‍മിച്ചിട്ടുള്ള ചോങ്കുളത്തിലാണു കനാല്‍ ഒഴുകി അവസാനിക്കുന്നത്. ഒരുകാലത്തു വേനലിലും വര്‍ഷത്തിലും ഒരുപോലെ നിറഞ്ഞുകിടക്കാറുള്ളതാണു ചോങ്കുളം. ഏതാനും വര്‍ഷം മുമ്പു വര്‍ഷംമുഴുവനും ചോങ്കുളം ജലസമൃദ്ധമായിരുന്നു. വേനല്‍ക്കാലത്ത് കനാലിലേയ്ക്കു തുറന്നുവിടുന്ന വെള്ളം വാലറ്റത്തുള്ള ചോങ്കുളത്തിലേക്ക് എത്തിയിരുന്നു. മറ്റത്തൂര്‍ പടിഞ്ഞാറ്റുമുറിയിലും പരിസരത്തുമുള്ള കര്‍ഷകര്‍ ഈ കുളത്തിലെ വെള്ളത്തെ ആശ്രയിച്ചാണു കൃഷിചെയ്തിരുന്നത്. വേനല്‍ക്കാലത്ത് പ്രദേശത്തെ കിണറുകളിലും കുളങ്ങളിലും ജലവിതാനം നിലനിര്‍ത്തിയിരുന്നതും ചോങ്കുളത്തിലെ ജലസമൃദ്ധിയാണ്. പിന്നീട് ചോങ്കുളത്തിലേക്ക് വേനലില്‍ കനാല്‍വെള്ളമെത്താതായി.

നീരൊഴുക്കു സുഗമമാക്കാനും വാലറ്റം വരെ വെള്ളമെത്തിക്കാനുമായി മറ്റത്തൂര്‍ കനാലിന്‍റെ വശങ്ങളും അടിത്തട്ടും കാല്‍നൂറ്റാണ്ട് ലഭിക്കുന്നില്ല. കനാല്‍ വാലറ്റത്തുള്ള പ്രദേശങ്ങളിലേക്കും ചോങ്കുളത്തിലേക്കും ശരിയായ തോതില്‍ വെള്ളം എത്തിയിട്ട് ഏറെക്കാലമായെന്നു നാട്ടുകാര്‍ പറയുന്നു. ഈ വേനലില്‍ ഒരു തവണപോലും ചോങ്കുളം നിറഞ്ഞിട്ടില്ല. വേനലില്‍ വെള്ളമെത്താറില്ലെങ്കിലും മഴക്കാലമായാല്‍ കനാലിലൂടെ ഒഴുകിയെത്തുന്ന മാലിന്യങ്ങളത്രയും ഏറ്റുവാങ്ങാനുള്ള ദൗര്‍ഭാഗ്യം ചോങ്കുളത്തിനാണ്. വറ്റിവരണ്ടു കിടക്കുന്ന ചോങ്കുളം പ്രദേശത്തെ കുട്ടികളുടെ കളിക്കളമാണിപ്പോള്‍.