കല്ലിടുക്ക് - പൂളച്ചുവട് റോഡ് നിർമാണം നിലച്ചു; പ്രതിഷേധവുമായി നാട്ടുകാർ
Saturday, May 4, 2024 1:56 AM IST
പട്ടിക്കാട്: പ്രധാനമന്ത്രി ഗ്രാമീണ സഡക്ക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി കല്ലിടുക്ക് മുതൽ പൂളച്ചുവട് വഴി പീച്ചിഡാം വരെ നിര്‌മിക്കുന്ന റോഡിന്‍റെ നിർമാണ പ്രവർത്തനങ്ങൾ നിലച്ചു.

തെക്കുംപാടം റോഡിൽ കല്ലിടുക്കിലെ കലുങ്കിന്‍റെ നിർമാണവും പാതിവഴിയിൽ നിലച്ചതോടെ നാട്ടുകാരുടെ യാത്രാക്ലേശം രൂക്ഷമായി. കലുങ്ക് പുനർനിർമിക്കാനായി റോഡിന്‍റെ പകുതിയോളം ഭാഗം പൊളിച്ചിട്ടതിനുശേഷമാണ് പണികൾ നിർത്തിയത്. ഇപ്പോൾ ഒരു മാസത്തോളമായി പണികൾ ഒന്നും നടക്കുന്നില്ല. റോഡ് കടന്നുപോകുന്ന പത്താം വാർഡിലെ മെംബറുടെ പരാതിയിലാണ് അനാവശ്യമായി നിർമാണ പ്രവർത്തനങ്ങൾ നിർത്തിവച്ചിട്ടുള്ളതെന്ന് നാട്ടുകാർ പറഞ്ഞു. കലുങ്കു പണിയുന്ന സ്ഥലത്ത് വാഹനങ്ങൾക്ക് കടന്നുപോകാൻ ഒരു താത്കാലിക സംവിധാനം മാത്രമാണ് ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്നത്. റോഡ് പോളിച്ചെടുത്ത അവശിഷ്ടങ്ങളും മറ്റ് സാമഗ്രികളും റോഡിന്‍റെ ചാലിലാണ് തട്ടിയിരിക്കുന്നത്.

മഴ പെയ്താൽ വെള്ളം ഒഴുകിപ്പോകാനും മാർഗമില്ല. ഇതോടെ പ്രദേശമാകെ ചെളിക്കുളമാകും. ഇത്തരത്തിൽ രണ്ടോ, മൂന്നോ കലുങ്കുകൾ വേറെയും പൊളിച്ചിട്ടുണ്ട്. ഈ റൂട്ടിലൂടെ ബസുകൾക്കൊന്നും സമയക്രമം പാലിച്ച് സർവീസ് നടത്താൻ കഴിയുന്നില്ല. ഇതുമൂലം യാത്രക്കാരും ദുരിതത്തിലായി.

കലുങ്കിന്‍റെ പണികൾക്കായി ചിലയിടങ്ങളിൽ ബസുകൾക്കു പോകാൻ വഴി തിരിച്ചുവിട്ടിട്ടുണ്ട്. ഒരു മഴ പെയ്താൽ ആ വഴിക്കൊന്നും ബസുകൾക്ക് കടന്നുപോകാനും കഴിയില്ല. ജൂൺ മാസത്തിൽ സ്‌കൂൾ തുറക്കുന്നതോടെ സ്‌കൂൾ വിദ്യാർഥികളെ ഇത് സാരമായി ബാധിക്കും.

അതുകൊണ്ട് റോഡിന്‍റെ നിർമാണ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാക്കി ഇതുവഴി ഗതാഗതം പുനഃസ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.