അറ്റകുറ്റപ്പണി: വടക്കഞ്ചേരി മേൽപ്പാലത്തിൽ രണ്ടുലൈനിലും ഗതാഗത നിയന്ത്രണം
Monday, April 29, 2024 1:14 AM IST
വടക്കഞ്ചേരി: പാലം തുറന്ന് രണ്ടു വർഷത്തിനിടെ 30 തവണ അറ്റകുറ്റപ്പണി നടത്തിയ വടക്കഞ്ചേരി - മണ്ണുത്തി ആറുവരി ദേശീയപാത തുടങ്ങുന്ന വടക്കഞ്ചേരി മേൽപ്പാലത്തിൽ രണ്ടുലൈനിലും ഗതാഗതം നിരോധിച്ച് അറ്റകുറ്റപ്പണി.

പാലക്കാട് ലൈനിലാണ് രണ്ടാഴ്ചയായി അറ്റകുറ്റപ്പണികൾ നടക്കുന്നത്. ഇന്നലെ മുതൽ പണികൾ തൃശൂർ ലൈനിലും തുടങ്ങി. പലയിടത്തും മാർഗതടസം സൃഷ്ടിച്ചാണ് പണികൾ.

നേരത്തെ ഹോട്ടൽ ഡയാനയ്ക്കു മുന്നിലൂടെയുള്ള സർവീസ് റോഡിലൂടെയാണ് വാഹനങ്ങൾ തിരിച്ചുവിട്ടിരുന്നത്. എന്നാൽ സർവീസ് റോഡിനു ഉൾക്കൊള്ളാൻ കഴിയാത്ത വിധം വാഹനങ്ങൾ നിറഞ്ഞ് കണ്ണമ്പ്ര റോഡ് ജംഗ്ഷനിൽ വാഹന കുരുക്കുണ്ടാക്കി. ഇതു വലിയ പ്രതിഷേധത്തിനിടയാക്കിയപ്പോഴാണ് ഇപ്പോൾ മേൽപ്പാലത്തിൽ തന്നെ നിയന്ത്രണത്തോടെ വാഹനങ്ങൾ കടത്തിവിടുന്നത്.

വേനലവധിയായതിനാൽ ദേശീയപാതയിൽ വാഹനങ്ങളുടെ തിരക്കുണ്ട്.
മേൽപ്പാലത്തിൽ അരക്കിലോമീറ്റർ വരുന്ന ഭാഗത്താണ് പണികൾ നടക്കുന്നത്. ബീമുകൾ തമ്മിൽ യോജിപ്പിക്കുന്ന ഭാഗങ്ങളിലാണ് കുത്തിപ്പൊളിച്ചുള്ള പണികൾ നടത്തുന്നത്.