വാടിത്തളർന്ന് പാലക്കാട്, ഓറഞ്ച് അലര്‌ട്ട്
Tuesday, April 30, 2024 7:13 AM IST
വടക്കഞ്ചേരി: വേനൽ കത്തിയെരിയുകയാണ്. ഉറവയിലെ വെള്ളവും വറ്റിക്കുന്ന കടുത്ത ചൂട്. പുഴകളെല്ലാം വറ്റിവരണ്ട് വറചട്ടി പോലെ കിടക്കുന്നു. തെങ്ങിൻ തോട്ടങ്ങളും കവുങ്ങും ജാതിമരങ്ങളും ഉണങ്ങി നശിക്കുന്നു.

പൈപ്പുകൾക്കു മുന്നിലെല്ലാം കുടങ്ങളുടെയും കലങ്ങളുടെയും നീണ്ട നിരകൾ. കുടിക്കാൻ ശുദ്ധജലം കിട്ടാതെ പനിയും മറ്റു പകർച്ചവ്യാധികളും പടരുന്ന സ്ഥിതി. കുളിക്കാനും തുണി കഴുകാനും വെള്ളമില്ല. ഉച്ച സമയങ്ങളിൽ സൂര്യൻ തീ തുപ്പുകയാണ്. ഒരു കാക്കകാലിന്‍റെ തണൽ പോലുമില്ലാതെ പൊള്ളുന്ന ചൂട്.

രാവിലെ പത്തു മണിയോടെ തീക്കനൽ പോലെ കനക്കുന്ന വെയിൽ ഉച്ചയോടെ മനുഷ്യനെ തളർത്തുന്ന തരത്തിലേക്ക് ഉയരും. ഇതോടൊപ്പം കോൺക്രീറ്റ് കെട്ടിടങ്ങൾ ചൂടുപിടിച്ച് പഴുക്കും. മഴക്കാലങ്ങളിൽ നിറഞ്ഞൊഴുകി സമീപത്തെ വീടുകളെ മുക്കിയിരുന്ന പുഴകൾ ഇപ്പോൾ വെള്ളത്തിന്‍റെ നനവുപോലും ഇല്ലാതെ വറ്റിവരണ്ടു കിടക്കുന്ന കാഴ്ച ഭയപ്പെടുത്തുന്നു. ചൂടിൽ അസ്വസ്ഥരാവുകയാണ് ജനം.

വീടിനകത്തും പുറത്തും ഇരിക്കാൻ കഴിയുന്നില്ല. ചൂടും അത്യുഷ്ണവും മൂലം രാത്രി നന്നായി ഉറങ്ങാൻപോലും കഴിയാത്ത സ്ഥിതിയിലാണ് ആളുകൾ. ഉറക്കമില്ലാത്തതിനാൽ ക്ഷീണം കൂടി അതവരുടെ ജോലിയെയും ബാധിക്കുന്നുണ്ട്. ഉച്ചസമയങ്ങളിൽ റോഡുകളിൽ വാഹനത്തിരക്കും ഇല്ലാതായി. അതിരാവിലേയും രാത്രിയിലുമാണ് ഇപ്പോൾ യാത്രകൾ. ചൂടു കാറ്റടിക്കുന്നതിനാൽ ബസിലും യാത്രക്കാർ നന്നേ കുറഞ്ഞതായി ബസ് ഉടമകൾ പറയുന്നു.

ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നവരാണ് ചൂടിൽ ഏറെ തളരുന്നത്. റോഡിൽ നിന്നുള്ള ചൂട് കൂടിയാകുമ്പോൾ യാത്രയും ദുഷ്കരമാകുന്നു. മുൻ വർഷങ്ങളിലെല്ലാം ഇത്തരത്തിൽ കടുത്ത ചൂട് അനുഭവപ്പെട്ടാൽ അടുത്ത ദിവസം തന്നെ നല്ല മഴ ലഭിക്കുന്ന സ്ഥിതി ഉണ്ടായിരുന്നു. ഈ വർഷം അതും ഉണ്ടാകുന്നില്ല. ഇനിയും ചൂട് കൂടുമെന്ന കാലാവസ്ഥ മുന്നറിയിപ്പുകൾ ജനങ്ങളെ കൂടുതൽ ആശങ്കയിലാക്കുന്നുണ്ട്.

കർശന നിർദേശങ്ങളുമായി ജില്ലാ ഭരണകൂടം

പാലക്കാട്: ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മെഡിക്കൽ കോളജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും മേയ് രണ്ടുവരെ അടച്ചിടാൻ ജില്ലാ കളക്ടർ ഡോ.എസ്. ചിത്ര നിർദേശിച്ചു.

ഇതുമായി ബന്ധപ്പെട്ട് ഇന്നലെ ജില്ലാ ദുരന്തനിവാരണ അഥോറിറ്റി അടിയന്തരയോഗം ഓണ്‍ലൈനായി ചേർന്നു. എഡിഎം സി. ബിജു, ഡിഎംഒ ഡോ. കെ.ആർ. വിദ്യ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്‍റ് ഡയറക്ടർ, അഗ്നിശമനസേനാവിഭാഗം ഉൾപ്പടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പങ്കെടുത്തു.

കഴിഞ്ഞ നാലു ദിവസങ്ങളിലായി താപനില 41 ഡിഗ്രി ആണെങ്കിലും അന്തരീക്ഷ ഈർപ്പംകൂടി ചേരുന്പോൾ അനുഭവപ്പെടുന്ന ചൂട് 44 ഡിഗ്രി വരെയാകുന്ന സാഹചര്യത്തിൽ അതീവജാഗ്രത പുലർത്തണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

അവധിക്കാല ക്യാന്പുകൾ, ട്യൂട്ടോറിയലുകൾ, ട്യൂഷൻ ക്ലാസുകൾ തുടങ്ങിയവയ്ക്കെല്ലാം നിർദേശം ബാധകമാണ്. തീരുമാനം നടപ്പാകുന്നുവെന്ന് ഉറപ്പാക്കുന്നതിനും നിരീക്ഷിക്കുന്നതിനും തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്‍റ് ഡയറക്ടർക്കു നിർദേശം നൽകി.

കായികപരിശീലനങ്ങൾ, ക്യാന്പുകൾ തുടങ്ങിയവ സംഘടിപ്പിക്കുന്നില്ലെന്നു ജില്ലാ സ്പോർട്സ് കൗണ്‍സിൽ സെക്രട്ടറി ഉറപ്പാക്കും. മേയ് രണ്ടുവരെയുള്ള കാലയളവിൽ ഇത്തരം പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനാരോഗ്യസംരക്ഷണ നിയമപ്രകാരം ജില്ലാ മെഡിക്കൽ ഓഫീസറും നടപടിയെടുക്കും.

ജില്ലാ, താലൂക്ക് ആശുപത്രികളിലെ ഗർഭിണികൾ, കുട്ടികൾ, പ്രത്യേക പരിചരണം ആവശ്യമുള്ളവർ എന്നിവരുടെ വാർഡുകളിൽ ആവശ്യമായ ഫാനുകൾ ഉണ്ടെന്ന് ഉറപ്പാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്കു ജില്ലാ കളക്ടറുടെ നിർദേശമുണ്ട്.

ബസ് കാത്തിരിപ്പുകേന്ദ്രങ്ങളിൽ കുടിവെള്ളം ലഭ്യമാക്കുന്നതിനു തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്‍റ് ഡയറക്ടർ നടപടിയെടുക്കും. പഞ്ചായത്തിന്‍റെയും സഹകരണ സ്ഥാപനങ്ങളുടെയും എൻജിഒകളുടെയും സഹായത്തോടെ ആവശ്യമായ സ്ഥലങ്ങളിൽ തണ്ണീർപ്പന്തലുകൾ സ്ഥാപിക്കും.

മറവിരോഗമുള്ളവർക്കും പ്രത്യേക പരിചരണം ആവശ്യമുള്ളവർക്കും നൽകേണ്ട സംരക്ഷണം സംബന്ധിച്ച് സാമൂഹ്യനീതി വകുപ്പ് ആശാവർക്കർമാർ മുഖേന ബോധവത്കരണം നടത്തും. ആദിവാസിമേഖലകളിൽ പ്രമോട്ടർമാർ വഴി ബോധവത്കരണം നടത്തും. അഗ്നിബാധ ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കാൻ ജില്ലാ അഗ്നിശമന സേനാവിഭാഗത്തിനും നിർദേശമുണ്ട്.


കുടിവെള്ളക്ഷാമം രൂക്ഷം; മലമ്പുഴ ഡാം തുറക്കാൻ മുറവിളി

ഒറ്റപ്പാലം: ഒറ്റപ്പാലം, പട്ടാമ്പി താലൂക്കുകളിൽ കുടിവെള്ള ക്ഷാമം രൂക്ഷം. മലമ്പുഴഡാം തുറന്ന് ഭാരതപ്പുഴയിൽ വെള്ളമെത്തിക്കണമെന്ന ആവശ്യം ശക്തം.

ഭാരതപ്പുഴയിൽ പ്രവർത്തിക്കുന്ന ചെറുതും വലുതുമായ ശുദ്ധജല വിതരണ പദ്ധതികളെല്ലാം വെള്ളമില്ലാത്തതിനാൽ അവതാളത്തിലായിരിക്കുകയാണ്. ജല അഥോറിറ്റിയുടെ കുടിവെള്ള വിതരണവും സ്തംഭിച്ചു. നാടും നഗരവുമെല്ലാം കൊടുംചൂടിൽ വെന്തുരുകുമ്പോൾ കുളിക്കാനും കുടിക്കാനും വെള്ളമില്ലാതെ ജനങ്ങൾ പരക്കം പായുകയാണ്.

ജില്ലയുടെ പടിഞ്ഞാറൻ മേഖല രൂക്ഷമായ വരൾച്ചയുടെ പിടിയിലാണ്. റവന്യു വകുപ്പിന്‍റെ നേതൃത്വത്തിൽ മുൻകാലങ്ങളിൽ ടാങ്കർ ലോറികകൾ വഴി കുടിവെള്ളം വിതരണം ചെയ്തിരുന്നു.
ഈ മാതൃകയിൽ കുടിവെള്ള വിതരണം നടത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. മലമ്പുഴഡാം തുറന്ന് ഭാരതപ്പുഴയിലേക്ക് വെള്ളമെത്തിച്ചാൽ കുടിവെള്ള ക്ഷാമം പരിഹരിക്കാമെന്ന കണക്കുകൂട്ടലിലാണ് അധികൃതരും. ഒറ്റപ്പാലം, ഷൊർണൂർ, പട്ടാമ്പി, ചെർപ്പുളശ്ശേരി നഗരസഭകളും വിവിധ ഗ്രാമ പഞ്ചായത്തുകളിലും ജനങ്ങൾ വെള്ളത്തിനായി നെട്ടോട്ടമോടുകയാണ്.

വേനൽ കടുത്തതോടെ വിവിധ പഞ്ചായത്തുകളിലെ ഉയർന്നതും, താഴ്ന്നതുമായ പ്രദേശങ്ങളിലെല്ലാം ശുദ്ധജലം ലഭിക്കാതെയായി. പല സ്ഥലത്തും ഒരാഴ്ചയിലധികമായി ശുദ്ധജലം ലഭിക്കുന്നില്ല.

പൊതുവെ വരൾച്ചാ ബാധിത മേഖലയായ ലക്കിടിപേരൂർ പഞ്ചായത്തിലെ മംഗലം, നെല്ലികുർശ്ശി, പത്തിരിപ്പാല, മേഖലയിലെല്ലാം വെള്ളം ലഭിക്കാതെ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്.
ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ പട്ടിത്തറ പഞ്ചായത്തിലെ കാടംകുളം, കാങ്കത്ത്മേപ്രം, കൊമ്മാത്ര ഭാഗങ്ങളിലും വെള്ളം ലഭിക്കുന്നില്ല.

ആനക്കര പഞ്ചായത്തിലെ പൊന്നത്താൻനിര, ലക്ഷംവീട്, കാക്രാംകുന്ന്, പാറപ്പുറം മേഖലയിലും ശുദ്ധജല ക്ഷാമം നേരിടുന്നുണ്ട്. വിവിധപഞ്ചായത്തുകൾ വിവിധ പദ്ധതി പ്രകാരം സ്ഥാപിച്ച മിനി ശുദ്ധജല പദ്ധതികൾ പലതും സാമ്പത്തിക ബാധ്യതയിൽ നിലച്ചതും ശുദ്ധജല ക്ഷാമത്തിന്‍റെ രൂക്ഷത വർധിക്കാൻ കാരണമായിട്ടുണ്ട്.

വെള്ളം ലഭിക്കാത്തതിനു കാരണമായി പദ്ധതി പ്രദേശത്തെ വെള്ളത്തിന്‍റെ കുറവും വോൾടേജ് കുറവുമാണ് പ്രധാനമായും വാട്ടർ അഥോറിറ്റി അധികൃതർ ചൂണ്ടികാട്ടുന്നത്.
നാലുമണിക്കൂർ തുടർച്ചയായി പമ്പിംഗ് നടത്തിയാലെ ഉയർന്ന പ്രദേശങ്ങളിലേക്ക് വെള്ളം എത്തിക്കാനാകൂ എന്നിരിക്കെ വൈദ്യുതി മുടക്കവും വോൾടേജ് കുറവും കാരണം തുടർച്ചയായ പമ്പിംഗും തടസപ്പെടുന്നുണ്ട്.

മീറ്റ്ന തടയണയിലും ജലനിരപ്പ് താഴ്ന്നു

ഒറ്റപ്പാലം: ലക്കിടി, ഷൊർണൂർ തടയണകൾക്കു പുറകെ മീറ്റ്ന തടയണയിലും ജലനിരപ്പ് താഴ്ന്നു. സാമൂഹികവിരുദ്ധർ തടയണയിലെ രണ്ടു ഷട്ടറുകൾ തുറന്നുവിട്ടതിനു പിന്നാലെ വേനൽമഴ വൈകുന്നതാണ് ആശങ്ക സൃഷ്ടിക്കുന്നത്.

ഷട്ടറുകൾ തുറക്കപ്പെട്ടതിനു പിന്നാലെ തടയണയിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിൽ നിന്നു രണ്ട് അടിയോളം താഴ്ന്നതായാണു ജലഅഥോറിറ്റിയുടെ കണക്ക്. നേരത്തെ ഒരു കിലോമീറ്റർ ദൂരത്താണു വെള്ളം സംഭരിച്ചിരുന്നത്. വേനൽമഴ കൂടി വൈകിയതോടെ ജലനിരപ്പ് പെട്ടെന്നു താഴ്ന്നു. പലയിടത്തും മണൽത്തിട്ടകൾ പുറത്തു കാണാം. പുഴയിലെ ഇതര തടയണകളിലെല്ലാം നേരത്തെ തന്നെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നിരുന്നു.

എപ്പോഴും നിറഞ്ഞു തുളുമ്പിയിരുന്ന തടയണയിലെ രണ്ടു ഷട്ടറുകളാണ് സാമൂഹിക വിരുദ്ധർ തുറന്നുവിട്ടത്. 26 ഷട്ടറുകളുള്ള തടയണയാണിത്. ഒറ്റപ്പാലം നഗരസഭയുടെയും അമ്പലപ്പാറ പഞ്ചായത്തിന്‍റെയും സമഗ്ര ശുദ്ധജല പദ്ധതികളുടെ സ്രോതസാണു ഭാരതപ്പുഴയിലെ മീറ്റ്ന തടയണ.

ഇതിനു പുറമേ, വരൾച്ച നേരിടുന്ന പ്രദേശങ്ങളിലേക്കു ടാങ്കർ ലോറികളിൽ വെള്ളമെത്തിക്കുന്നതും മീറ്റ്ന തടയണയിൽ നിന്നാണ്. അനങ്ങനടി, അമ്പലപ്പാറ, മണ്ണൂർ പഞ്ചായത്തുകളിലേക്കാണു ടാങ്കറുകളിൽ ഭാഗികമായി ജലവിതരണം നടത്തുന്നത്.