ഭാരതപ്പുഴയില്‌ ചാലുകീറി വെള്ളം കണ്ടെത്താൻ ജല അഥോറിറ്റി
Wednesday, May 1, 2024 12:38 AM IST
ഷൊർണൂർ: രൂക്ഷമായ വരൾച്ചയെ തുടർന്ന് ഭാരതപ്പുഴയിൽ ചാലുകീറി വെള്ളം കണ്ടെത്താനുള്ള ശ്രമവുമായി ജല അഥോറിറ്റി.

അഥോറിറ്റിയുടെയും ഷൊർണൂർ നഗരസഭയുടെയും നേതൃത്വത്തിലാണ് വെള്ളം കണ്ടെത്താൻ ശ്രമിക്കുന്നത്. 500 മീറ്ററോളം മണൽ മാറ്റി വേണമിത്.

നിലവിൽ ജല അഥോറിറ്റിയുടെ ഒരു മോട്ടോർ പ്രവർത്തിപ്പിക്കാനുള്ള വെള്ളം മാത്രമേ പുഴയിൽനിന്ന് ലഭിക്കുന്നുള്ളൂ. ഇതുകൊണ്ടുതന്നെ ദിവസത്തിലൊരിക്കലാണ് ഇപ്പോൾ കുടിവെള്ളം വിതരണം ചെയ്യുന്നത്. ഇതുതന്നെ ഉയർന്ന പ്രദേശങ്ങളിലേക്ക് എത്തുന്നുമില്ല.

ഉയർന്ന പ്രദേശങ്ങളിലേക്ക് ടാങ്കറുകളിലാണ് വെള്ളം എത്തിക്കുന്നത്. വാണിയംകുളം, ചളവറ പഞ്ചായത്തുകളിലേക്കും ഷൊർണൂരിൽ നിന്നാണ് ടാങ്കർ ലോറികളിൽ വെള്ളം എത്തിക്കുന്നത്.
കടുത്ത വേനലിൽ തടയണ വറ്റിയതോടെ ഷൊർണൂരും സമീപപ്രദേശങ്ങളും കടുത്ത കുടിവെള്ളക്ഷാമത്തിലാണ്. ഇതേ അവസ്ഥ തുടർന്നാൽ വലിയ പ്രതിസന്ധിയാണ് ഷൊർണൂരിനെ കാത്തിരിക്കുന്നത്.

വരുംദിവസങ്ങളിൽ വേനൽ ഇതേ പോലെ തുടരുകയാണെങ്കിൽ കുടിവെള്ളക്ഷാമം അതിരൂക്ഷമാകുന്ന സാഹചര്യമാണുള്ളത്.