കടുത്ത വരൾച്ചയിൽ വിളകൾ ഉണങ്ങി തുടങ്ങി, ആശങ്കയില്‌ കർഷകർ
Sunday, May 5, 2024 2:29 PM IST
നെന്മാറ: വേനൽ മഴ കുറഞ്ഞത് നാടിനെ കടുത്ത വരൾച്ചയി ലേക്കു നയിക്കുന്നു. ഡാമുകളുടെ സംഭരണശേഷി പൂർണ്ണമായും നിറയാത്തതിനാൽ ഇക്കുറി കനാൽ ജലസേചനം നേരത്തെ അവസാനിച്ചതിനെ തുടർന്ന് നെന്മാറ, അയിലൂർ മേഖലകളിൽ ജലസ്രോതസുകളിലെ ജലനിരപ്പ് കുത്തനെ താഴ്ന്നു.

പോത്തുണ്ടി, കൽച്ചാടി, ഒലിപ്പാറ, ഗായത്രിയുടെ കൈവഴിയായ കുമ്പളക്കോട് പുഴകളിലെ നീരൊഴുക്കും മാർച്ച് അവസാനത്തോടെ നിലച്ചിരുന്നു. ഏപ്രിൽ അവസാനത്തോടെ വെള്ളം പൂർണമായും വറ്റിയതോടെയാണ് കിണറുകളിലെയും കുളങ്ങളിലെയും തടയണകളിലും ജലദൗർബല്യം അനുഭവപ്പെട്ടു തുടങ്ങിയത്.

കാർഷിക വിളകളുടെ സംരക്ഷണത്തിനായി കുളങ്ങളിലെയും കിണറുകളിലെയും വെള്ളം പമ്പ് ചെയ്തതോടെയാണ് ജലസ്രോതസുകൾ വറ്റിത്തുടങ്ങിയത്. സാധാരണ വേനൽ മഴയും ഇടമഴയും കിട്ടുന്നതോടെ ജലസ്രോതസുകളിൽ വെള്ളം ഉറന്നു കൂടാറുണ്ട്.

ഇക്കുറി അന്തരീക്ഷ താപനില ഉയർന്നതും വേനൽ മഴ ഇല്ലാതായതും ഒന്നും രണ്ടും വർഷങ്ങൾ പ്രായമായ തെങ്ങ്, കമുക് തൈകളും കാർഷികവിളകളും ഉണങ്ങിത്തുടങ്ങി. കുഴൽ കിണർ പോലുള്ള ജലസ്രോതസുകൾ ഉള്ള കർഷകർക്ക് മാത്രമാണ് ഉണക്കത്തിൽ നിന്ന് ഒരു പരിധിവരെ വിളകളെ സംരക്ഷിക്കാൻ കഴിയുന്നത്.

കുഴൽ കിണറുകളിലും വെള്ളത്തിന്‍റെ ലഭ്യതയിൽ ചെറിയതോതിൽ കുറവ് വന്നിട്ടുണ്ടെന്നും ജലനിരപ്പ് വളരെ താഴ്ചയിലേക്ക് താഴ്ന്നതിനാൽ പമ്പുകളിൽ നിന്ന് വെളിയിലേക്ക് പുറന്തള്ളുന്ന വെള്ളത്തിന്‍റെ അളവിലും കുറവ് വന്നിട്ടുണ്ടെന്ന് കർഷകർ പറഞ്ഞു. പുഴകളിലെ തടയണകളും വറ്റിയതോടെ വിഷുവിന് മുന്നോടിയായി ആരംഭിക്കാറുള്ള പച്ചക്കറി കൃഷിയും പൂർണതോതിൽ ആരംഭിച്ചിട്ടില്ല.

ഇടയ്ക്ക് കിട്ടിയ ഒരു വേനൽ മഴയിൽ കുറെ കർഷകർ ഓണത്തിന് മുന്നോടിയായി വിപണിയിലെ ഉയർന്ന വില പ്രതീക്ഷയിൽ പാവലും പടവലവും കൃഷിയിറക്കിയവരാണ് ആവശ്യത്തിന് വെള്ളം ലഭിക്കാതെ ബുദ്ധിമുട്ടാൻ തുടങ്ങിയത്.

വേനൽ മഴ ലഭ്യമായി ജലസ്രോതസുകളിൽ ഉറവയോ ജലമോ സംരക്ഷകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ പച്ചക്കറി കർഷകർ ദുരിതത്തിലാകുമെന്ന് ആശങ്ക പ്രകടിപ്പിച്ചു. തെങ്ങിൻ തോപ്പുകളിലും മറ്റും ഇടവളയായി കൃഷി ചെയ്ത കുരുമുളക് ജാതി തുടങ്ങിയ നാണ്യവിളകളും വേനൽചൂടിൽ കരിഞ്ഞു തുടങ്ങി.