കാട്ടാക്കടയിൽ വീട്ടമ്മയുടെ മരണം കൊലപാതകം
Friday, May 10, 2024 6:22 AM IST
കാട്ടാക്കട : കാട്ടാക്കടയിലെ വീട്ടമ്മയുടെ മരണം കൊലപാതകമാണെന്നു സ്ഥിരീകരണം വന്നതോടെ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പോലീസ് സം ഘം അന്വേഷണം തുടങ്ങി.
കാട്ടാക്കടയിൽ വാടക വീടിനു സമീപം മരിച്ചനിലയിൽ കണ്ടെത്തിയ യുവതിയാണ് കൊല്ലപ്പെട്ടതെന്നാണു സംശയമുയർന്നത്.

പേരൂർകട ഹാർവിപുരം കോളനിയിൽ നിന്നും കാട്ടാക്കട മുതിയാവിളയിൽ രണ്ടുമാസം മുമ്പു താമസത്തിനെത്തിയ മായാമുരളീ (37) യെയാണ് ഇന്നലെ രാവിലെ പത്തരയോടെ ഇവർ താമസിക്കുന്ന വീടിന്‍റെ സമീപത്ത് 100 മീറ്റർ മാറി യുള്ള പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കണ്ണിലും നെഞ്ചിലും പരിക്കേറ്റ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ നിരന്തരം വഴക്കും ബഹളവും കേട്ടിരുന്നതായി നാട്ടുകാർ പോലീസിനു മൊഴി നൽകിയിട്ടുണ്ട്.അജ്ഞാതനായ ഒരാൾ ഇടയ്ക്കിടെ ഈ വീട്ടിൽ വന്നുപോയതായും ചിലർ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ ഒരാളുടെ വിവരം തങ്ങൾക്ക് അറിയില്ലെ ന്നു മായയുടെ ബന്ധുക്കളും സഹോദരി മഞ്ജുവും പറയുന്നു. എട്ടു വർഷം മുമ്പ് മായാ മുരളിയുടെ ആദ്യ ഭർത്താവ് അപകടത്തിൽ മരിച്ചിരുന്നു.

അതിനുശേഷം ഒരു വർഷം മുൻപാണ് കുടപ്പനക്കുന്ന് സ്വദേശി രജിത്തുമായി ഒരുമിച്ചുതാമസം തുടങ്ങിയത്. രജിത്തുമായി ബന്ധം തുടങ്ങിയത് വീട്ടുകാർ എതിർത്തിരുന്നു. എന്നാൽ അതു വക വയ് ക്കാതെയാണ് ബന്ധം തുടർന്നത്. തുടർന്നാണ് ആദ്യവിവാഹ ത്തിലെ രണ്ടു കുട്ടികളേയും ഉപേക്ഷിച്ച് ഇവർ രജിത്തുമായി വീട് വിട്ടറങ്ങിയത്.

പേരൂർക്കടയിൽ താമസിക്കുന്നതിനിടെ മായയുടെ മക്കൾ തങ്ങളുടെ അമ്മയെ രജിത്ത് ഉപദ്രപിക്കുന്നവെന്നുകാട്ടി പേരൂർക്കട പോലീസിൽ പരാതി നൽകിയിരുന്നു.

എന്നാൽ പോലീസ് അത്ര ഗൗരവിത്തിൽ എടുത്തില്ല. പോലീസ് മായയെ ബന്ധപ്പെട്ടുവെങ്കിലും അവർ സ്റ്റേഷനിൽ വരാൻ തയാറായില്ല. തുടർന്നാണ് ഇവർ ഇവിടം വീട്ടു കാട്ടാക്കടയിലേക്കു താമസം മാറിയത്. ഇവരുടെ കൂടെ താമസിക്കുന്ന രജിത്ത് ഒട്ടേറെ കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറയുന്നു. അതിനിടെ മായ ഇവിടെ താമസിക്കുന്നത് ഒറ്റയ്ക്കാണെന്നും രജിത്ത് വല്ലപ്പോഴുമേ വരാറുള്ളൂവെന്നും നാട്ടുകാരും പറയുന്നു.

റൂറൽ എസ്പി, ഡിവൈഎസ്പി എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. ശ്വാന സേന സ്ഥലത്ത് പരിശോധന നടത്തി. കാട്ടാക്കട തഹസിൽദാ ർ ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചു.പോലീസ് സംഭവത്തെ കുറിച്ച് വിശദ അന്വേഷണം നടത്തുന്നുണ്ട്.