വരൾച്ചാ ബാധിത പ്രദേശങ്ങൾ ബ്ലോക്ക്തല വിദഗ്ധ സംഘം സന്ദർശിച്ചു
Tuesday, May 7, 2024 1:21 AM IST
ചെറുപുഴ: ചൂട് ശക്തമായി തുടരുന്നതിനിടെ ചെറുപുഴ പഞ്ചായത്തിലെ പലഭാഗങ്ങളിലും വ്യാപകമായ കൃഷിനാശം സംഭവിച്ച സാഹചര്യത്തിൽ കാർഷിക വികസന കർഷക ക്ഷേമവകുപ്പിന്‍റെ പയ്യന്നൂർ ബ്ലോക്ക്തല സാങ്കേതിക വിഭാഗം വിദഗ്ധ സംഘം വരൾച്ച ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. വൻതോതിൽ കൃഷി നാശം സംഭവിച്ച പ്രാപ്പൊയിലിലെ റോണി ഇഗ്‌നേഷ്യസ്, മുതുവത്തെ എ.ജെ. ജോർജ്, കോക്കടവിലെ പി.ടി. ആന്‍റണി എന്നിവരുടെ കൃഷിസ്ഥലമാണ് ബ്ലോക്ക്തല വിദഗ്ദ്ധസംഘം സന്ദർശിച്ചത്.

കവുങ്ങ്, വാഴ, ജാതി തുടങ്ങിയ വിളകൾക്കാണ് വരൾച്ച മൂലം കൂടുതൽ നാശനഷ്ടം സംഭവിച്ചത്. പടന്നക്കാട് കാർഷിക സർവകലാശാല അസിസ്റ്റന്‍റ് പ്രഫ. പി.കെ. സജീഷ് പയ്യന്നൂർ കൃഷി അസിസ്റ്റന്‍റ് ഡയറക്ടർ ഇൻ ചാർജ് കെ.വി. ഷീന, ചെറുപുഴ കൃഷി ഓഫീസർ പി. അഞ്ചു, കൃഷി അസിസ്റ്റന്‍റ് സുരേഷ് കുറ്റൂർ എന്നിവർ സംഘത്തിലുണ്ടായിരുന്നു. വരൾച്ചയെ പ്രതിരോധിക്കാൻ ആവശ്യമായ സാങ്കേതിക നിർദേശങ്ങൾ കർഷകർക്ക് നൽകി. കൃഷിനാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.