ആനതുരത്തൽ നാലാംഘട്ടം: ആദ്യദിവസം ആനകളെ കണ്ടെത്തിയില്ല
Tuesday, May 7, 2024 1:21 AM IST
ഇരിട്ടി: ആറളം ഫാമിൽ നിന്നും ആനകളെ തുരത്തുന്നതിന്‍റെ നാലാംഘട്ടത്തിന് തുടക്കമായി. പുനരധിവാസ മേഖലയിൽ ബ്ലോക്ക് 13ലെ ഓടക്കാട് ഭാഗത്ത് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് നാലാഘട്ട തുരത്തൽ ആരംഭിച്ചത്. ആദ്യദിവസം നടത്തിയ തെരച്ചിലിൽ കാട്ടാനകളെ കണ്ടെത്താനായില്ല.

ആനകൾ കോട്ടപ്പാറ ഭാഗത്തെ ഫെൻസിംഗിനും പുനരധിവാസ മേഖലയ്ക്കും നടുവിലുള്ള പ്രദേശത്ത് തമ്പടിച്ചിരിക്കുന്നതായാണ് വനംവകുപ്പിന്‍റെ നിഗമനം. രാത്രിയിൽ ആനകൾ അവിടെ നിന്നും പുറത്തേക്ക് വരാതിരിക്കാൻ കോട്ടപ്പാറ മേഖലയിൽ പേട്രോളിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്. കൃഷിയിടത്തിൽ തൊഴിലാളിയെ കാട്ടാന ആക്രമിച്ച് പരിക്കേൽപിച്ചതോടെ തൊഴിലാളികളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് തുരത്തൽ നടപടി പുനഃരാരംഭിച്ചത്.

ആറളം വൈൽഡ് ലൈഫ് വാർഡൻ ജി. പ്രദീപ്, കൊട്ടിയൂർ റെയിഞ്ചർ സുധീർ നേരോത്ത്, ആർആർടി ഡപ്യൂട്ടി റെയിഞ്ചർ ഷൈനി കുമാർ, ഇരിട്ടി ഡപ്യൂട്ടി റെയിഞ്ചർ കെ. ജിജിൽ, മണത്തണ എസ്എഫ്ഒ മഹേഷ് ആർആർടി അംഗംങ്ങൾ, വനപാലകർ വാച്ചർമാർ എന്നിവരും ചേർന്നാണ് നാലാംഘട്ട തുരത്തൽ നടത്തുന്നത്.

ഇന്നലെയും ഇന്നുമായി തെരച്ചിൽ നടത്തി പുനരധിവാസ മേഖലയിലെ ആനകളെ വനത്തിലേക്ക് കടത്തിവിടുകയും ബുധൻ, വ്യാഴം ദിവസങ്ങളിൽ ഫാമിലെ കൃഷിയിടങ്ങളിൽ ആനകൾ അവശേഷിക്കുന്നുണ്ടെങ്കിൽ അവയെകൂടി കാട്ടിലേക്ക് തുരത്തുകയാണ് ലക്ഷ്യം. പുനരധിവാസ മേഖലയിൽ ആനകൾ തമ്പടിക്കുന്ന സ്ഥലങ്ങളിൽ നിന്നും പടക്കം പൊട്ടിച്ചും ശബ്ദം പുറപ്പെടുവിച്ചുമാണ് തുരത്തുക.

ഇതുവരെ തുരത്തിയത് 23 ആനകളെ

ആദ്യ മൂന്ന് ഘട്ടങ്ങളിലായി നടത്തിയ തുരത്തൽ ദൗത്യത്തിലൂടെ 23 ആനകളെ വനത്തിലേക്ക് കയറ്റി വിടാനായിരുന്നു. എന്നാൽ, തുരത്തിയ ആനകളിൽ ചിലത് താത്കാലിക സോളാർ വേലി തകർത്ത് വീണ്ടും പുനഃരധിവാസ മേഖലയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ഫാമിലെ കൃഷിയിടത്തിൽ ഇനിയും 20 ഓളം ആനകൾ ഉണ്ടെന്നാണ് വിലയിരുത്തൽ.