കലിതുള്ളി കാട്ടാനകൾ
Tuesday, May 7, 2024 1:21 AM IST
റാണിപുരം:കുണ്ടുപ്പള്ളിയിൽ ഇന്നലെ രാത്രിയിൽ ജനവാസ കേന്ദ്രത്തിൽ ആനയിറങ്ങി കൃഷി നശിപ്പിച്ചു. മാസങ്ങളായി റാണിപുരത്തും സമീപ പ്രദേശങ്ങളിലും ആന ശല്യം രൂക്ഷമാണ്. ഇന്നലെ രാത്രി കുണ്ടുപ്പള്ളിയിലെ പി.യോഗേഷ് കുമാറിന്‍റെ തോട്ടത്തിലാണ് ആനയിറങ്ങിയത്. പറമ്പിൽ ഉണ്ടായിരുന്ന വാഴകളും തെങ്ങിൻ തൈകളും തിന്നതിന് ശേഷം നേരം വെളുക്കുന്നതിന് മുമ്പേ തിരിച്ചു പോയി.

കാട്ടിൽ തീറ്റയും വെള്ളവും കുറഞ്ഞതും ആനശല്യം തടയുന്നതിനായി നിർമിച്ച സോളാർ വേലി പലയിടങ്ങളിലും തകരാറിലായതുമാണ് ആനകൾ വ്യാപകമായി നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുവാൻ കാരണം. ആദ്യമായാണ് ഈ പ്രദേശത്ത് ആനയിറങ്ങുന്നത്. നിരവധി വീടുകളുള്ള ഈ പ്രദേശത്ത് ആന ഇറങ്ങിയത് നാട്ടുകാരിൽ ഭീതി ഉളവാക്കിയിട്ടുണ്ട്. ആനയിറങ്ങി കൃഷി നശിപ്പിക്കുമ്പോൾ സാന്ത്വന വാക്കുകൾക്കപ്പുറം അധികാരികൾ ഒന്നും ചെയ്യുന്നില്ല എന്നതാണ് ജനങ്ങളുടെ പരാതി. അടിയന്തിരമായി സോളാർ വേലികൾ അറ്റകുറ്റപ്പണികൾ നടത്തി ആന ശല്യം തടയാനാവശ്യമായ അടിയന്തിര നടപടികൾ സ്വീകരിക്കണം എന്നാണ് ജനങ്ങളുടെ ആവശ്യം.വനംവകുപ്പ് വാച്ചർമാർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

റാണിപുരം ഭാഗത്ത് ആന ഇറങ്ങിയതിനെ തുടർന്ന് കഴിഞ്ഞമാസം ജില്ലാ കലക്ടർ വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനിച്ച രക്ഷാ പദ്ധതികൾ ഒന്നും ഇതുവരെയും തുടങ്ങിയിട്ടില്ല. ലോക്സഭ ഇലക്ഷനുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനെത്തുടർന്ന് ഇതിനായുള്ള പേപ്പർ വർക്കുകൾ ഒന്നും നടക്കാത്തതാണ് തീരുമാനങ്ങൾ നടപ്പിലാക്കാൻ വൈകുന്നത്. കേരളത്തിലെ ഇലക്ഷൻ കഴിഞ്ഞതോടെ എത്രയും വേഗത്തിൽ പേപ്പർ വർക്കുകൾ പൂർത്തിയാക്കി തീരുമാനങ്ങൾ നടപ്പിലാക്കുമെന്ന് അധികൃതർ പറഞ്ഞു.