അഞ്ചലില്‍ ജീവനക്കാരിയെ കബളിപ്പിച്ച്‌ പണം തട്ടി
Tuesday, May 7, 2024 11:14 PM IST
അഞ്ചല്‍ : ഉടമ പറഞ്ഞുവെന്ന് തെറ്റിദ്ധരിപ്പിച്ചു ജീവനക്കരിയില്‍ നിന്നും പണം കബളിപ്പിച്ചയാള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു.

അഞ്ചലിലെ ഒരു ഫാന്‍സി കടയിലാണ് ഉടമ പറഞ്ഞതിന്‍പ്രകാരമാണ് താന്‍ എത്തിയതെന്ന് പറഞ്ഞെത്തിയയാള്‍ എണ്ണായിരത്തി അഞ്ഞൂറോളം രൂപ തട്ടിയത്. സംശയം തോന്നിയ ജീവനക്കാരി കടയുടമയുമായി ബന്ധപ്പെട്ടതോടെയാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്.

ഉടന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പണം തട്ടിയയാള്‍ കടന്നുവരുന്നതും പണം വാങ്ങി തിരികെ ഓടിപോകുന്നതും ഉള്‍പ്പടെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇത് പരിശോധിച്ചതില്‍ നിന്നും കുപ്രസിദ്ധ തട്ടിപ്പ് വീരനും മോഷ്ടാവുമായ പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി രാജേഷ്‌ ജോര്‍ജ് ആണെന്ന നിഗമനത്തിലാണ് അഞ്ചല്‍ പോലീസ്.

സ്ത്രീകള്‍ മാത്രമുള്ള സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇയാളുടെ തട്ടിപ്പ്. സ്ഥാപനം നേരത്തെ നോക്കി മനസിലാക്കി വച്ചശേഷം ഫോണില്‍ ഉടമയുമായി സംസാരിക്കുന്ന രീതിയില്‍ എത്തുകയും വിശ്വസിക്കുന്ന രീതിയില്‍ ജീവനക്കാരോട് ഇടപെട്ടു പണവും തട്ടിയെടുത്ത ശേഷം മുങ്ങുകയാണ് ഇയാളുടെ പതിവ്.

കേരളത്തിലുടനീളം ഇയാള്‍ക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്.

ഇയാളെകുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അഞ്ചല്‍ പോലീസ് സ്റ്റേഷനിലോ അടുത്തുള്ള മറ്റു പോലീസ് സ്റ്റേഷനുകളിലോ അറിയിക്കണം എന്ന് അഞ്ചല്‍ പോലീസ് അറിയിച്ചു. ഒപ്പം സമാനമായ തട്ടിപ്പിന് സാധ്യത ഉണ്ടെന്നും ജാഗ്രത പാലിക്കണം എന്നും പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.